ഇതെന്റെ അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്മക്കുറിപ്പാണ് ....
21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.
അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
മാര്‍ച്ച് മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍ തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്ക്കപ്പെടാന് ജീവിതം സമര്‍പ്പിച്ച മറ്റൊരു കൂട്ടം പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും ഞാന്‍ പുസ്തകങ്ങളെ കീറച്ചാക്കിന്റെ ഉള്ളിലേക്ക് ഏതോ ഒരു വികാരത്തില്‍ ഇട്ടുകൊണ്ടേയിരുന്നു .ആവശ്യത്തിനനുസരിച്ച് തനിക്കു വില പറയുന്ന മനുഷ്യരെപ്പറ്റി, വേണമെങ്കില്‍ ആ ബുക്കുകള്‍ക്ക് മനുഷ്യ മനസ്സു എന്ന പേരില്‍ ഒരു രചന ഇറക്കാം. ഞാന്‍ വീട് മുഴുവനും അടിച്ചു വൃത്തിയാക്കി.
നാട്ടിലേക്ക്
അന്ന് വൈകീട്ട് ഞങ്ങള്‍ ഇടുക്കിക്ക് പുറപ്പെട്ടു..കാറിനുള്ളില്‍ എന്നത്തേയും പോലെ തമാശകളും,സങ്കടങ്ങളും,ദേഷ്യങ്ങളും ,എല്ലാം പുകഞ്ഞു കത്തുന്നുണ്ടായിരുന്നു .എല്ലാ യാത്രകളിലും സംഭവിക്കുന്നത് പോലെ ....
പാലക്കാട്ടേക്ക്...
അടുത്ത ദിവസം പാലക്കാടു വെച്ചു നടക്കുന്ന യുറീക്കയുടെ സാഹിത്യ ശില്പ്പശാലക്കു പോകണം .
അന്ന് രാവിലെ തന്നെ ഞാനും ,അമ്മയും ,അച്ഛനും,ബസ്സില്‍ കയറി.അതല്ലേ മറ്റൊരു രസം ..ബസ്സ് സ്റ്റാന്റ് വരെ ഞങ്ങള്‍ SCOOTER ഇലാണ് വന്നത്.. അച്ഛന് പറഞ്ഞു ആലുവ വണ്ടി വന്നാല്‍ കയറി സീറ്റ് പിടിക്കണം എന്ന്..അച്ഛന് എന്നിട്ട് SCOOTER പാര്‍ക്ക് ചെയ്യാന്‍ പോയി.വണ്ടിയില്‍ കയറി ഞാനും അമ്മയും സീറ്റ് പിടിച്ചു.ഒരു തരത്തിലാണ് സീറ്റ് കിട്ടിയത് വണ്ടിയില്‍ നല്ല തിരക്കായിരുന്നു..സമയം പതിനഞ്ചു മിനുട്ട് കഴിഞ്ഞു.ആലുവായിലേക്ക് പോകുവാനുള്ള ബസ്സ് പോകാന്‍ സമയമായി എന്ന് വിളിച്ചും പറഞ്ഞു.അച്ഛനെ പറ്റി ഒരു വിവരവുമില്ല.ഫോണ്‍ റിംഗ് ചെയ്തു നില്ക്കുന്നതല്ലെതെ അച്ഛന് എടുക്കുന്നില്ല.
എന്റമ്മേ...നാണക്കേടാകുമോ?
അവസാനം അച്ഛന് ബസ്സ് സ്റ്റോപ്പില്‍ വന്നു..അച്ഛനെ കണ്ട അമ്മ കൈകൊട്ടി വിളിച്ചു...ബസ്സില്‍ കയറ്റി..കാരണം അന്വേഷിച്ചപ്പോള്‍ അല്ലെ രസം ..അച്ഛന് വണ്ടി പാര്‍ക്ക് ചെയ്യാന്‍ മുരളീസദനത്തില്‍ (വീട്ടു പേര്) ത്തില്‍ പോയതാണ്..അന്ന് ആ വീട്ടില്‍ ആളുണ്ടായിരുന്നില്ല.പിന്നെ വേറെ ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിട്ട് വന്നപ്പോള്‍ താമസിച്ചതാണ്..അമ്മയുടെ മുഖം കുറച്ചുനേരത്തേക്ക് നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു.കാരണം ചെറിയ സംഭവം തന്നെ ചിലപ്പോള്‍ അമ്മയെ ബേജാറാക്കും.
ഞങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി.അവിടെ നിന്നാണ് ഞങ്ങളുടെ പാലക്കാടു യാത്ര തുടങ്ങുക..
ശ്ശൊ...ആ യാത്രയിലെ ഹൈലയട്സ് താഴെ ഇരിക്കുന്ന ബൂക്കിലാണ് ഞാന്‍ എഴുതിയിരിക്കുന്നത്. അച്ചമ്മയോടോ ,അപ്പുപ്പനോടോ,എടുത്തു തരാന്‍ പറയുന്നതെങ്ങനെ..?
എങ്ങാനും രണ്ടു പേരും ചീത്ത മൂഡില്‍ ആണ് എങ്കില്‍ പിന്നെ പറയുകയും വേണ്ട..അവളതാ പുരപ്പുറത്തു കയറിയിരിക്കുന്നു,നിനക്ക് ഇവിടെ എങ്ങാനും ഇരുന്നാല്‍ പോരെ..ഞങ്ങള്‍ക്ക് അവിടെ കേറാന്‍ പറ്റുമോടി..ഹോ...സാരമില്ല അതെല്ലാം ചേര്‍ത്ത് ഒരു പാലക്കാടന്‍ യാത്ര എന്ന പേരില്‍ ഞാനത് മറ്റൊരു പോസ്റ്റില്‍ അയക്കാം.....
ക്യാമ്പിനു ശേഷം തിരികെ നാട്ടില്‍ ...
ഞാനും അമ്മയും തിരിച്ചു വീട്ടില്‍ എത്തി.ഞങ്ങളെ പാലക്കാടു കൊണ്ട് വിട്ടിട്ടു അച്ഛന് ഇടുക്കിക്ക് പോന്നിരുന്നു .
അടുത്ത ദിവസം രാവിലെ തന്നെ അമ്മയും,അച്ചനും,അക്കയും,ട്രെയിനിനു തിരുവനന്തപുരത്തേക്ക് പോയി.
ഇനി സമാധാനം .ഇനി ഇതെന്റെ ലോകം.അച്ഛമ്മയും ,അപ്പുപ്പനും ഞാനും,.മാത്രം....ഒച്ചയെടുക്കം,കളിക്കാം,ചക്കയിടാം,കൊക്കോയില്‍ കയറാം,വീട് വൃത്തിയാക്കാം,വായന പുസ്തകങ്ങള്‍ അടുക്കാം, വേണമെങ്കില്‍ ജീവിതം തന്നെ ഒന്ന് ചിട്ടപ്പെടുത്താം .
ഈ അവധി കാലത്ത് ഞാന്‍ പുതിയശീലങ്ങള്‍ തുടങ്ങി.അതിലൊന്നാണ് രാവിലെ ഉണര്‍ന്നു ഞാന്‍ എഴിതിയ രചനകള്‍ തിരുത്താന്‍ ശ്രമിക്കുക എന്നത്.എന്നും രാവിലെ അമ്പലത്തില്‍ പോയിതുടങ്ങി.
നാട്ടിലെ അമ്പലവും തിരുമേനിയും ...
ഞാനിതു വരെ എന്റെ അമ്പലത്തിനെ പറ്റി പറഞ്ഞിട്ടില്ല.ആദ്യം തിരുമേനിയെപ്പറ്റി പറയാം ...
തിരുമേനി പണ്ടുമുതലേ എന്നോട് പുളുവടിക്കും.ചുമ്മാ എന്നെ രസിപ്പിക്കാന്‍.പണ്ട് ഞാനതെല്ലാം വിശ്വസിക്കും.പക്ഷേ,,ഇന്ന് അങ്ങനെ അല്ല ..തിരുമീനി ഒരു പുളുവ ടിച്ചാല്‍ ഞാന്‍ നുറു എണ്ണം തിരിച്ചും വിടും.തിരുമെനിക്കതൊരു രസമാണ്.ഇപ്പോള്‍ എനിക്കും..ഈ തിരുമേനി ഞാന്‍ ചെറുതായിരുന്നപ്പോള്‍ 'കുട്ടിക്ക് ചോറ് കൊടുക്കുന്നത് ഇവിടെ വേണം എന്ന് എപ്പോഴും പറയുമായിരുന്നു എന്നാണ് കേട്ട് കേള്‍വി..തിരുമേനിയുടെ കൈ കൊണ്ട് തന്നെയായിരുന്നു എന്റെ ചോറൂണ്.എന്തൊക്കെയാണെങ്കിലും തിരുമേനിയെ എനിക്കിഷ്ട്ടമാണ്.
പണ്ട് ഞാന്‍ രണ്ടാം ക്ലാസ്സില്‍ വെച്ചു തിരുമേനിയോട് ചോദിച്ചിട്ടുണ്ട് "തിരുമേനി,തിരുമേനിക്ക് എണ്ണ പറ്റാത്ത മുണ്ടില്ലേ ..തിരുമേനിക്ക് ഇച്ചിരി വൃത്തിയായിട്ട് നടന്നുടെ??" എന്നൊക്കെ..അന്ന് എന്റെ ക്ലാസ്സിലെ ശരീര ശുചിത്വത്തെ കുറിച്ചുള്ള കഥകള്‍ ഒക്കെ തിരുമേനിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു..പക്ഷേ..കേട്ടിട്ട് ചിരിക്കുകയല്ലാതെതിരുമേനി മറ്റൊന്നും ചെയ്തില്ല..
വിഷു ദിവസം തിരുമേനിയുടെ വിഷു കൈനീട്ടം വാങ്ങാന്‍ ഞാന്‍ രാവിലെ തന്നെ പോകും .മിക്കവാറും ആരും വന്നിട്ടുണ്ടാവില്ല ..ഞാന്‍ അവിടെ തന്നെ നിന്ന് ആദ്യം കൈനെട്ടം വാങ്ങും..തിരുമേനി നല്ലയാളാണ്..ഭണ്ടാരത്തില്‍ നിനും കയ്യില്‍ കിട്ടുന്നത് വാരിത്തരും. അത് കൊണ്ട് ഞാന്‍ ആദ്യം ദൈവത്തോട് ചോദിക്കുക കയ്യില്‍ കിട്ടുന്നത് ഒരു രുപ ,50 പൈസ തുടങ്ങിയവ ആകരുതേ എന്നാണ്.
ഇപ്പോള്‍ അമ്പലം മോടി പിടിപ്പിച്ചു. നല്ല മിനുസമുള്ള തറ,പുതിയ ഓട് ഒക്കെ ഇപ്പോള്‍ ഉണ്ട് .ആദ്യ ദിവസം അമ്പലം തുറന്നില്ലയിരുന്നു.ഞാന്‍ വീട്ടില്‍ നിന്നും പറിച്ച പുവ് നടയില്‍ വെച്ചിട്ട് പോന്നു...ഈയിടെ തിരുമേനിക്ക് അറ്റാക്ക് വന്നതാണ് ..പക്ഷെ.. ദൈവം രക്ഷിച്ചു..
തിരുമീനിയുടെ മോളും(ശ്രീക്കുട്ടി ചേച്ചി) ,പോലീസു മാമന്റെ മോളും(കുഞ്ഞുമോള്‍ ചേച്ചി) ഗര്‍ഭിണിയാണ് അവരെ കാണാന്‍ ഇപ്പോള്‍ നല്ല ഭംഗിയാണ്.
ഞങ്ങളുടെ പുത്തന്‍ അയല്‍ക്കാരാണ് അനൂപ് ചേട്ടനും ,ഹരിപ്രിയ ചേച്ചിയും .അവര്‍ എന്റെ അപ്പുപ്പന്റെ ബന്ധത്തില്‍ ഉള്ളവര്‍ കൂടിയാണ്.
പറമ്പും തൊടിയും കൃഷിയും..
ഞങ്ങള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ വാഴയും,ചേനയും ഒക്കെയുണ്ട് .
അച്ചമ്മയുടെയും,അപ്പൂപ്പന്റെയും കൂടെ പോയി ഇതിനൊക്കെ തടമെടുത്തും വളമിട്ടും ഒക്കെ നടക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്...
