Skip to main content

ആരുടെതായിരിക്കും ആ ശബ്ദം? (ഭാഗം 3)

റിസള്‍ട്ട്‌ അറിഞ്ഞില്ലേ.പിറ്റേന്ന് തന്നെ പെട്രോളിന്റെ വില കൂടിയതും കണ്ടില്ലേ.ആരും പേടിക്കേണ്ട കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ എത്രകാലം തുടരും എന്ന് കണ്ടറിയാം.അവരുടെ അടിയും വഴക്കും നമുക്ക് കണ്ട് രസിക്കാം.
അതൊക്കെ പോട്ടെ എന്റെ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് അനുഭവങ്ങള്‍ തുടരുന്നു..
 ***********************************************************************************

 9:30 യോട് കൂടി ഞങ്ങള്‍  ആലപ്പുഴയില്‍ എത്തി.പിന്നയൂയം ഒരു ബസ്‌ യാത്രയുണ്ട്.എങ്കിലേ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തുകയുള്ളൂ.അവിടുത്തെ സ്ഥല നാമങ്ങള്‍ വളരെ വ്യത്യസ്തം ആയിരുന്നു.ബോട്ട്  ജെട്ടി കണ്ടു ഞങ്ങള്‍ സന്തോഷത്തില്‍ ആറാടി.തുടര്‍ന്നുള്ള യാത്രയില്‍ വന്ന സ്ഥലനാമാങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക . (സ്ഥലനാമങ്ങള്‍ )

ബസ്സില്‍ കണ്ട കാഴ്ചകള്‍ നയനത്തെ മാത്രമല്ല വികാരമുള്ള എന്തിനെയും  വികരാധീനര്‍ ആക്കുന്നതായിരുന്നു.നെല്‍കൃഷി കുറയുന്നു എന്ന് പ്രൊജക്റ്റ്‌ ഇല്‍ എഴുതിയ ഞാന്‍ അത്ഭുതപ്പെട്ടു.ആലപ്പുഴയും കുട്ടനാടും എല്ലാം പാടങ്ങളാല്‍  സം +പുഷ്ട്ടം തന്നെ.

പിന്നെ ആലപ്പുഴയിലെ   മിക്ക കടകളും വീടുകളും  വെള്ളത്തിലാണ്.flex   ബോര്‍ഡുകള്‍ വെളത്തില്‍ താഴ്ത്തിയതോ? താഴ്ന്നതോ?.വെള്ളം നിറഞ്ഞ പാടങ്ങളും ,നിറഞ്ഞ കായലോരങ്ങളും മാത്രമായിരുന്നു അവിടുത്തെ ബസ്‌ കാഴ്ചയില്‍ ഉണ്ടായിരുന്നത്.മറ്റൊരു കാഴ്ചക്കായി കണ്ണ് പലയിടവും തിരഞ്ഞെങ്കിലും ഫലം നിഷ്ഫലം.

അങ്ങനെ ഞങ്ങള്‍ ഇറങ്ങേണ്ടിടത്ത്   എത്തി.ബസ്സില്‍ നിന്നിറങ്ങി കാല്‍ വെച്ചത് വെള്ളത്തില്‍ ആയിരുന്നു.ഭാഗ്യം കാലു താഴെ പോയില്ല.ബസ്‌ യാത്രക്കിടയില്‍ തന്നെ ധാരാളം ഹൌസ് ബോട്ടുകളും ,യമഹ മോട്ടര്‍ ഖടിപ്പിച്ച തോണികളും കണ്ടു.

ബസ്സില്‍ നിന്നിറങ്ങി നടക്കവേ , മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഹാളില്‍ നിന്നും ഒരു പരിചിതമായ ശബ്ദം .
ഞങ്ങള്‍ പരസ്പരം പറഞ്ഞു 
1)ആര്‍ വി ജി മേനോന്‍ 
2 ) അക്ബര്‍ കക്കട്ടില്‍
3 )പാപ്പുട്ടി മാഷ്‌ 
 വഴിയിലെ  സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ flex ബോര്‍ഡുകള്‍ മുഴുവന്‍ പരതി.ഞങ്ങള്‍ക്ക്  അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞുകാണുമോ? 
                                                                                              അത് അടുത്ത പോസ്റ്റില്‍...

Comments

  1. ങ്ങാഹാ..
    ചിരുതക്കുട്ടി ആള് ഉഷാര്‍ ആണല്ലോ..

    ReplyDelete
  2. അടുത്ത പോസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞുകാണുമോ?

    ReplyDelete
  3. അതേയ്,
    കുട്ടനാട്ടിൽ കൃഷി ചെയ്യുന്നത് ജലനിരപ്പിലും താഴെ ആണ്. പാടത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് പറ്റിച്ച ശേഷമാണ് കൃഷി. ഓരോ കൃഷി കഴിയുമ്പോളും ആറ്റിൽ നിന്നും തിരിച്ച് പാടത്തേക്ക് വെള്ളം കയറ്റും. അറിയാത്തവർ അതു കണ്ടാൽ കായലാണെന്ന് ധരിക്കും. ചിലപ്പോൾ അത്ഭുതപ്പെടുകയും ചെയ്തേക്കാം, ഈ വെള്ളത്തിന്റെ നടുക്കു കൂടി ഇലക്ട്രിക് പോസ്റ്റ് പോകുന്നത് കണ്ടിട്ട്.

    ReplyDelete
  4. ഞാന്‍ കണ്ടത് എന്നാല്‍ അത്തരം വെള്ളം കയറ്റിയ വയല്‍ ആയിരിക്കും...
    ഇത്രയും വിവരം നല്‍കിയതിനു നന്ദി

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!