Skip to main content

ബലിക്കാക്കകള്‍

സമത്വം! എന്ന വിലയേറിയ വീക്ഷണത്തിന് അടിത്തറപാകേണ്ടത് സ്കൂളുകളില്‍ നിന്നുമാണ്.എന്നാല്‍ ഈ അടിത്തറ ഇളക്കിക്കളഞ്ഞ ഒരു സ്കൂളില്‍ ജീവിക്കേണ്ടി വന്ന ഒരു ബാലിക...അവളുടെ നൊമ്പരങ്ങളാണിതില്‍ .അതിനാല്‍ ഇവിടെ ഈണത്തിനോ/വര്‍ണ്ണനക്കൊ ഉള്ള സ്ഥാനം പരിമിതമാണ്.


വിചിത്രം വിശാലം വിസ്ത്രുതമീ ലോകം
ബലിക്കാക്കകളൊരായിരം പറന്നുപൊങ്ങുന്നു.
അറിയുന്നുവോ നിങ്ങളവയെ ഒന്നിനെയെങ്കിലും
ഓര്‍ക്കാന്‍ വഴികളേറെയൊന്നുമില്ല.


എന്തായാലും നാളെ നീയുമൊരു ബലിക്കാക്കയായ് മാറും
ബലിക്കല്ലില്‍ തല തല്ലി ചാകേണ്ടിയും വരും...
സംശയം ഒട്ടുമില്ല സോദരരേ....
നിങ്ങള്‍ ഈ ജീവിത്തില്‍ ചെയ്ത പാപങ്ങള്‍ക്ക് ഫലമനുഭവിക്കാന്‍
ബലിക്കാക്കയായ് മാറിയേ പററൂ !!

മുന്‍ജമ്നങ്ങളില്‍ പാപങ്ങളേറെ ചെയ്തവരാണ് ഇന്നത്തെ ബലിക്കാക്കകള്‍
നല്കൂ നിങ്ങളുടെ ഉപ്പു ചോറില്‍ നിന്നൊരല്പ്പമതിനായ്..
ചോറില്‍ ഉപ്പില്ലെങ്കില്‍ ദയവായ് അരുതേ നല്‍കരുതേ..
ഭേതമതിലുമവര്‍ക്ക് വിഷം നല്കുന്നതത്രേ വീരോചിതം.


നാളത്തെ ബലിക്കാക്കളേ,
എന്നു വെറുതേ വിളിപ്പിക്കുന്നതെന്തിന്??
നിങ്ങള്‍ ഇപ്പോള്‍ തെറ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍  നിര്‍ത്തിക്കൂടെ....
സമത്വമവകാശപ്പെടുന്ന സ്കൂളുകളില്‍ നിന്നു തന്നെ ബലിക്കാക്കകളുയരുന്നു...
കാരണമിതല്ലോ വിദ്യാലയങ്ങളിലുമില്ല സമത്വം...


പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
അധികാരത്തിന്റെ കണ്ണുകളിലൂടെ
ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
താഴ്ന്നവരെ നോക്കി കണ്ണിറുക്കുകയും
ചെയ്യുവാനിനിയും തുനിയരുതേ മാഷേ...

 
നിങ്ങളുടെ ജരബാധിച്ച താടിരോമങ്ങളില്‍
വസിക്കുന്ന പേനുകളെയെങ്കിലും ബലിക്കാക്കകളാക്കരുതേ.....

Comments

  1. ചിരുതക്കൂട്ടീ,
    'പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
    അധികാരത്തിന്റെ കണ്ണുകളിലൂടെ
    ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
    താഴ്ന്നവരെ നോക്കി കണ്ണിറുക്കുകയും
    ചെയ്യുവാനിനിയും തുനിയരുതേ മാഷേ..'