കിണറ്റില്‍ നിന്നും വെള്ളം കോരന് പറഞ്ഞപ്പോള്‍ ..ഞാന്‍ കിണറ്റിലെ വെള്ളം കലക്കി മറിച്ചു ഒന്ന് കോരി നോക്കി. കിട്ടിയത് ചെളി വെള്ളം.അപ്പുപ്പന്റെ വക വഴക്ക്. അച്ഛമ്മയെ കാണിച്ചില്ല.കാരണം അച്ഛമ്മ ഓടി വീട്ടില്‍ പോയി.തോരന്‍ കരിഞ്ഞു കാണും എന്ന് പറഞ്ഞാണ് ഓടിയത്...അപ്പുപ്പന് പറഞ്ഞു..നീ കിണറു ഇടിച്ചു കലക്കിയല്ലോടി. അപ്പുപ്പന് എനിക്ക് വാഴകളായ ചുണ്ടനും,കാളിയും,ഏത്തനും കാട്ടിത്തന്നു..
വേനലിന് തടയിട്ടു കൊണ്ട് ഒരു വേനല്‍ മഴ തകര്‍ത്തു പെയ്ത ദിവസം .. താഴത്തെ വീട്ടിലെ മണ്ഡരി പിടിച്ച തെങ്ങ് ഞങ്ങളുടെ വീട്ടിലെ മതിലില്‍ ചാടി..ഗേറ്റു പൊട്ടിപ്പോയി..നഷ്ട്ടപരിഹാരം തരാമെന്ന് പോലിസുമാമന് പറഞ്ഞിട്ടുണ്ട്.
നാളെ കൊക്കോ കൊടുക്കാന്‍ പോകണം..ഞാനും അച്ഛമ്മ രാവിലെ എഴുന്നേറ്റു കൊക്കോ പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ കൊക്കോയില്‍ കയറി. തെങ്ങിന്റെ മടല് വെച്ചിട്ടാണ് ഞാന്‍ കയറിയത്.പണ്ട് അപ്പുപ്പന് ഏതു ഉയരമുള്ള കൊക്കൊയിലും കയറുമായിരുന്നു.ഇപ്പോള്‍ അപ്പുപ്പന് പറഞ്ഞു തരും ഞാന്‍ കയറി പറിക്കും ..അപ്പൂപ്പന് പറിക്കാന്‍ ഉദ്ദേശിച്ചതെല്ലാം ഞാന്‍ പറിച്ചു കൊടുത്തു.
കൊക്കോ കല്ലിലിട്ടു പൊട്ടിച്ചു എന്നിട്ട് ഞാനും അപ്പുപ്പനും കൂടി തൊടുപുഴയില്‍ പോയി.
ഞങ്ങള്‍ എവിടെപ്പോയാലും ഒരു സോഡാ നാരങ്ങ വെള്ളം ഉറപ്പാണ്. പിന്നെ ഒരു നാരങ്ങ മുട്ടായിയും.ഇപ്പോള്‍ നാരങ്ങ മുട്ടായിക്കു പകരം Eclairs ആണ് .ഞങ്ങള്‍ മഴയ്ക്ക് മുന്‍പ് വീട് പറ്റി.
അച്ഛമ്മ പറഞ്ഞു ഇത്തവണ ജയയും,ദീപയും വിഷുവിനു വീട്ടില്‍ വരില്ല എന്ന്..പിന്നെ അതായി ചര്‍ചാ വിഷയം.അക്കയ്ക്ക് പരീക്ഷയാണ് .. അതുകൊണ്ട് അമ്മയും വരില്ല...അങ്ങനെ ജീവിതത്തില്‍ ആദ്യമായി അക്കയും അമ്മയും കൂടെ ഇല്ലാതെ ഒരു വിഷു...
ഞാനും അച്ഛമ്മയും കൂട്ടുകാര്‍...
അച്ഛമ്മക്ക് മുടി കെട്ടി കൊടുക്കുക മുല്ലപ്പുക്കള്‍ കെട്ടി തലയില്‍ വെച്ച് കൊടുക്കുക,എല്ലാം എന്റെ പരിപാടികള്‍ തന്നെ..
നെയില്‍ പോളിഷ് ഇട്ടു കൊടുത്തിട്ട് അച്ഛമ്മയെ പുകഴ്ത്തുക എന്റെ ഒരു പ്രധാന പരിപാടി ആണ്.
അപ്പുപ്പന് ഇതിനൊന്നും നിന്ന് തരില്ല.എങ്കിലും അച്ഛമ്മ വേണ്ട എന്ന് പറയുന്നതെല്ലാം അപ്പുപ്പന് ഇഷ്ട്ടമാണ്..
പണ്ട് ഞാന്‍ തോട്ടില്‍ പോകുമായിരുന്നു.ഇന്നെനിക്കത്തിനു സാധ്യമല്ല. .കാരണം തോട്ടിലേക്കുള്ള വഴി അവിടുത്തെ ആളുകള്‍ എന്തിനോ വേണ്ടി കേട്ടിയടചിരിക്കുന്നു.
newman collage ലെ ചോദ്യപപ്പേര്‍ കൊണ്ട് വിവാദമായ ഈ തോടുപുഴയെ ഞാന്‍ ഏറെ സ്നേഹിക്കുന്നു.
ഈ അവധിക്കാലത്ത് ഞാന്‍ ഒരു കിടിലന്‍ സ്വപ്നവും കണ്ടു. .....................
ഞാന്‍ ഹോസ്പിറ്റലില്‍ ആണ്..തൊട്ടടുത്ത് എന്റെ പല സ്കൂളുകളില്‍ ആയി എന്റെ കൂടെ പഠിച്ച ജസ്വിന് ,അഖില ,മാളു, അന്‍സല്‍ന ,ബീമ,എന്നിവരും ഉണ്ട്.എല്ലാവര്ക്കും ഒരേ അസുഖമാണ്.എല്ലാവര്ക്കും എന്റെ സ്കൂള്‍ മതി..എനിക്ക് എന്റെ ശിശുവിഹാരും.എന്തോ എല്ലാവരും എന്റെ കൂടെ ശിശുവിഹാരിലേക്ക് വരുവാന്‍ തയ്യാറായി.അവരുടെ മാതാ പിതാക്കളും സമ്മതിച്ചിരിക്കുന്നു...
അങ്ങനെയിരിക്കെ ."ചായയായി എഴുന്നെല്ക്കെടി ലക്ഷ്മി.."എന്ന് പറഞ്ഞു കൊണ്ട് അച്ഛമ്മ അടുത്ത്.എന്റെ സ്വപ്നത്തിലെ വില്ലതിയായി അച്ഛമ്മയെ കണ്ടു കൊണ്ട് ഞാന്‍ എഴുന്നേറ്റു.
അടി തെറ്റിയാല്‍...
വേനലായാല്‍ എല്ലാ വീടുകളിലും ചാമ്പങ്ങ നല്ലതുപോലെ ചുവന്നു സുന്ദരന്മാരായി നില്ക്കുമ്പോള് എന്റെ വീട്ടില്‍ പിഞ്ചു ചാമ്പങ്ങ മാത്രമായിരിക്കും ഉള്ളത് . കാരണം എന്റെ ചാമ്പങ്ങ പ്രേമം തന്നെ,പഴുത്തതൊന്നും ഞാന്‍ ബാക്കി വെക്കില്ല.. കുറേ ഞാന്‍ തന്നെ തിന്നു ഇനി ഒരു മുപ്പതെണ്ണം കൂടി കാണും ഞാന്‍ ഓടി ചാമ്പയുടെ അടുക്കലെത്തി.അയ്യോ...... പാട്ടതടിയില് കയറി എന്റെ കാല് ഉടക്കി..ഞാന്‍ അത് കണ്ടില്ലായിരുന്നു..ഞാന്‍ <തീം തലക്കാം തില്ലാന..>നിലത്തു വീണു.എന്റെ കാലു ഒടിഞ്ഞത് പോലെ ആയി.ഞാന്‍ അവിടെ ഇരുന്നു.ഹോ അച്ചമ്മയുടെയും ,അപ്പൂപ്പന്റെയും ശകാരം കുറേ കേട്ടെങ്കിലും എന്റെ കരച്ചില് അച്ഛമ്മയെ ഒരു പച്ചമരുന്നു ഉണ്ടാക്കിത്തരാന്‍ പ്രേരിപ്പിച്ചു.അച്ഛമ്മ എനിക്ക് ചതുരമുല്ലയും,മുരിങ്ങയു,ഉപ്പും ഇട്ടു ആ പച്ച മരുന്ന് ഉണ്ടാക്കി തന്നു.അപ്പൂപ്പന് ഒന്ന് രണ്ടു കൊല്ലമായി സൂക്ഷിച്ചിരുന്ന ഒരു പരുന്തിന്റെ തൂവല്‍ ഒരു അമുല്യ വസ്തു കണക്കെ എനിക്ക് കാട്ടിത്തന്നു. പച്ചമരുന്നില്‍ മുക്കിയ തുവലും കരഞ്ഞു കലങ്ങിയ മിഴികളും ആയി ഒരു ദിവസം.
ഉത്സവം
ഒരു സന്തോഷ വാര്‍ത്ത......... ഇന്നെന്നെ അപ്പുപ്പന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി അമ്പലത്തില്‍ കൊണ്ടുപോകും . അച്ഛമ്മയെ വിളിച്ചാല്‍ അച്ഛമ്മ പറയും വീടെങ്ങിനെ പൂട്ടിയിട്ടു പോകും . ഞാനും അപ്പുപ്പനും S H G H S ഇന്റെ നാട്ടുവഴികളിലൂടെ നടന്നു .അരുവികളില്‍ കാല് കഴുകി . ശേ .. ഈ വഴി ഒത്തിരി മാറിയിരിക്കുന്നു . കുറേ വീടുകള്‍ ഫ്ലാറ്റുകള്‍ nursing college തുടങ്ങിയവ ... ഞാന്‍ തലകുത്തി മറിയാന്‍ ആഗ്രഹിച്ചിരുന്ന അരുവികള്‍ ഏതാ കാറ്റ് വിട്ട ബലൂണ്‍ പോലെ ചുരുങ്ങി.. അപ്പുപ്പന് പറഞ്ഞു ഈ തോടിന്റെ വഴി ഒരു വര്‍ഷത്തിനകം ടാര്‍ ഇടും."അയ്യോ വേണ്ട" ഞാന്‍ പറഞ്ഞു . അച്ഛന് ഇനിമുതല്‍ ഇതിലെ വണ്ടി ഓടിച്ചു വരാമത്രേ . എന്റെ സ്വപ്നത്തെ പോലും അത് കീറി മുറിച്ചു .
ഞങ്ങള്‍ കപ്പ വാങ്ങുന്ന വീട്ടില്‍ കയറി .അവിടുത്തെ അമ്മൂമ്മക്ക് ഇപ്പോള്‍ സുഖമില്ല.
ഞങ്ങള്‍ നേരെ നടന്നു.അതാ ഞാന്‍ നെല്ല് കട്ട് പറിച്ച പാടത്തു ഇപ്പോള്‍ ഒരു വന്‍ വീട് കുതിച്ചുയരുന്നു.അതിനെതിര് വശത്തെ വീടിനു മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.പക്ഷെ അവിടുത്തെ വേസ്റ്റ് വെള്ളം hose വഴി ശുദ്ധ ജല വാഹിനിയായിരുന്ന തോട്ടിലെക്ക് വിട്ടിരിക്കുന്നു..
ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്തി.അമ്പലത്തില്‍ കയറി.സ്ലൈഡ് ,ക്ലിപ്പ് ഒക്കെ ചിന്തിക്കടയില്‍ നിന്നും വാങ്ങി. ഉണ്ണിമാമിയെ കാണാന്‍ ഞാനും അപ്പുപ്പനും താലുക്ക് ഓഫീസില്‍ കയറി.അപ്പോള്‍ അച്ചുക്കുട്ടിയുടെ അമ്മയെയും കണ്ടു. പണ്ടാത്തെതിലും സുന്ദരിയായിരിക്കുന്നു.ഞാനും അച്ചുക്കുട്ടിയും ഒരുമിച്ചു ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയതാണ്.ഞാന്‍ രണ്ടു ദിവസത്തിനകം നിര്‍ത്തി.അവള് ഇപ്പോളും തുടരുന്നു.അടുത്തദിവസം ഈ അമ്പലത്തില്‍ അവളുടെ ഭരതനാട്ട്യം ഉണ്ട്.
