Skip to main content

ഒന്നാം ദിവസം പൂര്‍ത്തിയാകുന്നു (ഭാഗം 5)

പിന്നീടു ഞങ്ങള്‍ പാടത്തേക്കു ഇറങ്ങി.മങ്കൊമ്പ് പാടത്തേക്കു.അവിടെ  പലരും തെന്നിവീണു.എല്ലാ ഗ്രൂപ്പ്‌ കാര്‍ക്കും ഓരോ വിഷയങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് കിട്ടിയത് പാടത്തെ ശത്രു കീടങ്ങളെയും മിത്ര കീടങ്ങളെയും കണ്ടെത്തുക എന്നതായിരുന്നു.ഞങ്ങള്‍ ഇരുപതു പേര്‍ക്കും  അവിടുത്തെ ശാശ്ത്ര ഗവേഷകരുടെ സഹായം ലഭിച്ചു.അവര്‍ ഞങ്ങള്‍ക്ക് ബാറ്റ് ,ക്ലോറോഫോം,കുപ്പി ഇവ നല്‍കി.ഞങ്ങളും അവരും ചേര്‍ന്ന് പാടത്ത് നിന്നും ചാഴി,മഹാനാറി ,തുമ്പി തുടങ്ങിയവയെ കണ്ട് പിടിച്ചു മയക്കി.അടുത്ത ദിവസം ഈ പ്രവര്‍ത്തനത്തിന്റെ ബാക്കി ചെയ്യാം എന്നവര്‍ നിര്‍ദ്ദേശം നല്‍കി.

ഞങ്ങള്‍ പാടത്ത് നിന്നും രോഗം വന്ന കതിരും,നല്ല കതിരുകളും പറിച്ചു."മലമ്പുഴ ഡാമിലോ ,മലങ്കര ഡാമിലോ നടാനാണോ ഇതെ"ന്ന് ഒരു കൊല്ലം കാരന്‍ എന്നോട് കളിയാക്കി ചോദിച്ചു.

തുടര്‍ന്ന് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് പോയി.ഉച്ച ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ വേണ്ടും ഗവേഷണ കേന്ദ്രത്തില്‍ തിരിച്ചെത്തി.

വൈകീട്ടോടെ ഹരിത വിപ്ലവത്തിന്റെ പിതാവ് സ്വാമിനാഥന്‍ സാറിന്റെ അമ്മയുടെ സഹോദരന്‍ ,കുട്ടനാടന്‍ കാര്‍ഷിക ഗവേഷകര്‍,തുടങ്ങിയവരുമായി അഭിമുഖം നടത്തി.എങ്കിലും മണ്ണില്‍ കൃഷി ചെയ്തു വിജയിച്ച ഒരു കര്‍ഷകന്റെ അഭാവം വേദിയില്‍ നന്നായി നിഴലിച്ചിരുന്നു.അവരുമായി സംവാദം നടത്താനായിരുന്നു പരിപാടി. തിരുവനന്തപുരത്ത് നിന്നും രണ്ടു പേര്‍ ചോദിച്ചതിനാല്‍ എനിക്ക് ചോദ്യം ചോദിയ്ക്കാന്‍ അവസരന്‍ കിട്ടിയില്ല.നിരവധി തവണ ചോദ്യ ശരങ്ങളുമായി എഴുന്നേറ്റു ,എങ്കിലും ചോദ്യം ചോദിയ്ക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് "കുട്ടനാടിനെ അറിയുക "എന്ന  സ്ലൈഡ് ഷോ ഞങ്ങള്‍ കണ്ടു.കാപ്പിയായി അവല്‍ കിട്ടിയത് പുത്തന്‍ അനുഭവം ആയിരുന്നു.
സംവാദവും ,പാട്ടുപാടലും ഒക്കെയായി നേരം രാത്രിയായി.
രാത്രി 9:30 യോടെ    ഞങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച ഹാളില്‍ എത്തി.കുളി കഴിഞ്ഞു ചോറുണ്ടു..ഞങ്ങളുടെ പ്രൊജക്റ്റ്‌ അവതരണം കഴിഞ്ഞെങ്കിലും മറ്റു പല ഗ്രൂപ്പുകാരുടെയും കഴിഞ്ഞില്ലായിരുന്നു.
ഈ സമയത്ത് ഞങ്ങളുടെ ഗ്രൂപ്പിലെ കുട്ടികള്‍ തങ്ങളെ പറ്റിയും,സ്വന്തം ജില്ലയെ പറ്റിയും,ആഗ്രഹങ്ങളെ പറ്റിയും പറയാന്‍ ഞങ്ങളുടെ ഗ്രൂപ്പിലെ സാറുമ്മാര്‍  പറഞ്ഞു..തിരുവനന്തപുരത്തെ  കുറിച്ച് അധികം പറയാന്‍ ആയില്ല എന്ന് മാത്രമല്ല മറ്റു പല ജില്ലക്കാരും മനോഹരമായി തങ്ങളുടെ ജില്ലയെ കുറിച്ച് പറയുകയും ചെയ്തു.വ്യത്യസ്തമായ ഭാഷകളുടെ സങ്കലന രസം ഈ സമയത്താണ് ഞാന്‍ ഏറെ ആസ്വദിച്ചത്.

