Skip to main content

അനുഭവങ്ങളുടെ ആദ്യ ദിവസം

മധുര പലഹാര വിതരണത്തിന് ശേഷം മീനാന്റി പോയി .(മീനാന്റിയെ പറ്റി പിന്നീടു എഴുതാം )  പെട്ടന്നാണ് മുന്നു ക്ലാസ്സുകളും നിശബ്ദം  ആയതു .ഓഫീസ് റൂമില്‍ നിന്നും മുന്ന് അധ്യാപികമാര്‍ കുത്തുകല്ല് വഴി ഇറങ്ങി വരുന്നു .
ഷീല ,താര ,ശ്രീകുമാരി  ഇവര്‍ മുവരും ആണ് ഇനി ഈ സ്കൂളിലെ  ഏറ്റവും  മുതിര്‍ന്ന ക്ലാസ്സുകളെ നയിക്കുക .ഞങ്ങളുടെ  ക്ലാസ്സിലേക്ക് ഒരു കറുത്ത മറുകുള്ള  ടീച്ചര്‍ കയറി വന്നു ..അതെ .....ഒരു കൊച്ചു പുഞ്ചിരിയും ആയി ഞങ്ങളുടെ  സ്വന്തം ഷീല ടീച്ചര്‍.

ടീച്ചറിനെ എല്ലാവരും വണങ്ങി .അന്ന് തന്നെ ടീച്ചര്‍ ഞങ്ങളുടെ  ക്ലാസ്സിലെ ഇരുപ്പിന്റെ സ്ഥാനം  നേരെ ആക്കി .അങ്ങനെ വന്നപ്പോഴാണ് ഞാന്‍ പാറുക്കുട്ടിയുടെ പ്രിയ കൂട്ടുകാരി ആയി മാറിയത് .വലത്തേ അരികിലെ സീറ്റ്‌ കിട്ടി ഇല്ലെങ്കിലും അവളെ അടുത്ത് കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുക തന്നെ  ചെയ്യുന്നു .അന്ന് ടീച്ചര്‍  എന്നെ  എഴുന്നേല്‍പ്പിച്ചു.എന്നിട്ട് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞു .തലേന്ന്  രാത്രി പറഞ്ഞു പഠിച്ചത് അനുസരിച്ച് ഞാന്‍ എന്റെ പേര്  കവിത എന്ന് ഉറക്കെ പറഞ്ഞു ..
ടീച്ചര്‍ എന്നെ എഴുന്നെല്‍പ്പിക്കുന്നതിനു മുമ്പെ   കുട്ടികള്‍ പുതിയ കുട്ടി വന്നു എന്ന് വിളിച്ചു പറയാന്‍തു ടങ്ങിയിരുന്നു ..
ടീച്ചര്‍ പറഞ്ഞു "കുട്ടികളെ നിങ്ങള്‍ സ്വയം പരിചപ്പെടുത്തി കവിതയ്ക്ക് ഒന്ന്  എഴുതൂ" ..എല്ലാവരും പുത്തന്‍ പേനയും സുഗന്ധം വിട്ടുമാറാത്ത ബൂക്കുകളിലെ പേപ്പര്‍ ഉം എടുത്തു സന്തോഷത്തോടെ എഴുതിത്തുടങ്ങി.... ഞാന്‍ എല്ലാവരുടേയും മുഖലക്ഷണങ്ങള്‍  നോക്കി നിന്ന് ..അങ്ങനെ  നോക്കിയപ്പോഴാണ് ഒരാളെ കണ്ടത് .എന്റെ മുഖം ,എന്റെ കണ്ണ് ,എന്റെ പെരുമാറ്റ രീതി ഞാന്‍ അവളോടെ പേര് ചോദിച്ചു .അവള്‍ എന്നോട് പറഞ്ഞ പേര് എന്താണെന്നോ ??
 
 ലക്ഷ്മി ..എന്ന ലക്ഷ്മി കുട്ടി .
ഞാനും വീട്ടില്‍ ലക്ഷ്മി ആണല്ലോ . ഞങ്ങള്‍ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കു  വെച്ചു..
എന്റെ ഇരു വശങ്ങളിലും എന്റെ പ്രിയപ്പെട്ടവരായല്ലോ  ....ഞാന്‍ സന്തോഷത്തോടെ മനസ്സില്‍ ചിരിച്ചു .

ടീച്ചര്‍ എല്ലാവരുടെയും പരിചയപ്പെടുത്തല്‍ ലേഖനം വാങ്ങിച്ചു എനിക്ക് തന്നു . എന്നിട്ട്  പറഞ്ഞു :വായിച്ചിട്ട് നാളെ കൊണ്ടുവരണം . .എല്ലാവരുടെയും ഫോട്ടോ കൂടി ഉണ്ടായിരുന്നു എങ്കില്‍ ഉചിതം ആയേനെ..ഉച്ചക്ക് സ്കൂള്‍ വിട്ടു .ഞാന്‍ പുത്തന്‍ വഴികളിലൂടെ നടന്നു .പണ്ടത്തെ വഴി തന്നെ   .എങ്കിലും പുത്തന്‍ സ്കൂളില്‍ നിന്നും വരുന്ന വഴി പുത്തന്‍ വഴി അല്ലെ ?? ..മനസു മുഴുവന്‍ ആ ലേഖനങ്ങള്‍  ആയിരുന്നു .വീട്ടില്‍ ചെന്നു വായിക്കാനുള്ള ക്ഷമ കിട്ടിയില്ല .മെയിന്‍ റോഡ്‌ കഴിഞ്ഞു .ബാഗ്‌ തുറന്നു ..ലേഖനങ്ങള്‍ ഓരോന്നായി വായിച്ചു ..ആഹ്ലാദം കൊണ്ട് ഞാന്‍ ആകാശത്തില്‍ എത്തി .       വീട്ടില്‍ എത്തിയിട്ടും വായിച്ചത് തന്നെ  തന്നെയും പിന്നെയും വായിച്ചു കൊണ്ടിരുന്നു .മനസ്സില്‍ ഉറക്കാന്‍ വായിക്കുക ആണ് എന്ന വണ്ണം .. പേരുകള്‍  കേട്ടു ഞാന്‍ അന്തം വിട്ടു എന്ന് തന്ന പറയാം ..
... അഭിരാമി ,അഖില , ,

 ഗാംഭീര്യമുള്ള ഈ പേരുകള്‍ക്ക് പുറമേ ..........
ലക്ഷ്മി ,കൃഷ്ണനുണ്ണി ,അശ്വന്ത് ,അഭിഷേക്  തുടങ്ങിയ ദേവ നാമങ്ങളഉം കൊണ്ട്  സമ്പുഷ്ടം  ആയിരുന്നു  ഞങ്ങള്‍ടെ  ഏഴ് എ 

                                                                                                      (തുടരാന്‍ ആഗ്രഹിക്കുന്നു )

Comments

  1. ഓര്‍മകള്‍ ഒരുപാടങ്ങ്‌ മധുരിക്കുന്നു,അല്ലെ ചിരുതകുട്ടീ...

    ReplyDelete
  2. അതെ അക്കെ ഓര്‍മകള്‍ മനസ്സിലെ മധുര സ്മരണകള്‍ തന്നെ ആണല്ലോ....ജീവിതത്തിലെ ആ സ്മരണകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് സന്തോഷം കിട്ടും ..അപ്പോള്‍ അത് മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുമ്പോഴോ?ഓര്‍മകള്‍ ഉണ്ടായിരിക്കണം...

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!