ഉണ്ണി മാമിയുടെ സീറ്റില്‍ പോയി നോക്കി കണ്ടില്ല .ഉണ്ണിമാമിയുടെ കൂട്ടുകാരി പറഞ്ഞു അമ്പലത്തില്‍ പോയതാകും എന്ന്.എന്നിട്ട് ഞങ്ങള്‍ കണ്ടുമുട്ടിയില്ലല്ലോ അന്ന് അപ്പൂപ്പന്. ഞങ്ങള്‍ പതിയെ സ്റെപ്പ് ഇറങ്ങി.അപ്പുപ്പന് കെട്ടഴിഞ്ഞ ആ ഓര്‍മകളുടെ ആ പഴകിയ പുസ്തകം തുറന്നു.ഉണ്ണിമാമിക്ക് ജോലി കിട്ടിയ നാളുകളെ പറ്റിയും ,അക്കാലത്തെ അപ്പൂപ്പന്റെ കഷ്ട്ടപ്പാടുകളെ പറ്റിയും ,ഒപ്പിട്ടിട്ട് ജോലിക്ക് പോകാതിരിക്കുന്ന ആളുകളെ പറ്റിയും അപ്പുപ്പന് പറഞ്ഞുകൊണ്ടേയിരുന്നു.
ഞങ്ങള്‍ വീട്ടില്‍ എത്തി.വയ്കീട്ടു ഞാന്‍ അപ്പുപ്പന്റെ പുറത്തു കുഴമ്പ് തേച്ചു.പന്നീട് അപ്പുപ്പന് കൊക്കോ തോട്ടത്തില്‍ ഇറങ്ങി .വീട്ടിലെത്തിയാല്‍ കൊക്കൊയുടെ മുകളിലാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഇരിപ്പിടം ....
ഞങ്ങള്‍ കുറേ കൊക്കോ പറിച്ചു.
മാറ്റമില്ലാതെ ദിനചര്യകള്‍...
പിറ്റേന്ന് ഞങ്ങള്‍ തൊടുപുഴയ്ക്ക് പോയി...കൊക്കോ വില്ക്കാന്.ഞാനും അപ്പുപ്പനുംChildrens പാര്‍ക്കില്‍ പോയി .
അവിടയുള്ള പേരറിയാത്ത മരത്തിന്റെ വിത്തുകള്‍ എടുത്തു.തൊടുപുഴ ആറ്റിലേക്ക് നോക്കി നല്ല ആഴം ഉണ്ടെന്നും ചുഴി ഉണ്ടെന്നും അപ്പുപ്പന് പറഞ്ഞു തന്നു.തുടര്‍ന്ന് ചാരുകസേരയില്‍ ഇരുന്ന അപ്പുപ്പന് ജാതകത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി .ജാതകം ഇതുവരെ എഴുതിയിട്ടില്ലാത്ത എനിക്ക് ജാതകം എഴുതുന്നതിനെക്കുറിച്ചായി അപ്പുപ്പന്റെ ചിന്ത.ഞങ്ങള്‍ വീട്ടില്‍ എത്തി.ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ birth സര്‍ട്ടിഫിക്കറ്റ് അപ്പുപ്പന് എനിക്ക് കാട്ടി തന്നു .ജാതകം എഴുതിക്കാന്‍ ഇത് വളരെ അത്യാവശ്യം ആണെന്നും അപ്പുപ്പന് പറഞ്ഞു. വൈകിട്ട് തയ്യല്‍ machine നന്നാക്കി അപ്പുപ്പന് എന്റെ പഴയ ഓണക്കോടി ഉടുപ്പ് കിറി അച്ചമ്മ്മക്ക് തലയിണക്കവിയനും ഉണ്ടാക്കി കൊടുത്തു.
പിന്നെ ഗീതമാനിയുടെ(പോലീസുമാമന്റെ ) വീട്ടില്‍ പോയപ്പോഴാണ് അറിയുന്നത് അപ്പുക്കുട്ടന് പതിനൊന്നാം ക്ലാസ്സിലാണ് എന്ന്.എന്റെ കൂടെ അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയായിരുന്നു അപ്പുക്കുട്ടന്.അവന് L K G യും U K G യും പഠിക്കാതെ നേരെ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതാണ്.അതാണ് എന്നേക്കാള്‍ 2 ക്ലാസ്സ് മുകളിലാവാന്‍ കാരണം. ചേട്ടാന്നു വിളിക്കണോ ഡാ എന്ന് വിളിക്കണോ എന്ന് ഞാന്‍ ഒന്ന് സംശയിച്ചു.....ഡാ ഇച്ചിരി ഒച്ച കൂട്ടി തന്നെ വിളിക്കാം എന്ന് തീരുമാനിച്ചു.
ഇടയ്ക്കു ഒരു ദിവസം രാവിലെ അപ്പുപ്പന് THIRUVANATHAPUARATHINU ഒരു മീറ്റിങ്ങിനു പോയി.ഇന്ന് അച്ഛമ്മ എന്നെ നേരത്തെ വിളിച്ചില്ല..അതുകൊണ്ട് മണി എട്ടായി എഴുന്നേറ്റപ്പോള്‍ .അച്ചമ്മയാണ് ഇന്ന് വീട്ടധികാരി.ഞാനും അച്ഛമ്മയും വഴക്ക് കൂടരുത് എന്നാണ് അപ്പുപ്പന്റെ നിബന്ധന.
പറമ്പ്,തോട്,കനാല്‍...
പിറ്റേന്നു അപ്പുപ്പന് വന്നു .ഞങ്ങള്‍ പതിനൊന് മണിക്ക് ഹണിമല പറമ്പ് വെട്ടിത്തെളിക്കാന്‍ പോയി.ഞാന്‍ അവിടെ പോയാല്‍ എന്നും തെന്നി വീഴും .ഇന്നും അത് സംഭവിച്ചു.ഞങ്ങള്‍ ദേവസിയാച്ചന്റെ വീട്ടില്‍ കയറി പാല്‍പ്പൊടി കൊണ്ടുള്ള ഒരു ചായ കഴിച്ചു.അവിടെ വെച്ച് ശശി തരുരിനെ പറ്റിയുള്ള ചര്‍ച്ച നടത്തി. പറമ്പില്‍ നിന്നും പത്തു മാങ്ങാ കിട്ടി.അവിടെ നിറയെ മാങ്ങാ ഉണ്ട്.എന്റെ വീട്ടില്‍ മാവ് ഉണ്ടെങ്കിലും മാങ്ങ ഇല്ല.പന്ത്രണ്ടു വയസ്സായി.എന്നെക്കാളും വയസ്സ് കുറവാണ്.. എങ്കിലും മാങ്ങാ തരാതെ അവന്റെ ഒരു ഹുങ്ക്.
തിരിച്ചു വെട്ടില്‍ എത്തി സോപ്പും തോര്‍ത്തും എടുത്തു.
കനാലില്‍ പോയി നീന്തി,മുങ്ങി,മൂക്കില്‍ വെള്ളം കയറി..എനിക്കവിടെ നിന്നും തിരിച്ചു പോരാന്‍ തോന്നിയില്ല.ഭയങ്കര ആഴമാണിവിടെ..കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ചു ഞാന്‍ നീന്തല്‍ പഠിച്ചിരുന്നു .
നീന്താന്‍ മറന്നു പോയി എന്ന എന്റെ വാക്കിന് ഇനി വില ഇല്ല.ഞങ്ങള്‍ ആര്‍ത്തുല്ലസിച്ചു കുളിച്ചു.കുംഭംകല്ലില് ജലക്ഷാമം ആണ്.അതിനാല്‍ അവിടെത്തെ ആളുകള്‍ വണ്ടിയില്‍ തുണിയും കുത്തി നിറച്ചു വന്നു .ഞങ്ങള്‍ അതിനാല്‍ വേഗം തോര്‍ത്തി കയറി.
വിഷു..
ഏപ്രില്‍ പതിമുന്നിനു അച്ഛന് വന്നു.പതിനാലാം തീയതി ഞങ്ങള്‍ വിഷുചന്തയില്‍ പോയി.ഞങ്ങള്‍ പച്ചക്കറികള്‍ വാങ്ങിച്ചു,എന്താ വില.!!പച്ചക്കറിക്ക് പുറമേ പൂത്തിരിയും വെള്ളിരിക്കയും ഞങ്ങള്‍ വാങ്ങി.supplycoയില്‍ നിന്നും പലചരക്കുകള്‍ വാങ്ങിച്ചു.CADSഇന്റെ വിഷു ചന്തയില്‍ പച്ചക്കറികള്‍ക്ക് നല്ല വിലക്കുറവുണ്ട്.
രാത്രിയില്‍ ഞാന്‍ തന്നെ മുല്ലപ്പു കെട്ടി കൃഷ്ണനെ ഒരുക്കി സുന്ദരന്‍ ആക്കി..ഷോകേസ് ഇല് വെച്ചിരുന്ന ദൈവങ്ങളെ പുറത്തിറക്കി..ഞാന്‍ തന്നെ കണി ഒരുക്കി. പണ്ടൊക്കെ അക്കയും ഉണ്ടായിരുന്നു ഈ പരിപാടിക്ക്.
അപ്പുപ്പനോടെ രാത്രി തന്നെ ഞാന്‍ പറഞ്ഞിരുന്നു എന്നെ അതിരാവിലെ തന്നെ കണി കാണിക്കണം എന്ന്.മാമി ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നു.ഇന്ന് തിരുമേനിയുടെ കൈനീട്ടം എനിക്കല്ല ആദ്യം കിട്ടിയത്. സദ്യ വളരെ ഗംഭീരം ആയിരുന്നു.പക്ഷെ അമ്മയുടെയും ,അക്കയുടെയും കുറവ് ഉണ്ടായിരുന്നു.അങ്ങനെ ഒരു വിഷുവും കൂടെ പടിയിറങ്ങി .
തൃപ്പൂണിത്തുറയില്‍ ഒരു കല്യാണം...
അതിനുശേഷം ഇരുപതാം തീയതി ഞാനും,അപ്പുപ്പനും അച്ഛമ്മയും,അച്ഛനും,ഉണ്ണിമാമിയുംകൂടി പ്രവീണ്‍ ചേട്ടന്റെ കല്യാണത്തിന് പോയി.ഗംഭീരമായിരുന്നു.സദ്യ എനിക്കത്ര പിടിച്ചില്ല.അച്ഛമ്മയുടെ ബന്ധുക്കളെ എല്ലാം കാണാന്‍ പറ്റി.ഇവരില്‍ പലരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്.ഈ ബന്ധുക്കളുടെ ഒരു flow chart ഉണ്ടാക്കിയാല്‍ ബന്ധം മനസ്സിലാക്കാന്‍ എളുപ്പമുണ്ടാവുമല്ലോ എന്ന് എനിക്ക് തോന്നി.അവിടെ അച്ഛമ്മയുടെ ഫോട്ടോ കോപ്പി പോലുള്ള നാല് സഹോദരിമാരുമുണ്ടായിരുന്നു.
ഇവരാണ് അതില്‍ പ്രധാനികള്‍ ...
അതിനിടയില്‍ അന്ന് പാലക്കാടു ക്യാമ്പില്‍ വെച്ചു ഞാന്‍ പരിചയപ്പെട്ട ആര്യയെ കണ്ടു.പ്രവീണ്‍ ചേട്ടന്റെ വധുവിന്റെ(ശാന്തി കൃഷ്ണ ചേച്ചി) ബന്ധു ആണത്രെ അവള്.
ഇന്ന് 21 .ഞാന്‍ നാളെ തിരുവനന്തപുരത്തിന് പോവുകയാണ്..കാറിലാണ് യാത്ര..ഇനി ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല .കഴിഞ്ഞ രണ്ടാഴ്ചാക്കിടെ ഞാന്‍ എഴുതിയ കവിത,അനുഭവം,എന്നിവ ബ്ലോഗില്പോസ്റ്റ്ചെയ്യാന് എന്റെ മനസ്സ് വെമ്പുന്നു...തൊടുപുഴയ്ക്ക് തല്ക്കാലം വിട..
കൂടെ കുറേ ചെടികളും ഉണ്ടായിരുന്നുവന്നപ്പോള് എന്റെ കൂടെ..ചെത്തി,ചെമ്പരത്തി,കറുക,എവര്‍ ഗ്രീന്‍,നിശാ ഗന്ധി,മുല്ല,നാലു മണി ചെടി അങ്ങനെ അങ്ങനെ ..നല്ല മഴയായതു കാരണം ചെടികള്‍ പിടിച്ചു വരുന്നുണ്ട്..നല്ലൊരു പച്ചക്കറി+ പൂന്തോട്ടവും എനിക്കിന്നുണ്ട്..
അതിനിടക്ക് ഞാനും അമ്മയും എസ് പി കൊച്ചമ്മയുടെ (ഞങ്ങളുടെ നാട്ടിലെ വീട്ടിന്റെ അടുത്ത് താമസിക്കുന്ന അമ്മൂമ്മയുടെ) കൊച്ചുമോളുടെ കല്യാണം.ഞാനും അമ്മയും ശ്രീമുലം ക്ലബ്ബില്‍ ചെന്നു..അമ്മ കല്യാണത്തിന് മുന്‍പേ ഓഫീസില്‍ പോയി..നേരത്തെ സദ്യ ഉണ്ടു. ..ഞാന്‍ പതിയെ എസ് പി കൊച്ചമ്മയോടും മറ്റും മിണ്ടി.. കല്യാണം കൂടി.സന്തോഷത്തോടെ നാല് നാരങ്ങയും ആയി എന്റെ പഴയ ശിശുവിഹാറിന്റെ വഴികളിലൂടെ തിരിച്ചു പോന്നു.വരുന്ന വഴിക്ക് ഒരു കമ്മലും വാങ്ങിച്ചു ..
