Skip to main content

പ്രകൃതിയുടെ മോഹിനിയാട്ടം (മലയാളകവികളുടെ ചിന്തകള്‍..)

    പ്രകൃതിയുടെ വിവിധ  നാട്യ രംഗങ്ങള്‍ നാം കാണാന്‍ ആഗ്രഹിക്കുന്നവയാണ്..
അതെ ,ഓണപ്പുലരിയും ,കന്നിമാസത്തിലെ നിലാവും ,തുലാമാസത്തിലെ മനസ്സറിഞ്ഞു വീശുന്ന തുലാക്കാറ്റും,
ചൂടേറിയ ഭൂമിയെ ഒരു മഞ്ഞു പുതപ്പിനാല്‍ മൂടുന്ന  വൃശ്ചിക മാസവും ,കണ്ണിനു കുളിര്‍മ്മയേകുന്ന വിഷുപ്പുലരിയും,
അടങ്ങുന്ന വിചിത്രവും സുന്ദരവും ആയ  ഈ പ്രകൃതിയില്‍ ജീവിക്കുന്ന നാം  സത്യത്തില്‍ എത്ര ഭാഗ്യവാന്മാരാണ്.


                    പച്ച നെല്‍പ്പാടങ്ങളെ ചേലയായി  ഉപമിച്ചു ,നമ്മുടെ പ്രകൃതിയെ മമുക്കൊരു നിത്യ കന്യകയാക്കം ..
                    സഹ്യന്റെ മടിയില്‍ തല ചായ്ച്ചു ,കന്യാകുമാരിയില്‍ പാദങ്ങളും വെച്ച് ഉടലാകെ മെലിഞ്ഞ ഒരു കിടപ്പാണ് കേരളത്തിന്റേതു .ഈ വിഷയങ്ങളില്‍ നിന്നും തന്നെ മലയള കവിക്ക്‌ വേണ്ട എല്ലാത്തരം പോഷക അംശങ്ങളും  അടങ്ങിയ ഭക്ഷണം ഉണ്ട്..

                 പുക്കളാല്‍ നിറഞ്ഞ കേരളം മരതകത്തിന്റെ ഭംഗിയില്‍   ഒളിമങ്ങാതെ നില്‍ക്കുകയാണ്.അത് കാണുന്ന ഏതൊരാളുടെയും മനസ്സും ,കരളും മിന്നിത്തിളങ്ങും .
              പുത്തന്‍ പുലരിക്കായി സുര്യന്‍ കോടമഞ്ഞിനെ  തള്ളി നീക്കി മലയരികിന്റെ പിറകില്‍ ഒളിഞ്ഞു നില്‍ക്കുകയാണ്.
           കേരളത്തിന്റെ ഭാഷ അമ്പിളി പോലെ തെളിഞ്ഞു നില്‍ക്കുകയാണ് .ലോകത്തിനു തന്നെ പരിഭുഷ ആയ ഭാരതത്തിന്റെ തൊടുകുറി ആണ് കേരളം .കേര നിരകളാല്‍ നിറഞ്ഞ കേരളം കേര വൃക്ഷങ്ങളുടെ നാട് കുടി ആണ്.

        പുവനങ്ങളാല്‍ നിറഞ കേരളത്തില്‍ ഒരു കൊച്ചു താര്‍ തെന്നല്‍ എങ്ങാനും വന്നു പോയാല്‍ ..പിന്നെ കേരളം പുമെത്ത വിരിച്ചു തുടങ്ങും .
വിശാലമായ പുഞ്ചാപ്പാടങ്ങളില്‍ ചുറു ചുറുക്കോടെയും ആത്മാര്‍ഥതയോടെയും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളാല്‍ സമ്പന്നം ആയിരുന്നു പണ്ട് നമ്മുടെ കേരളം .
       കവികള്‍ക്ക് കേരളത്തെ എങ്ങനെ പുകഴ്ത്തണം എന്നറിയില്ല .എങ്കിലും  പുജിക്കപ്പെടെണ്ടവളില്‍  പൂജിക്കപ്പെടെണ്ടവള്‍  ആയി അവര്‍ തങ്ങളുടെ കവിതകളില്ലൂടെ കേരളത്തെ ചിത്രീകരിക്കുന്നു .

Comments

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!