കിടക്കാന്‍ പായില്ലതിരുന്നവരും,കൊണ്ടുവന്ന മൊബൈല്‍ ചര്‍ഗേര്‍ നഷ്ട്ടപ്പെട്ടവരും,കുളിക്കാന്‍ ക്യൂ നിന്ന് മടുത്തവരും,പേപ്പര്‍ വിരിച്ചു കിടന്നവരും,വര്‍ത്തമാനം പറഞ്ഞു തളര്‍ന്നവരും ,വര്‍ത്തമാനം പറഞ്ഞു തീരാത്തവരും ,പരിചയപ്പെടലിന്റെ ഹരം ബഹളത്തിലൂടെ തുടരുന്നവരും എല്ലാം കൊണ്ട് ഹാള്‍ നിറഞ്ഞിരുന്നു.

ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തല്ക്കാലം പെട്ടിയില്‍  വെച്ച് പൂട്ടി ഞങ്ങള്‍ ഉറങ്ങി.



Comments

  1. ചിരുത കുട്ടിയുടെ വിശേഷം പുതുതായി വല്ലതും വന്നോ എന്നറിയാന്‍ ഈ ബ്ലോഗ്‌ നോക്കിയതായിരുന്നു.. വന്നില്ലല്ലോ എന്ന വിഷമത്തില്‍ കമന്റ് നോക്കി തിരിച്ചു ബ്ലോഗില്‍ വന്നപ്പോള്‍ പോസ്റ്റ്‌ റെഡി.. അപ്പോള്‍ മങ്കൊമ്പ് കോണ്ഗ്രസ് ഗംഭീര അനുഭവം ആയിരുന്നല്ലേ.. വരേണ്ടതായിരുന്നു നിങ്ങള്കൊപ്പം മിസ്‌ ചെയ്തു... ശ്ശെ!!

    --

    ReplyDelete
  2. ഞാനും ഉറങ്ങി

    ReplyDelete
  3. എന്റെ ബ്ലോഗിനായി ഇങ്ങനെ കാത്തിരിക്കുന്ന ഒരാളെ ആദ്യം കാണുവാ.

    ചേട്ടന് ശരിക്കും മിസ്സ്‌ ചെയ്തു. സാരല്യ അടുത്ത തവണ വരാം...

    ReplyDelete
  4. ചിരുതക്കുട്ടി ആദ്യമായാണ് ഇവിടെ. വന്നത് വെറുതെ ആയില്ല. നന്നായിട്ടുണ്ട്............സസ്നേഹം

    ReplyDelete
  5. ബൂലോകത്തിനു വേണ്ടി ബാലശാസ്ത്ര കോണ്ഗ്രസ് വിശേഷങ്ങളുമായി മങ്കൊമ്പില്‍ നിന്നും ചിരുതക്കുട്ടി

    ReplyDelete
  6. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുത്ത എന്റെ ഒരു സുഹൃത്ത് ചിരുതക്കുട്ടിയുടെ ബ്ലോഗിനെപ്പറ്റി പറഞ്ഞിരുന്നു. മുന്നേ കേട്ടിരുന്നത് കൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല..
    ചിരുതക്കുട്ടിയല്ലേ... ആളും ബ്ലോഗും മോശമാകുമോ!!

    പരീക്ഷണങ്ങള്‍ നിര്‍ത്തണ്ട.. തുടരുക..

    ReplyDelete
  7. ഒരു യാത്രികന്‍:
    കമന്റിനു വളരെ നന്ദി.

    sony :ബൂലോകത്തിനു വേണ്ടി ബാലശാസ്ത്ര കോണ്ഗ്രസ് വിശേഷങ്ങളുമായി മങ്കൊമ്പില്‍ നിന്നും ചിരുതക്കുട്ടി.എനിക്ക് കമന്റ്‌ ഇഷ്ട്ടായി.

    ടോട്ടോചാന്‍ (edukeralam): ഇന്നിയും വര. വായിക്കുക.പിന്നെ എനിക്ക് ടോട്ടോചാനെ ഭയങ്കര ഇഷ്ട്ടമ..:)

    ReplyDelete
  8. ചിരുതക്കുട്ടിയും ഒരു ടോട്ടോചാന്‍ തന്നെ, ഒരു കൊബായാഷി മാസ്റ്ററുടെ കുറവേയുണ്ടാകൂ...

    ReplyDelete
  9. ഒരായിരം നന്ദി :ടോട്ടോചാന്‍ (edukeralam)

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!