In Ghost House INN
കുറേ കാലത്തേ ഇടവേളക്ക് ശേഷം ശേഷം ഞങ്ങള്‍ എല്ലവരും കൂടി THEATRE പത്മനാഭയില്‍ പോയി in ghost house Inn കണ്ടു.അത് പ്രേത സിനിമ ആണ് എന്ന് ഓര്‍ത്തു ദേഷ്യം വന്ന അച്ഛന് പാതി മനസ്സോടെയാണ് ക്ലൈമാക്സ് കണ്ടത് .അതു കൊണ്ട് തന്നെ അച്ഛന് കഥ മനസ്സിലായില്ല.ഞാനും,അമ്മയും,അക്കയും അത് പറഞ്ഞു വീട് വരെ അച്ഛനെ കളിയാക്കി കൊണ്ടിരുന്നു.അച്ഛന്റെ അശ്രദ്ധ കൊണ്ട് 50 രൂപ പോയി എന്ന് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു .
അക്കയുടെ അവസാന വര്‍ഷ EXAAMSS കഴിഞ്ഞു .
ഇന്‍ ലാബും കൂടി ഉണ്ട്. അക്കയുടെ കൂട്ടുക്ലാരുടെ കൂടെ ഞാനും വേളിയില്‍ പോയി ..നല്ല രസമായിരുന്നു:)
ഒരു കല്യാണവും അതിനു മുന്‍പ് ഒരു accidentum ...
ഞങ്ങള്‍ എല്ലാവരും പുത്തന്‍ ഡ്രസ്സ് എടുത്തു .മിനി ചേച്ചിയുടെ കല്യാണത്തിന് പോകാനാണ്.LOOOKS ഇല് നിന്നുമാണ് എടുത്തത്.എനിക്കും അക്കയ്ക്ക് പവാടയാണ്..:)
നാളത്തെ യാത്രയില്‍ അക്കയാണ് ഡ്രൈവര്‍ എന്ന് അച്ഛനും അക്കയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പക്ഷെ..പിറ്റേന്ന് വീട് പൂട്ടി ഇറങ്ങിയപ്പോള്‍ അക്ക കാല്‍വഴുതി വീണു.നെറ്റിയില്‍ മുറിവ്.. യാത്രാമധ്യേ ഒരു ആശുപത്രിയില്‍ കയറി സ്ടിച് ഇട്ടു..
ആലപ്പുഴയില്‍ വെച്ചായിരുന്നു കല്യാണം..ഞാനും അച്ഛമ്മയും അപ്പുപ്പനും അമ്മയും അച്ഛനും അക്കയും എല്ലാവരും കൂടി ഒരുമിച്ചാണ് പോയത്.ആലപ്പുഴയിലായിരുന്നു കല്യാണം ..ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ട് കണ്ടു..കടല്‍ കണ്ടു..ഞങ്ങള്‍ കല്യാണം കൂടി തിരിച്ചു വരുന്ന വഴിയില്‍ ബണ്ടിന്റെ അടുത്ത് നിന്നു ഫോട്ടോ എടുത്തു.കരിക്കും വാങ്ങിച്ചു.പിറ്റേന്ന് ഞങ്ങള്‍ തിരുവനന്തപുരത്തിന് പോന്നു..
പിന്നീടു ഫോണ്‍ വിളിച്ചപ്പോള്‍ ആണ് അറിയുന്നത് കുഞ്ഞുമോള്‍ ചേച്ചിക്കും ശ്രീക്കുട്ടി ചേച്ചിക്കും കുഞ്ഞു വാവമാരുണ്ടായി.രണ്ടും ആണ്‍കുട്ടികളാണ്... മറ്റൊരു വാര്‍ത്ത കൂടി ഉണ്ട് .വാടക വീട്ടിലെ അമ്പിളി ചേച്ചി ഗള്‍ഫില്‍ ജോലിക്ക് പോയി..ഞങ്ങള്‍ ചേച്ചിയെ വിളിച്ചു..സംസാരിച്ചു...അങ്ങനെ കുറെയേറെ വാര്‍ത്തകളും
സമ്മാനിച്ച് മറ്റൊരു വേനലവധി കൂടി വിടവാങ്ങയായ്..
ഞാന്‍ തിരുവനന്തപുരത്ത വന്നിട്ട് വിശ്രമിച്ചു കുറെ.പിന്നീടു കുറെ ദിവസം സെന്‍ട്രല്‍ ലൈബ്രറിയില്‍ പോയി ബുക്സ് എടുത്തു വായിച്ചു..അങ്ങന എന്റെ വായന കുറുപ്പ് ബുക്കില്‍ 90 കുറിപ്പുകള്‍ തികഞ്ഞു ...
അങ്ങനെ ഒരു മത്സരം .
എല്ലാ ദിവസവും ഒരേപോലെ..എനിക്ക് ബോര് അടിച്ചു തുടങ്ങി...ദിവസവുംപത്രം വായന,(ഹിന്ദു ,ദേശാഭിമാനി) പുതിയ ഇംഗ്ലീഷ് words പഠിച്ചു അതിന്റെ മീനിങ്ങ്സ് എഴുതി വെപ്പ്,വീടടുക്കല്,(തുടക്കം അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം..)ഓര്‍ക്കുട്ടില്‍ കയറ്റം,ടീവി കാണല്‍ അങ്ങനെ ഒരേപോലുള്ള ഒരു പാട്ദിവസങ്ങള് കടന്നുപോയി....
അങ്ങനെ ഒരിക്കല്‍ മലയാളം പത്രം വായിക്കുന്നതിനിടയിലാണ് കുട്ടികള്‍ക്കായി ക്ഷീര വികസന വകുപ്പ് നടത്തുന്ന പരിപാടികളെപ്പറ്റി കണ്ടത്.ഉപന്യാസം,ക്വിസ് ,ചിത്രരചനാ ഒക്കെ ഉണ്ട്.ഉപന്യാസത്തില്‍ പങ്കെടുമെന്നു എനിക്ക് തോന്നി..ഉടനെ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛന് എനിക്ക് കുറേ ബുക്സ് കൊണ്ട് തന്നു..മാത്രവുമല്ല അച്ഛന്റെ കൂട്ടുകാരനായ alocious സാറിനെയും വിളിച്ചു ക്ഷീര വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തി.ക്വിസ്സിനു കൂടി പങ്കെടുക്കണം എന്ന് അച്ഛന് പറഞ്ഞു..എനിക്ക് ദേഷ്യം വര്‍ധിച്ചു ..ഇതുവരെ quizz നു പങ്കെടുത്ട്ടില്ലാത്ത ഞാന്‍...???
അമ്മ പറഞ്ഞു നീ വെറളി പിടിക്കണ്ട... . ഞാന്‍ ഉപന്യാസ രചനക്ക് തയ്യാറായി.അച്ഛന് പറഞ്ഞു വെറുതെ എങ്കിലും നീ quizzinu പങ്കെടുക്ക് .അങ്ങനെ അച്ഛനെ വഴക്ക് പറഞ്ഞു ,ദേഷ്യപ്പെടുത്തി,വെപ്രാളം പിടിച്ചു ഞാന്‍ അവിടെ മത്സരത്തിനു എത്തി.നിനക്ക് മൂന്നാം സ്ഥാനം എങ്കിലും കിട്ടുമെന്നച്ചന് പറഞ്ഞു .അങ്ങനെ ഞാന്‍ മത്സരത്തില്‍ പങ്കെടുത്തു...first ൨൪ മാര്‍ക്ക് ,സെക്കന്റ് 16 എനിക്ക് 14.എനിക്ക് മൂന്നാം സ്ഥാനം തന്നെ കിട്ടി...
സമയം ഇല്ലാത്തതു കൊണ്ട് അന്ന് ഉപന്യാസ മത്സരം നടത്തിയില്ല.
വീട്ടില്‍ എത്തി..എന്നിട്ടും വഴക്ക് അച്ഛന് തന്നെ.."ഫസ്റ്റ് കിട്ടുമെന്ന് പറഞ്ഞാല്‍ പോരായിരുന്നോ ?അച്ഛന് തേര്‍ഡ് പറഞ്ഞിട്ടല്ലേ എനിക്ക് അങ്ങനെ കിട്ടിയത്..?!!"അച്ഛന്റെ കയ്യില്‍ നിന്നും കിഴുക്കു കിട്ടാഞ്ഞത്
എന്റ ഭാഗ്യം.
മുപ്പത്തി ഒന്നാം തീയതി ഉപന്യാസ മത്സരം നടത്തി..എനിക്ക് രണ്ടാം സ്ഥാനം ഉണ്ട്. പ്രതിഭ ചേച്ചി ഒന്നാം സ്ഥാനം കൊണ്ടുപോയി ...
എന്റെ പുതിയ സ്കൂള്‍ നല്ലതാകട്ടെ....എന്ന് ഞാന്‍ ആശിക്കുന്നു...
അവധിക്കാലത്തിനു വിട
ഒരു പുത്തന്‍ സ്കൂള്‍ വര്‍ഷത്തിലേക്കു ...........ഞാന്‍ കാല് വെക്കുകയാണ്....
സ്കൂള്‍ തുറന്നു...
പുത്തന്‍ uniform ,പുതിയ കുട ,ബാഗ് ,എന്നിവയുമായി ഞാന്‍ എന്റെ പുത്തന്‍ സ്കൂളില്‍ കാല് എടുത്തു വെച്ചു...കഴിഞ്ഞ മുന്ന് കൊല്ലമായി മൂന്നു വിദ്യാലയങ്ങളിലെ പ്രവേശന ഉത്സവം കൂടിയ പരിചയം,മധുര പലഹാരങ്ങള്‍,പഴയ്കിയ പ്രസംഗങ്ങള്‍,..ഹോ..എങ്കിലും സമാധാനിക്കാന്‍ ഒന്നുണ്ട് കുറേ ഒന്നാം ക്ലാസ്സുകരുടെ,കൂടെ ഇരുന്നു രസിക്കല്ലോ ഒരു മണിക്കൂര്‍ ..:)
പക്ഷേ....:(
ഇന്ന് തന്നെയാണ് ക്ഷീര ദിനത്തിന്റെ സമ്മാനം കനകക്കുന്നു കൊട്ടാരത്തില്‍ വെച്ചു കിട്ടുന്നതും..എനിക്കത് വാങ്ങിക്കണം.ഞാനും അമ്മയും അച്ഛനും എന്റെ ഒന്‍പതാം ക്ലാസ്സ് തപ്പി എച്ച് എസ് BLOOK ഇല് എത്തി ...
അപ്പോഴാണു കനകക്കുന്നില്‍ നിന്നും അക്ക വിളിച്ചു പറയുന്നത് സമ്മാന ദാനം തുടങ്ങാറായി എന്ന് ..ഞങ്ങള്‍ ക്ലാസ് പോലും കണ്ടു പിടിക്കാതെ കാറില്‍ കയറി.ഞാന്‍ കനകക്കുന്നില്‍ വണ്ടി നിര്‍ത്തിയ ഉടനെ ഓടി...ഹോ സമാധാനം സമ്മാനദാനം തുടങ്ങിയിട്ടില്ല...കാരണം മന്ത്രിയുടെ പ്രസംഗം നീണ്ടു പോയി..അല്‍പ്പം സമയം കഴിഞ്ഞു ഞാന്‍ സമ്മാനംവാങ്ങി ..അമ്മയും അച്ഛനും ഓഫീസി ഇല് പോയി.രണ്ടു പേരും രാവിലെ ലീവ് എടുത്തതാണ്.ഞാനും അക്കയും വീട്ടില്‍ വന്നു..കിടന്നു..ഉറങ്ങിപ്പോയി...
21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.
അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
മാര്‍ച്ച് മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍ തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്ക്കപ്പെടാന് ജീവിതം സമര്‍പ്പിച്ച മറ്റൊരു കൂട്ടം പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും ഞാന്‍ പുസ്തകങ്ങളെ കീറച്ചാക്കിന്റെ ഉള്ളിലേക്ക് ഏതോ ഒരു വികാരത്തില്‍ ഇട്ടുകൊണ്ടേയിരുന്നു .ആവശ്യത്തിനനുസരിച്ച് തനിക്കു വില പറയുന്ന മനുഷ്യരെപ്പറ്റി, വേണമെങ്കില്‍ ആ ബുക്കുകള്‍ക്ക് മനുഷ്യ മനസ്സു എന്ന പേരില്‍ ഒരു രചന ഇറക്കാം. ഞാന്‍ വീട് മുഴുവനും അടിച്ചു വൃത്തിയാക്കി.
