Skip to main content

മണ്ണിര

അമ്മു എല്ലാ ഞായര്‍    ആഴ്ചത്തെയും പോലെ
രാവിലെ തന്നെ
അച്ഛനോടൊപ്പം തോട്ടത്തില്‍ ഇറങ്ങി
അച്ഛനെ സഹായിക്കുന്നതിനിടയില്‍
ഭിത്തിയില്‍ ചാരിവെച്ചിരുന്ന കൊച്ചു
 തൂമ്പ അവളുടെ ശ്രദ്ധയില്‍പ്പെട്ടു..
ഏറെക്കാലമായി താന്‍ സുക്ഷിച്ചു വെച്ചിരുന്ന
അശോകത്തിന്റെ കായ എടുത്തു അവള്‍ ഓടി വന്നു
ഒരു സ്ഥലം കണ്ട്‌ കുഴിച്ചു തുടങ്ങി
പെട്ടന്നവള്‍ മണ്ണ് വെട്ടിയതും അത് കൊണ്ടത്‌
ഒരു പാവം മണ്ണിരയുടെ ദേഹത്തായിരുന്നു
ശ്ശ്ശ്
അമ്മു വാ കൈ കൊണ്ടടച്ചു
അച്ഛാ
അച്ഛന്‍ പറഞ്ഞു സാരമില്ല മോളെ..
അച്ഛനിത്ര കഠിന  ഹൃദയനാണോ?
അമ്മു ചിന്തിച്ചു
പ്രകൃതി അതിനൊരു പ്രതിവിധി കൊടുത്തിട്ടുണ്ട്‌ മോളെ
മുറിയും തോറും പുതിയ മണ്ണിരകള്‍  അവയില്‍ നിന്നും
ജന്മമെടുക്കും
 അമ്മുവിന് സന്തോഷമായി. താനൊരു  മണ്ണിരയെ  കൂടി  ഉണ്ടാക്കിയല്ലോ എന്നോര്‍ത്ത്
:)(:

Comments

  1. കൊള്ളാം...പക്ഷേ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക....

    ReplyDelete
  2. ചാണ്ടിക്കുഞ്ഞ് പറഞ്ഞത് ഞാനും പറയുന്നു, അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം

    ആഴ്ചത്തെയും,തൂമ്പ,കൊണ്ടടച്ചു,മണ്ണിരകള്‍, സന്തോഷമായി.

    തിരുത്തിയ ശേഷം ഈ കമന്റ് ഡിലീറ്റിയേക്കണം.

    ReplyDelete
  3. മണ്ണിരയുടെ കഥ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. മുട്ടായി മരത്തിന് ശേഷം അത്രേം ഇഷ്ടപ്പെട്ട വേറൊന്ന്.
    ചിരുതേ ഇനിയും ഇനിയും എഴുതണേ...

    ReplyDelete
  4. എല്ലാ കമന്റുകള്‍ക്കും നന്ദി..
    പിന്നെ ഞാന്‍ പുതിയ പോസ്ടിടുമ്പോള്‍ ആഹ്ലാദം കൊണ്ടാകണം ഞാന്‍ അതിലെ സ്പെല്ലിംഗ് മിസ്ടകെസ്‌ വിടും.
    അത് ശരിയല്ലെന്ന് എന്നെ ഓര്‍മിപ്പിച്ച എല്ലാവര്‍ക്കും നന്ദി .
    ഇനി ഞാന്‍ അത് കുറക്കാമേ...:)

    ReplyDelete
  5. ഒരു മിസ്റ്റേക്കുമില്ല കേട്ടൊ ചീരു

    ReplyDelete
  6. "ചിരുതകുട്ടി ആളൊരു സംഭവമാ"
    പ്രൊഫൈലില്‍ നിന്നു കോപ്പിയതാട്ടോ...

    പിന്നെ, എല്ലാരും പറഞ്ഞ അക്ഷരത്തെറ്റിന്റെ പുറമേ ഒരു കാര്യം കൂടി: ഓരോ വരികളും എവിടെ മുറിക്കണം‌(അഥവാ പാരഗ്രാഫ് അലൈന്‍മെന്റ്) ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

    ReplyDelete
  7. ചിരുതക്കുട്ട്യേ,ഇതു കൊള്ളാം.അവസാനത്തെ വരി പ്രത്യേകിച്ചും..മിസ്ടേക്സ് ഒക്കെ തിരുത്തിയല്ലൊ.. Good..കുഞ്ഞൂട്ടന്‍ പറഞ്ഞത് പോലെ വരി മുറിക്കുമ്പോള്‍ സൂക്ഷിക്കണം

    ReplyDelete
  8. ചിരുതേ.. ഇത് കൊള്ളാം.. കൊച്ച് മനസ്സിലെ നുറുങ്ങുചിന്തകള്‍.. വളരെയേരെ ഭാവിയുണ്ട് എന്ന് തോന്നുന്നു.. നന്നായി എഴുതുക.. അതിലധികം വായിക്കുക..

    ReplyDelete
  9. ഇനി മുതല്‍ പാരഗ്രാഫ് അലൈന്‍മെന്റ് സൂക്ഷിക്കാo
    കുഞ്ഞൂട്ടന്‍|NiKHiL
    Kavya

    thank you
    Manoraj

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!