    ഇതു വായിച്ചപ്പോഴാണ് ആരാണ് ഇന്ന് പാപം ചെയ്യുന്ന നാളത്തെ ബലിക്കാക്കകളെന്ന് മനസ്സിലായത്.
    എഴുതിയപ്പോള്‍ വികാരമാണ് ചിന്തയേക്കാള്‍ മുന്നിട്ട് നിന്നതെന്ന് തോന്നുന്നു. അതുകൊണ്ടാവാം ഭാഷയിലും ആശയത്തിലും ചെറിയ പൊരുത്തക്കേടുകള്‍. എഴുതുവാന്‍ തിരഞ്ഞെടുത്ത വിഷയം എത്ര ആഴത്തില്‍ ചിരുതക്കുട്ടിയെ സ്പര്‍ശിച്ചുവെന്നു മനസ്സിലാക്കനാവുന്നുണ്ടു്.അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ചില വരികള്‍ സ്ഥാനം മാറ്റിയാല്‍ കൂടുതല്‍ നന്നാകുമെന്ന് തോന്നി.എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തിന്മീലുള്ള കടന്നു കയറ്റമാണെന്ന് തോന്നുന്നെങ്കില്‍ ഇതു ഡെലീറ്റ് ചെയ്തോളൂ..

    വിചിത്രം വിശാലം വിസ്തൃതമീ ലോകം
    ബലിക്കാക്കകളൊരായിരം പറന്നുപൊങ്ങുന്നു.
    അറിയുന്നുവോ നിങ്ങളവയെ ഒന്നിനെയെങ്കിലും
    ഓര്‍ക്കാന്‍ വഴികളേറെയൊന്നുമില്ല.

    മുന്‍ജന്മങ്ങളില്‍ പാപങ്ങളേറെ ചെയ്തവരാണ് ഇന്നത്തെ ബലിക്കാക്കകള്‍
    നല്കൂ നിങ്ങളുടെ ഉപ്പു ചോറില്‍ നിന്നൊരല്പ്പമതിനായ്..
    ചോറില്‍ ഉപ്പില്ലെങ്കില്‍ ദയവായ് അരുതേ നല്‍കരുതേ..
    ഭേദമതിലുമവര്‍ക്ക് വിഷം നല്കുന്നതത്രേ !

    എന്തായാലും നാളെ നിങ്ങളും ബലിക്കാക്കകളായി മാറും
    ബലിക്കല്ലില്‍ തല തല്ലി ചാകേണ്ടിയും വരും ,നിശ്ചയം...
    നിങ്ങള്‍ ഈ ജീവിത്തില്‍ ചെയ്ത പാപങ്ങള്‍ക്ക് ഫലമനുഭവിക്കാന്‍
    ബലിക്കാക്കയായ് മാറിയേ പററൂ !!

    നാളത്തെ ബലിക്കാക്കളേ,
    എന്നു വെറുതേ വിളിപ്പിക്കുന്നതെന്തിന്??
    നിങ്ങള്‍ ഇപ്പോള്‍ തെറ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ നിര്‍ത്തിക്കൂടെ....
    സമത്വമവകാശപ്പെടുന്ന സ്കൂളുകളില്‍ നിന്നു ബലിക്കാക്കകളുയരുന്നു...
    കാരണമിതല്ലോ വിദ്യാലയങ്ങളിലുമില്ല സമത്വം...

    പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
    അധികാരത്തിന്റെ കണ്ണുകളിലൂടെ
    ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
    താഴ്ന്നവരെ നോക്കി കണ്ണ് തുറിക്കുകയും
    ചെയ്യുവാനിനിയും തുനിയരുതേ മാഷേ...
    നിങ്ങളുടെ ജരബാധിച്ച താടിരോമങ്ങളില്‍
    വസിക്കുന്ന പേനുകളെയെങ്കിലും ബലിക്കാക്കകളാക്കരുതേ...


    ഒന്നു പറഞ്ഞോട്ടെ ചിരുതക്കുട്ടീ , ഈ ലോകം എല്ലായ്പ്പോഴും നന്മകള്‍ മാത്രം വിളമ്പുന്നവയല്ല.ഏതു സമൂഹത്തിലുമുണ്ടാകും ചില പുഴുക്കുത്തുകള്‍. സാരമില്ല നല്ല നാളെകള്‍ ദൂരെയല്ല എന്നു വിശ്വസിക്കൂ..

    ReplyDelete
  3. Samathwam Athinte Vilayenth ?
    Swardhatha Niranja Ee Lokathil evidya 'Samathwam'.....allee....
    Good Nannayittund keto......

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!