നാട്ടിലേക്ക്
അന്ന് വൈകീട്ട് ഞങ്ങള്‍ ഇടുക്കിക്ക് പുറപ്പെട്ടു..കാറിനുള്ളില്‍ എന്നത്തേയും പോലെ തമാശകളും,സങ്കടങ്ങളും,ദേഷ്യങ്ങളും ,എല്ലാം പുകഞ്ഞു കത്തുന്നുണ്ടായിരുന്നു .എല്ലാ യാത്രകളിലും സംഭവിക്കുന്നത് പോലെ ....
പാലക്കാട്ടേക്ക്...
അടുത്ത ദിവസം പാലക്കാടു വെച്ചു നടക്കുന്ന യുറീക്കയുടെ സാഹിത്യ ശില്പ്പശാലക്കു പോകണം .
അന്ന് രാവിലെ തന്നെ ഞാനും ,അമ്മയും ,അച്ഛനും,ബസ്സില്‍ കയറി.അതല്ലേ മറ്റൊരു രസം ..ബസ്സ് സ്റ്റാന്റ് വരെ ഞങ്ങള്‍ SCOOTER ഇലാണ് വന്നത്.. അച്ഛന് പറഞ്ഞു ആലുവ വണ്ടി വന്നാല്‍ കയറി സീറ്റ് പിടിക്കണം എന്ന്..അച്ഛന് എന്നിട്ട് SCOOTER പാര്‍ക്ക് ചെയ്യാന്‍ പോയി.വണ്ടിയില്‍ കയറി ഞാനും അമ്മയും സീറ്റ് പിടിച്ചു.ഒരു തരത്തിലാണ് സീറ്റ് കിട്ടിയത് വണ്ടിയില്‍ നല്ല തിരക്കായിരുന്നു..സമയം പതിനഞ്ചു മിനുട്ട് കഴിഞ്ഞു.ആലുവായിലേക്ക് പോകുവാനുള്ള ബസ്സ് പോകാന്‍ സമയമായി എന്ന് വിളിച്ചും പറഞ്ഞു.അച്ഛനെ പറ്റി ഒരു വിവരവുമില്ല.ഫോണ്‍ റിംഗ് ചെയ്തു നില്ക്കുന്നതല്ലെതെ അച്ഛന് എടുക്കുന്നില്ല.
എന്റമ്മേ...നാണക്കേടാകുമോ?
അവസാനം അച്ഛന് ബസ്സ് സ്റ്റോപ്പില്‍ വന്നു..അച്ഛനെ കണ്ട അമ്മ കൈകൊട്ടി വിളിച്ചു...ബസ്സില്‍ കയറ്റി..കാരണം അന്വേഷിച്ചപ്പോള്‍ അല്ലെ രസം ..അച്ഛന് വണ്ടി പാര്‍ക്ക് ചെയ്യാന്‍ മുരളീസദനത്തില്‍ (വീട്ടു പേര്) ത്തില്‍ പോയതാണ്..അന്ന് ആ വീട്ടില്‍ ആളുണ്ടായിരുന്നില്ല.പിന്നെ വേറെ ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിട്ട് വന്നപ്പോള്‍ താമസിച്ചതാണ്..അമ്മയുടെ മുഖം കുറച്ചുനേരത്തേക്ക് നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു.കാരണം ചെറിയ സംഭവം തന്നെ ചിലപ്പോള്‍ അമ്മയെ ബേജാറാക്കും.
ഞങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി.അവിടെ നിന്നാണ് ഞങ്ങളുടെ പാലക്കാടു യാത്ര തുടങ്ങുക..
ശ്ശൊ...ആ യാത്രയിലെ ഹൈലയട്സ് താഴെ ഇരിക്കുന്ന ബൂക്കിലാണ് ഞാന്‍ എഴുതിയിരിക്കുന്നത്. അച്ചമ്മയോടോ ,അപ്പുപ്പനോടോ,എടുത്തു തരാന്‍ പറയുന്നതെങ്ങനെ..?
എങ്ങാനും രണ്ടു പേരും ചീത്ത മൂഡില്‍ ആണ് എങ്കില്‍ പിന്നെ പറയുകയും വേണ്ട..അവളതാ പുരപ്പുറത്തു കയറിയിരിക്കുന്നു,നിനക്ക് ഇവിടെ എങ്ങാനും ഇരുന്നാല്‍ പോരെ..ഞങ്ങള്‍ക്ക് അവിടെ കേറാന്‍ പറ്റുമോടി..ഹോ...സാരമില്ല അതെല്ലാം ചേര്‍ത്ത് ഒരു പാലക്കാടന്‍ യാത്ര എന്ന പേരില്‍ ഞാനത് മറ്റൊരു പോസ്റ്റില്‍ അയക്കാം.....
ക്യാമ്പിനു ശേഷം തിരികെ നാട്ടില്‍ ...
ഞാനും അമ്മയും തിരിച്ചു വീട്ടില്‍ എത്തി.ഞങ്ങളെ പാലക്കാടു കൊണ്ട് വിട്ടിട്ടു അച്ഛന് ഇടുക്കിക്ക് പോന്നിരുന്നു .
അടുത്ത ദിവസം രാവിലെ തന്നെ അമ്മയും,അച്ചനും,അക്കയും,ട്രെയിനിനു തിരുവനന്തപുരത്തേക്ക് പോയി.
ഇനി സമാധാനം .ഇനി ഇതെന്റെ ലോകം.അച്ഛമ്മയും ,അപ്പുപ്പനും ഞാനും,.മാത്രം....ഒച്ചയെടുക്കം,കളിക്കാം,ചക്കയിടാം,കൊക്കോയില്‍ കയറാം,വീട് വൃത്തിയാക്കാം,വായന പുസ്തകങ്ങള്‍ അടുക്കാം, വേണമെങ്കില്‍ ജീവിതം തന്നെ ഒന്ന് ചിട്ടപ്പെടുത്താം .
ഈ അവധി കാലത്ത് ഞാന്‍ പുതിയശീലങ്ങള്‍ തുടങ്ങി.അതിലൊന്നാണ് രാവിലെ ഉണര്‍ന്നു ഞാന്‍ എഴിതിയ രചനകള്‍ തിരുത്താന്‍ ശ്രമിക്കുക എന്നത്.എന്നും രാവിലെ അമ്പലത്തില്‍ പോയിതുടങ്ങി.
നാട്ടിലെ അമ്പലവും തിരുമേനിയും ...
ഞാനിതു വരെ എന്റെ അമ്പലത്തിനെ പറ്റി പറഞ്ഞിട്ടില്ല.ആദ്യം തിരുമേനിയെപ്പറ്റി പറയാം ...
തിരുമേനി പണ്ടുമുതലേ എന്നോട് പുളുവടിക്കും.ചുമ്മാ എന്നെ രസിപ്പിക്കാന്‍.പണ്ട് ഞാനതെല്ലാം വിശ്വസിക്കും.പക്ഷേ,,ഇന്ന് അങ്ങനെ അല്ല ..തിരുമീനി ഒരു പുളുവ ടിച്ചാല്‍ ഞാന്‍ നുറു എണ്ണം തിരിച്ചും വിടും.തിരുമെനിക്കതൊരു രസമാണ്.ഇപ്പോള്‍ എനിക്കും..ഈ തിരുമേനി ഞാന്‍ ചെറുതായിരുന്നപ്പോള്‍ 'കുട്ടിക്ക് ചോറ് കൊടുക്കുന്നത് ഇവിടെ വേണം എന്ന് എപ്പോഴും പറയുമായിരുന്നു എന്നാണ് കേട്ട് കേള്‍വി..തിരുമേനിയുടെ കൈ കൊണ്ട് തന്നെയായിരുന്നു എന്റെ ചോറൂണ്.എന്തൊക്കെയാണെങ്കിലും തിരുമേനിയെ എനിക്കിഷ്ട്ടമാണ്.
പണ്ട് ഞാന്‍ രണ്ടാം ക്ലാസ്സില്‍ വെച്ചു തിരുമേനിയോട് ചോദിച്ചിട്ടുണ്ട് "തിരുമേനി,തിരുമേനിക്ക് എണ്ണ പറ്റാത്ത മുണ്ടില്ലേ ..തിരുമേനിക്ക് ഇച്ചിരി വൃത്തിയായിട്ട് നടന്നുടെ??" എന്നൊക്കെ..അന്ന് എന്റെ ക്ലാസ്സിലെ ശരീര ശുചിത്വത്തെ കുറിച്ചുള്ള കഥകള്‍ ഒക്കെ തിരുമേനിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു..പക്ഷേ..കേട്ടിട്ട് ചിരിക്കുകയല്ലാതെതിരുമേനി മറ്റൊന്നും ചെയ്തില്ല..
വിഷു ദിവസം തിരുമേനിയുടെ വിഷു കൈനീട്ടം വാങ്ങാന്‍ ഞാന്‍ രാവിലെ തന്നെ പോകും .മിക്കവാറും ആരും വന്നിട്ടുണ്ടാവില്ല ..ഞാന്‍ അവിടെ തന്നെ നിന്ന് ആദ്യം കൈനെട്ടം വാങ്ങും..തിരുമേനി നല്ലയാളാണ്..ഭണ്ടാരത്തില്‍ നിനും കയ്യില്‍ കിട്ടുന്നത് വാരിത്തരും. അത് കൊണ്ട് ഞാന്‍ ആദ്യം ദൈവത്തോട് ചോദിക്കുക കയ്യില്‍ കിട്ടുന്നത് ഒരു രുപ ,50 പൈസ തുടങ്ങിയവ ആകരുതേ എന്നാണ്.
ഇപ്പോള്‍ അമ്പലം മോടി പിടിപ്പിച്ചു. നല്ല മിനുസമുള്ള തറ,പുതിയ ഓട് ഒക്കെ ഇപ്പോള്‍ ഉണ്ട് .ആദ്യ ദിവസം അമ്പലം തുറന്നില്ലയിരുന്നു.ഞാന്‍ വീട്ടില്‍ നിന്നും പറിച്ച പുവ് നടയില്‍ വെച്ചിട്ട് പോന്നു...ഈയിടെ തിരുമേനിക്ക് അറ്റാക്ക് വന്നതാണ് ..പക്ഷെ.. ദൈവം രക്ഷിച്ചു..
തിരുമീനിയുടെ മോളും(ശ്രീക്കുട്ടി ചേച്ചി) ,പോലീസു മാമന്റെ മോളും(കുഞ്ഞുമോള്‍ ചേച്ചി) ഗര്‍ഭിണിയാണ് അവരെ കാണാന്‍ ഇപ്പോള്‍ നല്ല ഭംഗിയാണ്.
ഞങ്ങളുടെ പുത്തന്‍ അയല്‍ക്കാരാണ് അനൂപ് ചേട്ടനും ,ഹരിപ്രിയ ചേച്ചിയും .അവര്‍ എന്റെ അപ്പുപ്പന്റെ ബന്ധത്തില്‍ ഉള്ളവര്‍ കൂടിയാണ്.
പറമ്പും തൊടിയും കൃഷിയും..
ഞങ്ങള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ വാഴയും,ചേനയും ഒക്കെയുണ്ട് .
അച്ചമ്മയുടെയും,അപ്പൂപ്പന്റെയും കൂടെ പോയി ഇതിനൊക്കെ തടമെടുത്തും വളമിട്ടും ഒക്കെ നടക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്...
കിണറ്റില്‍ നിന്നും വെള്ളം കോരന് പറഞ്ഞപ്പോള്‍ ..ഞാന്‍ കിണറ്റിലെ വെള്ളം കലക്കി മറിച്ചു ഒന്ന് കോരി നോക്കി. കിട്ടിയത് ചെളി വെള്ളം.അപ്പുപ്പന്റെ വക വഴക്ക്. അച്ഛമ്മയെ കാണിച്ചില്ല.കാരണം അച്ഛമ്മ ഓടി വീട്ടില്‍ പോയി.തോരന്‍ കരിഞ്ഞു കാണും എന്ന് പറഞ്ഞാണ് ഓടിയത്...അപ്പുപ്പന് പറഞ്ഞു..നീ കിണറു ഇടിച്ചു കലക്കിയല്ലോടി. അപ്പുപ്പന് എനിക്ക് വാഴകളായ ചുണ്ടനും,കാളിയും,ഏത്തനും കാട്ടിത്തന്നു..
വേനലിന് തടയിട്ടു കൊണ്ട് ഒരു വേനല്‍ മഴ തകര്‍ത്തു പെയ്ത ദിവസം .. താഴത്തെ വീട്ടിലെ മണ്ഡരി പിടിച്ച തെങ്ങ് ഞങ്ങളുടെ വീട്ടിലെ മതിലില്‍ ചാടി..ഗേറ്റു പൊട്ടിപ്പോയി..നഷ്ട്ടപരിഹാരം തരാമെന്ന് പോലിസുമാമന് പറഞ്ഞിട്ടുണ്ട്.
നാളെ കൊക്കോ കൊടുക്കാന്‍ പോകണം..ഞാനും അച്ഛമ്മ രാവിലെ എഴുന്നേറ്റു കൊക്കോ പൊട്ടിക്കാന്‍ തുടങ്ങി.. ഞാന്‍ കൊക്കോയില്‍ കയറി. തെങ്ങിന്റെ മടല് വെച്ചിട്ടാണ് ഞാന്‍ കയറിയത്.പണ്ട് അപ്പുപ്പന് ഏതു ഉയരമുള്ള കൊക്കൊയിലും കയറുമായിരുന്നു.ഇപ്പോള്‍ അപ്പുപ്പന് പറഞ്ഞു തരും ഞാന്‍ കയറി പറിക്കും ..അപ്പൂപ്പന് പറിക്കാന്‍ ഉദ്ദേശിച്ചതെല്ലാം ഞാന്‍ പറിച്ചു കൊടുത്തു.
കൊക്കോ കല്ലിലിട്ടു പൊട്ടിച്ചു എന്നിട്ട് ഞാനും അപ്പുപ്പനും കൂടി തൊടുപുഴയില്‍ പോയി.
ഞങ്ങള്‍ എവിടെപ്പോയാലും ഒരു സോഡാ നാരങ്ങ വെള്ളം ഉറപ്പാണ്. പിന്നെ ഒരു നാരങ്ങ മുട്ടായിയും.ഇപ്പോള്‍ നാരങ്ങ മുട്ടായിക്കു പകരം Eclairs ആണ് .ഞങ്ങള്‍ മഴയ്ക്ക് മുന്‍പ് വീട് പറ്റി.
അച്ഛമ്മ പറഞ്ഞു ഇത്തവണ ജയയും,ദീപയും വിഷുവിനു വീട്ടില്‍ വരില്ല എന്ന്..പിന്നെ അതായി ചര്‍ചാ വിഷയം.അക്കയ്ക്ക് പരീക്ഷയാണ് .. അതുകൊണ്ട് അമ്മയും വരില്ല...അങ്ങനെ ജീവിതത്തില്‍ ആദ്യമായി അക്കയും അമ്മയും കൂടെ ഇല്ലാതെ ഒരു വിഷു...
ഞാനും അച്ഛമ്മയും കൂട്ടുകാര്‍...
അച്ഛമ്മക്ക് മുടി കെട്ടി കൊടുക്കുക മുല്ലപ്പുക്കള്‍ കെട്ടി തലയില്‍ വെച്ച് കൊടുക്കുക,എല്ലാം എന്റെ പരിപാടികള്‍ തന്നെ..
നെയില്‍ പോളിഷ് ഇട്ടു കൊടുത്തിട്ട് അച്ഛമ്മയെ പുകഴ്ത്തുക എന്റെ ഒരു പ്രധാന പരിപാടി ആണ്.
അപ്പുപ്പന് ഇതിനൊന്നും നിന്ന് തരില്ല.എങ്കിലും അച്ഛമ്മ വേണ്ട എന്ന് പറയുന്നതെല്ലാം അപ്പുപ്പന് ഇഷ്ട്ടമാണ്..
പണ്ട് ഞാന്‍ തോട്ടില്‍ പോകുമായിരുന്നു.ഇന്നെനിക്കത്തിനു സാധ്യമല്ല. .കാരണം തോട്ടിലേക്കുള്ള വഴി അവിടുത്തെ ആളുകള്‍ എന്തിനോ വേണ്ടി കേട്ടിയടചിരിക്കുന്നു.
newman collage ലെ ചോദ്യപപ്പേര്‍ കൊണ്ട് വിവാദമായ ഈ തോടുപുഴയെ ഞാന്‍ ഏറെ സ്നേഹിക്കുന്നു.
ഈ അവധിക്കാലത്ത് ഞാന്‍ ഒരു കിടിലന്‍ സ്വപ്നവും കണ്ടു. .....................
ഞാന്‍ ഹോസ്പിറ്റലില്‍ ആണ്..തൊട്ടടുത്ത് എന്റെ പല സ്കൂളുകളില്‍ ആയി എന്റെ കൂടെ പഠിച്ച ജസ്വിന് ,അഖില ,മാളു, അന്‍സല്‍ന ,ബീമ,എന്നിവരും ഉണ്ട്.എല്ലാവര്ക്കും ഒരേ അസുഖമാണ്.എല്ലാവര്ക്കും എന്റെ സ്കൂള്‍ മതി..എനിക്ക് എന്റെ ശിശുവിഹാരും.എന്തോ എല്ലാവരും എന്റെ കൂടെ ശിശുവിഹാരിലേക്ക് വരുവാന്‍ തയ്യാറായി.അവരുടെ മാതാ പിതാക്കളും സമ്മതിച്ചിരിക്കുന്നു...
അങ്ങനെയിരിക്കെ ."ചായയായി എഴുന്നെല്ക്കെടി ലക്ഷ്മി.."എന്ന് പറഞ്ഞു കൊണ്ട് അച്ഛമ്മ അടുത്ത്.എന്റെ സ്വപ്നത്തിലെ വില്ലതിയായി അച്ഛമ്മയെ കണ്ടു കൊണ്ട് ഞാന്‍ എഴുന്നേറ്റു.
അടി തെറ്റിയാല്‍...
വേനലായാല്‍ എല്ലാ വീടുകളിലും ചാമ്പങ്ങ നല്ലതുപോലെ ചുവന്നു സുന്ദരന്മാരായി നില്ക്കുമ്പോള് എന്റെ വീട്ടില്‍ പിഞ്ചു ചാമ്പങ്ങ മാത്രമായിരിക്കും ഉള്ളത് . കാരണം എന്റെ ചാമ്പങ്ങ പ്രേമം തന്നെ,പഴുത്തതൊന്നും ഞാന്‍ ബാക്കി വെക്കില്ല.. കുറേ ഞാന്‍ തന്നെ തിന്നു ഇനി ഒരു മുപ്പതെണ്ണം കൂടി കാണും ഞാന്‍ ഓടി ചാമ്പയുടെ അടുക്കലെത്തി.അയ്യോ...... പാട്ടതടിയില് കയറി എന്റെ കാല് ഉടക്കി..ഞാന്‍ അത് കണ്ടില്ലായിരുന്നു..ഞാന്‍ <തീം തലക്കാം തില്ലാന..>നിലത്തു വീണു.എന്റെ കാലു ഒടിഞ്ഞത് പോലെ ആയി.ഞാന്‍ അവിടെ ഇരുന്നു.ഹോ അച്ചമ്മയുടെയും ,അപ്പൂപ്പന്റെയും ശകാരം കുറേ കേട്ടെങ്കിലും എന്റെ കരച്ചില് അച്ഛമ്മയെ ഒരു പച്ചമരുന്നു ഉണ്ടാക്കിത്തരാന്‍ പ്രേരിപ്പിച്ചു.അച്ഛമ്മ എനിക്ക് ചതുരമുല്ലയും,മുരിങ്ങയു,ഉപ്പും ഇട്ടു ആ പച്ച മരുന്ന് ഉണ്ടാക്കി തന്നു.അപ്പൂപ്പന് ഒന്ന് രണ്ടു കൊല്ലമായി സൂക്ഷിച്ചിരുന്ന ഒരു പരുന്തിന്റെ തൂവല്‍ ഒരു അമുല്യ വസ്തു കണക്കെ എനിക്ക് കാട്ടിത്തന്നു. പച്ചമരുന്നില്‍ മുക്കിയ തുവലും കരഞ്ഞു കലങ്ങിയ മിഴികളും ആയി ഒരു ദിവസം.
ഉത്സവം
ഒരു സന്തോഷ വാര്‍ത്ത......... ഇന്നെന്നെ അപ്പുപ്പന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി അമ്പലത്തില്‍ കൊണ്ടുപോകും . അച്ഛമ്മയെ വിളിച്ചാല്‍ അച്ഛമ്മ പറയും വീടെങ്ങിനെ പൂട്ടിയിട്ടു പോകും . ഞാനും അപ്പുപ്പനും S H G H S ഇന്റെ നാട്ടുവഴികളിലൂടെ നടന്നു .അരുവികളില്‍ കാല് കഴുകി . ശേ .. ഈ വഴി ഒത്തിരി മാറിയിരിക്കുന്നു . കുറേ വീടുകള്‍ ഫ്ലാറ്റുകള്‍ nursing college തുടങ്ങിയവ ... ഞാന്‍ തലകുത്തി മറിയാന്‍ ആഗ്രഹിച്ചിരുന്ന അരുവികള്‍ ഏതാ കാറ്റ് വിട്ട ബലൂണ്‍ പോലെ ചുരുങ്ങി.. അപ്പുപ്പന് പറഞ്ഞു ഈ തോടിന്റെ വഴി ഒരു വര്‍ഷത്തിനകം ടാര്‍ ഇടും."അയ്യോ വേണ്ട" ഞാന്‍ പറഞ്ഞു . അച്ഛന് ഇനിമുതല്‍ ഇതിലെ വണ്ടി ഓടിച്ചു വരാമത്രേ . എന്റെ സ്വപ്നത്തെ പോലും അത് കീറി മുറിച്ചു .
ഞങ്ങള്‍ കപ്പ വാങ്ങുന്ന വീട്ടില്‍ കയറി .അവിടുത്തെ അമ്മൂമ്മക്ക് ഇപ്പോള്‍ സുഖമില്ല.
ഞങ്ങള്‍ നേരെ നടന്നു.അതാ ഞാന്‍ നെല്ല് കട്ട് പറിച്ച പാടത്തു ഇപ്പോള്‍ ഒരു വന്‍ വീട് കുതിച്ചുയരുന്നു.അതിനെതിര് വശത്തെ വീടിനു മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.പക്ഷെ അവിടുത്തെ വേസ്റ്റ് വെള്ളം hose വഴി ശുദ്ധ ജല വാഹിനിയായിരുന്ന തോട്ടിലെക്ക് വിട്ടിരിക്കുന്നു..
ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്തി.അമ്പലത്തില്‍ കയറി.സ്ലൈഡ് ,ക്ലിപ്പ് ഒക്കെ ചിന്തിക്കടയില്‍ നിന്നും വാങ്ങി. ഉണ്ണിമാമിയെ കാണാന്‍ ഞാനും അപ്പുപ്പനും താലുക്ക് ഓഫീസില്‍ കയറി.അപ്പോള്‍ അച്ചുക്കുട്ടിയുടെ അമ്മയെയും കണ്ടു. പണ്ടാത്തെതിലും സുന്ദരിയായിരിക്കുന്നു.ഞാനും അച്ചുക്കുട്ടിയും ഒരുമിച്ചു ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയതാണ്.ഞാന്‍ രണ്ടു ദിവസത്തിനകം നിര്‍ത്തി.അവള് ഇപ്പോളും തുടരുന്നു.അടുത്തദിവസം ഈ അമ്പലത്തില്‍ അവളുടെ ഭരതനാട്ട്യം ഉണ്ട്.
ഉണ്ണി മാമിയുടെ സീറ്റില്‍ പോയി നോക്കി കണ്ടില്ല .ഉണ്ണിമാമിയുടെ കൂട്ടുകാരി പറഞ്ഞു അമ്പലത്തില്‍ പോയതാകും എന്ന്.എന്നിട്ട് ഞങ്ങള്‍ കണ്ടുമുട്ടിയില്ലല്ലോ അന്ന് അപ്പൂപ്പന്. ഞങ്ങള്‍ പതിയെ സ്റെപ്പ് ഇറങ്ങി.അപ്പുപ്പന് കെട്ടഴിഞ്ഞ ആ ഓര്‍മകളുടെ ആ പഴകിയ പുസ്തകം തുറന്നു.ഉണ്ണിമാമിക്ക് ജോലി കിട്ടിയ നാളുകളെ പറ്റിയും ,അക്കാലത്തെ അപ്പൂപ്പന്റെ കഷ്ട്ടപ്പാടുകളെ പറ്റിയും ,ഒപ്പിട്ടിട്ട് ജോലിക്ക് പോകാതിരിക്കുന്ന ആളുകളെ പറ്റിയും അപ്പുപ്പന് പറഞ്ഞുകൊണ്ടേയിരുന്നു.
ഞങ്ങള്‍ വീട്ടില്‍ എത്തി.വയ്കീട്ടു ഞാന്‍ അപ്പുപ്പന്റെ പുറത്തു കുഴമ്പ് തേച്ചു.പന്നീട് അപ്പുപ്പന് കൊക്കോ തോട്ടത്തില്‍ ഇറങ്ങി .വീട്ടിലെത്തിയാല്‍ കൊക്കൊയുടെ മുകളിലാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഇരിപ്പിടം ....
ഞങ്ങള്‍ കുറേ കൊക്കോ പറിച്ചു.
മാറ്റമില്ലാതെ ദിനചര്യകള്‍...
പിറ്റേന്ന് ഞങ്ങള്‍ തൊടുപുഴയ്ക്ക് പോയി...കൊക്കോ വില്ക്കാന്.ഞാനും അപ്പുപ്പനുംChildrens പാര്‍ക്കില്‍ പോയി .
അവിടയുള്ള പേരറിയാത്ത മരത്തിന്റെ വിത്തുകള്‍ എടുത്തു.തൊടുപുഴ ആറ്റിലേക്ക് നോക്കി നല്ല ആഴം ഉണ്ടെന്നും ചുഴി ഉണ്ടെന്നും അപ്പുപ്പന് പറഞ്ഞു തന്നു.തുടര്‍ന്ന് ചാരുകസേരയില്‍ ഇരുന്ന അപ്പുപ്പന് ജാതകത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി .ജാതകം ഇതുവരെ എഴുതിയിട്ടില്ലാത്ത എനിക്ക് ജാതകം എഴുതുന്നതിനെക്കുറിച്ചായി അപ്പുപ്പന്റെ ചിന്ത.ഞങ്ങള്‍ വീട്ടില്‍ എത്തി.ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ birth സര്‍ട്ടിഫിക്കറ്റ് അപ്പുപ്പന് എനിക്ക് കാട്ടി തന്നു .ജാതകം എഴുതിക്കാന്‍ ഇത് വളരെ അത്യാവശ്യം ആണെന്നും അപ്പുപ്പന് പറഞ്ഞു. വൈകിട്ട് തയ്യല്‍ machine നന്നാക്കി അപ്പുപ്പന് എന്റെ പഴയ ഓണക്കോടി ഉടുപ്പ് കിറി അച്ചമ്മ്മക്ക് തലയിണക്കവിയനും ഉണ്ടാക്കി കൊടുത്തു.
പിന്നെ ഗീതമാനിയുടെ(പോലീസുമാമന്റെ ) വീട്ടില്‍ പോയപ്പോഴാണ് അറിയുന്നത് അപ്പുക്കുട്ടന് പതിനൊന്നാം ക്ലാസ്സിലാണ് എന്ന്.എന്റെ കൂടെ അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയായിരുന്നു അപ്പുക്കുട്ടന്.അവന് L K G യും U K G യും പഠിക്കാതെ നേരെ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതാണ്.അതാണ് എന്നേക്കാള്‍ 2 ക്ലാസ്സ് മുകളിലാവാന്‍ കാരണം. ചേട്ടാന്നു വിളിക്കണോ ഡാ എന്ന് വിളിക്കണോ എന്ന് ഞാന്‍ ഒന്ന് സംശയിച്ചു.....ഡാ ഇച്ചിരി ഒച്ച കൂട്ടി തന്നെ വിളിക്കാം എന്ന് തീരുമാനിച്ചു.
ഇടയ്ക്കു ഒരു ദിവസം രാവിലെ അപ്പുപ്പന് THIRUVANATHAPUARATHINU ഒരു മീറ്റിങ്ങിനു പോയി.ഇന്ന് അച്ഛമ്മ എന്നെ നേരത്തെ വിളിച്ചില്ല..അതുകൊണ്ട് മണി എട്ടായി എഴുന്നേറ്റപ്പോള്‍ .അച്ചമ്മയാണ് ഇന്ന് വീട്ടധികാരി.ഞാനും അച്ഛമ്മയും വഴക്ക് കൂടരുത് എന്നാണ് അപ്പുപ്പന്റെ നിബന്ധന.
പറമ്പ്,തോട്,കനാല്‍...
പിറ്റേന്നു അപ്പുപ്പന് വന്നു .ഞങ്ങള്‍ പതിനൊന് മണിക്ക് ഹണിമല പറമ്പ് വെട്ടിത്തെളിക്കാന്‍ പോയി.ഞാന്‍ അവിടെ പോയാല്‍ എന്നും തെന്നി വീഴും .ഇന്നും അത് സംഭവിച്ചു.ഞങ്ങള്‍ ദേവസിയാച്ചന്റെ വീട്ടില്‍ കയറി പാല്‍പ്പൊടി കൊണ്ടുള്ള ഒരു ചായ കഴിച്ചു.അവിടെ വെച്ച് ശശി തരുരിനെ പറ്റിയുള്ള ചര്‍ച്ച നടത്തി. പറമ്പില്‍ നിന്നും പത്തു മാങ്ങാ കിട്ടി.അവിടെ നിറയെ മാങ്ങാ ഉണ്ട്.എന്റെ വീട്ടില്‍ മാവ് ഉണ്ടെങ്കിലും മാങ്ങ ഇല്ല.പന്ത്രണ്ടു വയസ്സായി.എന്നെക്കാളും വയസ്സ് കുറവാണ്.. എങ്കിലും മാങ്ങാ തരാതെ അവന്റെ ഒരു ഹുങ്ക്.
തിരിച്ചു വെട്ടില്‍ എത്തി സോപ്പും തോര്‍ത്തും എടുത്തു.
കനാലില്‍ പോയി നീന്തി,മുങ്ങി,മൂക്കില്‍ വെള്ളം കയറി..എനിക്കവിടെ നിന്നും തിരിച്ചു പോരാന്‍ തോന്നിയില്ല.ഭയങ്കര ആഴമാണിവിടെ..കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ചു ഞാന്‍ നീന്തല്‍ പഠിച്ചിരുന്നു .
നീന്താന്‍ മറന്നു പോയി എന്ന എന്റെ വാക്കിന് ഇനി വില ഇല്ല.ഞങ്ങള്‍ ആര്‍ത്തുല്ലസിച്ചു കുളിച്ചു.കുംഭംകല്ലില് ജലക്ഷാമം ആണ്.അതിനാല്‍ അവിടെത്തെ ആളുകള്‍ വണ്ടിയില്‍ തുണിയും കുത്തി നിറച്ചു വന്നു .ഞങ്ങള്‍ അതിനാല്‍ വേഗം തോര്‍ത്തി കയറി.
വിഷു..
ഏപ്രില്‍ പതിമുന്നിനു അച്ഛന് വന്നു.പതിനാലാം തീയതി ഞങ്ങള്‍ വിഷുചന്തയില്‍ പോയി.ഞങ്ങള്‍ പച്ചക്കറികള്‍ വാങ്ങിച്ചു,എന്താ വില.!!പച്ചക്കറിക്ക് പുറമേ പൂത്തിരിയും വെള്ളിരിക്കയും ഞങ്ങള്‍ വാങ്ങി.supplycoയില്‍ നിന്നും പലചരക്കുകള്‍ വാങ്ങിച്ചു.CADSഇന്റെ വിഷു ചന്തയില്‍ പച്ചക്കറികള്‍ക്ക് നല്ല വിലക്കുറവുണ്ട്.
രാത്രിയില്‍ ഞാന്‍ തന്നെ മുല്ലപ്പു കെട്ടി കൃഷ്ണനെ ഒരുക്കി സുന്ദരന്‍ ആക്കി..ഷോകേസ് ഇല് വെച്ചിരുന്ന ദൈവങ്ങളെ പുറത്തിറക്കി..ഞാന്‍ തന്നെ കണി ഒരുക്കി. പണ്ടൊക്കെ അക്കയും ഉണ്ടായിരുന്നു ഈ പരിപാടിക്ക്.
അപ്പുപ്പനോടെ രാത്രി തന്നെ ഞാന്‍ പറഞ്ഞിരുന്നു എന്നെ അതിരാവിലെ തന്നെ കണി കാണിക്കണം എന്ന്.മാമി ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നു.ഇന്ന് തിരുമേനിയുടെ കൈനീട്ടം എനിക്കല്ല ആദ്യം കിട്ടിയത്. സദ്യ വളരെ ഗംഭീരം ആയിരുന്നു.പക്ഷെ അമ്മയുടെയും ,അക്കയുടെയും കുറവ് ഉണ്ടായിരുന്നു.അങ്ങനെ ഒരു വിഷുവും കൂടെ പടിയിറങ്ങി .
തൃപ്പൂണിത്തുറയില്‍ ഒരു കല്യാണം...
അതിനുശേഷം ഇരുപതാം തീയതി ഞാനും,അപ്പുപ്പനും അച്ഛമ്മയും,അച്ഛനും,ഉണ്ണിമാമിയുംകൂടി പ്രവീണ്‍ ചേട്ടന്റെ കല്യാണത്തിന് പോയി.ഗംഭീരമായിരുന്നു.സദ്യ എനിക്കത്ര പിടിച്ചില്ല.അച്ഛമ്മയുടെ ബന്ധുക്കളെ എല്ലാം കാണാന്‍ പറ്റി.ഇവരില്‍ പലരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്.ഈ ബന്ധുക്കളുടെ ഒരു flow chart ഉണ്ടാക്കിയാല്‍ ബന്ധം മനസ്സിലാക്കാന്‍ എളുപ്പമുണ്ടാവുമല്ലോ എന്ന് എനിക്ക് തോന്നി.അവിടെ അച്ഛമ്മയുടെ ഫോട്ടോ കോപ്പി പോലുള്ള നാല് സഹോദരിമാരുമുണ്ടായിരുന്നു.
ഇവരാണ് അതില്‍ പ്രധാനികള്‍ ...
അതിനിടയില്‍ അന്ന് പാലക്കാടു ക്യാമ്പില്‍ വെച്ചു ഞാന്‍ പരിചയപ്പെട്ട ആര്യയെ കണ്ടു.പ്രവീണ്‍ ചേട്ടന്റെ വധുവിന്റെ(ശാന്തി കൃഷ്ണ ചേച്ചി) ബന്ധു ആണത്രെ അവള്.
ഇന്ന് 21 .ഞാന്‍ നാളെ തിരുവനന്തപുരത്തിന് പോവുകയാണ്..കാറിലാണ് യാത്ര..ഇനി ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല .കഴിഞ്ഞ രണ്ടാഴ്ചാക്കിടെ ഞാന്‍ എഴുതിയ കവിത,അനുഭവം,എന്നിവ ബ്ലോഗില്പോസ്റ്റ്ചെയ്യാന് എന്റെ മനസ്സ് വെമ്പുന്നു...തൊടുപുഴയ്ക്ക് തല്ക്കാലം വിട..
1 /6 /2010
വീണ്ടും തിരുവനന്തപുരത്ത്...കൂടെ കുറേ ചെടികളും ഉണ്ടായിരുന്നുവന്നപ്പോള് എന്റെ കൂടെ..ചെത്തി,ചെമ്പരത്തി,കറുക,എവര്‍ ഗ്രീന്‍,നിശാ ഗന്ധി,മുല്ല,നാലു മണി ചെടി അങ്ങനെ അങ്ങനെ ..നല്ല മഴയായതു കാരണം ചെടികള്‍ പിടിച്ചു വരുന്നുണ്ട്..നല്ലൊരു പച്ചക്കറി+ പൂന്തോട്ടവും എനിക്കിന്നുണ്ട്..
അതിനിടക്ക് ഞാനും അമ്മയും എസ് പി കൊച്ചമ്മയുടെ (ഞങ്ങളുടെ നാട്ടിലെ വീട്ടിന്റെ അടുത്ത് താമസിക്കുന്ന അമ്മൂമ്മയുടെ) കൊച്ചുമോളുടെ കല്യാണം.ഞാനും അമ്മയും ശ്രീമുലം ക്ലബ്ബില്‍ ചെന്നു..അമ്മ കല്യാണത്തിന് മുന്‍പേ ഓഫീസില്‍ പോയി..നേരത്തെ സദ്യ ഉണ്ടു. ..ഞാന്‍ പതിയെ എസ് പി കൊച്ചമ്മയോടും മറ്റും മിണ്ടി.. കല്യാണം കൂടി.സന്തോഷത്തോടെ നാല് നാരങ്ങയും ആയി എന്റെ പഴയ ശിശുവിഹാറിന്റെ വഴികളിലൂടെ തിരിച്ചു പോന്നു.വരുന്ന വഴിക്ക് ഒരു കമ്മലും വാങ്ങിച്ചു ..
In Ghost House INN
കുറേ കാലത്തേ ഇടവേളക്ക് ശേഷം ശേഷം ഞങ്ങള്‍ എല്ലവരും കൂടി THEATRE പത്മനാഭയില്‍ പോയി in ghost house Inn കണ്ടു.അത് പ്രേത സിനിമ ആണ് എന്ന് ഓര്‍ത്തു ദേഷ്യം വന്ന അച്ഛന് പാതി മനസ്സോടെയാണ് ക്ലൈമാക്സ് കണ്ടത് .അതു കൊണ്ട് തന്നെ അച്ഛന് കഥ മനസ്സിലായില്ല.ഞാനും,അമ്മയും,അക്കയും അത് പറഞ്ഞു വീട് വരെ അച്ഛനെ കളിയാക്കി കൊണ്ടിരുന്നു.അച്ഛന്റെ അശ്രദ്ധ കൊണ്ട് 50 രൂപ പോയി എന്ന് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു .
അക്കയുടെ അവസാന വര്‍ഷ EXAAMSS കഴിഞ്ഞു .
ഇന്‍ ലാബും കൂടി ഉണ്ട്. അക്കയുടെ കൂട്ടുക്ലാരുടെ കൂടെ ഞാനും വേളിയില്‍ പോയി ..നല്ല രസമായിരുന്നു:)
ഒരു കല്യാണവും അതിനു മുന്‍പ് ഒരു accidentum ...
ഞങ്ങള്‍ എല്ലാവരും പുത്തന്‍ ഡ്രസ്സ് എടുത്തു .മിനി ചേച്ചിയുടെ കല്യാണത്തിന് പോകാനാണ്.LOOOKS ഇല് നിന്നുമാണ് എടുത്തത്.എനിക്കും അക്കയ്ക്ക് പവാടയാണ്..:)
നാളത്തെ യാത്രയില്‍ അക്കയാണ് ഡ്രൈവര്‍ എന്ന് അച്ഛനും അക്കയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പക്ഷെ..പിറ്റേന്ന് വീട് പൂട്ടി ഇറങ്ങിയപ്പോള്‍ അക്ക കാല്‍വഴുതി വീണു.നെറ്റിയില്‍ മുറിവ്.. യാത്രാമധ്യേ ഒരു ആശുപത്രിയില്‍ കയറി സ്ടിച് ഇട്ടു..
ആലപ്പുഴയില്‍ വെച്ചായിരുന്നു കല്യാണം..ഞാനും അച്ഛമ്മയും അപ്പുപ്പനും അമ്മയും അച്ഛനും അക്കയും എല്ലാവരും കൂടി ഒരുമിച്ചാണ് പോയത്.ആലപ്പുഴയിലായിരുന്നു കല്യാണം ..ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ട് കണ്ടു..കടല്‍ കണ്ടു..ഞങ്ങള്‍ കല്യാണം കൂടി തിരിച്ചു വരുന്ന വഴിയില്‍ ബണ്ടിന്റെ അടുത്ത് നിന്നു ഫോട്ടോ എടുത്തു.കരിക്കും വാങ്ങിച്ചു.പിറ്റേന്ന് ഞങ്ങള്‍ തിരുവനന്തപുരത്തിന് പോന്നു..
പിന്നീടു ഫോണ്‍ വിളിച്ചപ്പോള്‍ ആണ് അറിയുന്നത് കുഞ്ഞുമോള്‍ ചേച്ചിക്കും ശ്രീക്കുട്ടി ചേച്ചിക്കും കുഞ്ഞു വാവമാരുണ്ടായി.രണ്ടും ആണ്‍കുട്ടികളാണ്... മറ്റൊരു വാര്‍ത്ത കൂടി ഉണ്ട് .വാടക വീട്ടിലെ അമ്പിളി ചേച്ചി ഗള്‍ഫില്‍ ജോലിക്ക് പോയി..ഞങ്ങള്‍ ചേച്ചിയെ വിളിച്ചു..സംസാരിച്ചു...അങ്ങനെ കുറെയേറെ വാര്‍ത്തകളും
സമ്മാനിച്ച് മറ്റൊരു വേനലവധി കൂടി വിടവാങ്ങയായ്..
ഞാന്‍ തിരുവനന്തപുരത്ത വന്നിട്ട് വിശ്രമിച്ചു കുറെ.പിന്നീടു കുറെ ദിവസം സെന്‍ട്രല്‍ ലൈബ്രറിയില്‍ പോയി ബുക്സ് എടുത്തു വായിച്ചു..അങ്ങന എന്റെ വായന കുറുപ്പ് ബുക്കില്‍ 90 കുറിപ്പുകള്‍ തികഞ്ഞു ...
അങ്ങനെ ഒരു മത്സരം .
എല്ലാ ദിവസവും ഒരേപോലെ..എനിക്ക് ബോര് അടിച്ചു തുടങ്ങി...ദിവസവുംപത്രം വായന,(ഹിന്ദു ,ദേശാഭിമാനി) പുതിയ ഇംഗ്ലീഷ് words പഠിച്ചു അതിന്റെ മീനിങ്ങ്സ് എഴുതി വെപ്പ്,വീടടുക്കല്,(തുടക്കം അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം..)ഓര്‍ക്കുട്ടില്‍ കയറ്റം,ടീവി കാണല്‍ അങ്ങനെ ഒരേപോലുള്ള ഒരു പാട്ദിവസങ്ങള് കടന്നുപോയി....
അങ്ങനെ ഒരിക്കല്‍ മലയാളം പത്രം വായിക്കുന്നതിനിടയിലാണ് കുട്ടികള്‍ക്കായി ക്ഷീര വികസന വകുപ്പ് നടത്തുന്ന പരിപാടികളെപ്പറ്റി കണ്ടത്.ഉപന്യാസം,ക്വിസ് ,ചിത്രരചനാ ഒക്കെ ഉണ്ട്.ഉപന്യാസത്തില്‍ പങ്കെടുമെന്നു എനിക്ക് തോന്നി..ഉടനെ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛന് എനിക്ക് കുറേ ബുക്സ് കൊണ്ട് തന്നു..മാത്രവുമല്ല അച്ഛന്റെ കൂട്ടുകാരനായ alocious സാറിനെയും വിളിച്ചു ക്ഷീര വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തി.ക്വിസ്സിനു കൂടി പങ്കെടുക്കണം എന്ന് അച്ഛന് പറഞ്ഞു..എനിക്ക് ദേഷ്യം വര്‍ധിച്ചു ..ഇതുവരെ quizz നു പങ്കെടുത്ട്ടില്ലാത്ത ഞാന്‍...???
അമ്മ പറഞ്ഞു നീ വെറളി പിടിക്കണ്ട... . ഞാന്‍ ഉപന്യാസ രചനക്ക് തയ്യാറായി.അച്ഛന് പറഞ്ഞു വെറുതെ എങ്കിലും നീ quizzinu പങ്കെടുക്ക് .അങ്ങനെ അച്ഛനെ വഴക്ക് പറഞ്ഞു ,ദേഷ്യപ്പെടുത്തി,വെപ്രാളം പിടിച്ചു ഞാന്‍ അവിടെ മത്സരത്തിനു എത്തി.നിനക്ക് മൂന്നാം സ്ഥാനം എങ്കിലും കിട്ടുമെന്നച്ചന് പറഞ്ഞു .അങ്ങനെ ഞാന്‍ മത്സരത്തില്‍ പങ്കെടുത്തു...first ൨൪ മാര്‍ക്ക് ,സെക്കന്റ് 16 എനിക്ക് 14.എനിക്ക് മൂന്നാം സ്ഥാനം തന്നെ കിട്ടി...
സമയം ഇല്ലാത്തതു കൊണ്ട് അന്ന് ഉപന്യാസ മത്സരം നടത്തിയില്ല.
വീട്ടില്‍ എത്തി..എന്നിട്ടും വഴക്ക് അച്ഛന് തന്നെ.."ഫസ്റ്റ് കിട്ടുമെന്ന് പറഞ്ഞാല്‍ പോരായിരുന്നോ ?അച്ഛന് തേര്‍ഡ് പറഞ്ഞിട്ടല്ലേ എനിക്ക് അങ്ങനെ കിട്ടിയത്..?!!"അച്ഛന്റെ കയ്യില്‍ നിന്നും കിഴുക്കു കിട്ടാഞ്ഞത്
എന്റ ഭാഗ്യം.
മുപ്പത്തി ഒന്നാം തീയതി ഉപന്യാസ മത്സരം നടത്തി..എനിക്ക് രണ്ടാം സ്ഥാനം ഉണ്ട്. പ്രതിഭ ചേച്ചി ഒന്നാം സ്ഥാനം കൊണ്ടുപോയി ...
സ്കൂള്‍ തുറക്കാറായി..
എന്റെ പുതിയ സ്കൂള്‍ നല്ലതാകട്ടെ....എന്ന് ഞാന്‍ ആശിക്കുന്നു...
അവധിക്കാലത്തിനു വിട
ഒരു പുത്തന്‍ സ്കൂള്‍ വര്‍ഷത്തിലേക്കു ...........ഞാന്‍ കാല് വെക്കുകയാണ്....
സ്കൂള്‍ തുറന്നു...
പുത്തന്‍ uniform ,പുതിയ കുട ,ബാഗ് ,എന്നിവയുമായി ഞാന്‍ എന്റെ പുത്തന്‍ സ്കൂളില്‍ കാല് എടുത്തു വെച്ചു...കഴിഞ്ഞ മുന്ന് കൊല്ലമായി മൂന്നു വിദ്യാലയങ്ങളിലെ പ്രവേശന ഉത്സവം കൂടിയ പരിചയം,മധുര പലഹാരങ്ങള്‍,പഴയ്കിയ പ്രസംഗങ്ങള്‍,..ഹോ..എങ്കിലും സമാധാനിക്കാന്‍ ഒന്നുണ്ട് കുറേ ഒന്നാം ക്ലാസ്സുകരുടെ,കൂടെ ഇരുന്നു രസിക്കല്ലോ ഒരു മണിക്കൂര്‍ ..:)
പക്ഷേ....:(
ഇന്ന് തന്നെയാണ് ക്ഷീര ദിനത്തിന്റെ സമ്മാനം കനകക്കുന്നു കൊട്ടാരത്തില്‍ വെച്ചു കിട്ടുന്നതും..എനിക്കത് വാങ്ങിക്കണം.ഞാനും അമ്മയും അച്ഛനും എന്റെ ഒന്‍പതാം ക്ലാസ്സ് തപ്പി എച്ച് എസ് BLOOK ഇല് എത്തി ...
അപ്പോഴാണു കനകക്കുന്നില്‍ നിന്നും അക്ക വിളിച്ചു പറയുന്നത് സമ്മാന ദാനം തുടങ്ങാറായി എന്ന് ..ഞങ്ങള്‍ ക്ലാസ് പോലും കണ്ടു പിടിക്കാതെ കാറില്‍ കയറി.ഞാന്‍ കനകക്കുന്നില്‍ വണ്ടി നിര്‍ത്തിയ ഉടനെ ഓടി...ഹോ സമാധാനം സമ്മാനദാനം തുടങ്ങിയിട്ടില്ല...കാരണം മന്ത്രിയുടെ പ്രസംഗം നീണ്ടു പോയി..അല്‍പ്പം സമയം കഴിഞ്ഞു ഞാന്‍ സമ്മാനംവാങ്ങി ..അമ്മയും അച്ഛനും ഓഫീസി ഇല് പോയി.രണ്ടു പേരും രാവിലെ ലീവ് എടുത്തതാണ്.ഞാനും അക്കയും വീട്ടില്‍ വന്നു..കിടന്നു..ഉറങ്ങിപ്പോയി...
hi......mole.....avadhikkala rasangal vayichu.....oro lines um vayikkumbol athilulla molude performance manassil kanan pattum kto.. swimming okke orkkumbol kothi thonnunnu.....enthu sammanama kittiye....
ReplyDeleteഎനിക്കും വളരെ ഇഷ്ട്ടമാണ് swimmig .ഇപ്പോളും ഓര്‍ക്കുമ്പോള്‍ എനിക്കും കൊതിയാവുന്നു .commentinu വളരെ നന്ദി കേട്ടോ.
ReplyDeleteA good narration of real happenings. Keep it up
ReplyDeleteThank you acha....
ReplyDeleteThis comment has been removed by the author.
ReplyDeletechiruthakutty, you got a an innocence in your language as your age demands. keep it as such as u grow up. All the very best for your ambition of 'being a writter'.
ReplyDeleteനന്ദി ..
ReplyDeleteGood... Keep it up...
ReplyDeleteസൂപ്പർ
ReplyDelete