Skip to main content

എന്റെ പ്രിയ ചങ്ങാതിമാര്‍ക്കു സ്നേഹപൂര്‍വം ( ജൂണ്‍ ഒന്ന് )

സ്കൂളുകള്‍ മാറി മാറി കളിച്ചപ്പോള്‍ എനിക്ക് കിട്ടിയ  ചില സുഹൃദ്ബന്ധങ്ങള്‍  എന്നെ തന്നെ മാറ്റി മറിച്ചു.നാളെ സ്കൂള്‍ തുറക്കുകയാണ്.എനിക്ക് കിട്ടിയ പോലുള്ള സത്യസന്ധമായ സൗഹൃദം എല്ലവര്‍ക്കും ലഭിക്കട്ടെ.എന്നാല്‍ എനിക്ക് കിട്ടിയത് പോലെ അത് നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ.
എല്ലാവരും അവരുവരുടെ സ്നേഹം പരസ്പരം പങ്കു വെക്കുക എന്ന് മാത്രമേ ചിരുതയ്ക്ക്‌ പറയാനുള്ളൂ.
പണ്ടുണ്ടായിരുന്നു ഏതൊക്കെയോ  ജൂണ്‍ ഒന്നുകള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു.അതുകൊണ്ടാണ് എനിക്ക് കിട്ടിയ കൂട്ടുകെട്ടുകളെ കുറിച്ച് ഇവിടെ എന്തെങ്കിലും പറയണമെന്ന്  തോന്നുന്നത്...ഇത് കഥയോ കവിതയോ ഒന്നുമല്ല.എന്റെ  ഓര്‍മകളുടെ തുരുമ്പെടുത്ത താഴിനും താക്കോലിനും  എണ്ണയിടുന്നു  അത്ര മാത്രം ....
*****************************************************************************

ഒരിക്കലും മറക്കാത്ത കൂട്ടുകാരി  ...
നിമിഷ നേരത്തെ പരിചയം  കൊണ്ടവള്‍ 
മനസ്സിന്റെ ഉള്ളിലെ തെന്നലായി.
എനിക്കവളോട് മിണ്ടുവാന്‍ തിടുക്കമാണന്നുമിന്നും.
പണ്ട്  ക്ലാസ്സ് കട്ടുചെയ്തു ,
അവളുമൊത്ത് സ്കൂള് ഞാന്‍ ചുറ്റി നടന്നിരുന്നു.
സ്കൂളിന്റെ ഭംഗിയില്ലായ്മയെ  ഭംഗിയായ്‌ മാറ്റിയ  കൂട്ടുകാരി  . 
എവിടേക്ക് പോകുവാനാണെങ്കിലും    ഞാന്‍ 
അവളോടതെല്ലാം  പറഞ്ഞിരുന്നു.
കാര്യങ്ങളെല്ലാം പങ്കു വെച്ചവസാനം
കാര്യങ്ങളെല്ലാം തീര്‍ന്നു പോയി.
ഭുതം വര്‍ത്തമാനത്തിനു വഴിമാറിയപ്പോള്‍ 
ഭാവിയെപ്പറ്റിയും ഞങ്ങള്‍ ചിന്തിച്ചിരുന്നു...
 കൊച്ചു നുണക്കഥകള്‍ ഏറെ ഉണ്ടാക്കി പറഞ്ഞു ഞങ്ങള്‍...
ഹോം വര്‍ക്ക് ചെയ്തിട്ടു മിച്ചമായ് കിട്ടുന്ന സമയവും ഞങ്ങള്‍ കളഞ്ഞതില്ല.
എമ്പോസിഷ്യന്‍   എഴുതുവാനല്ല ആ സമയം ഉപയോഗിച്ചത്.
ഓട്ടവും ചാട്ടവും സന്തോഷത്തോടെ നടത്തി ഞങ്ങള്‍.
താമസിച്ചെന്നും ഞാന്‍ ക്ലാസ്സിലെതീടുമ്പോള്‍  
കൊച്ചു ചിരിയുമായി എനിക്കുള്ള സീറ്റവള്‍   തന്നിരുന്നു.
സ്വാര്‍ഥയാം ഞാനോ,അവളുടെ സൗഹൃദം തിരികെ നല്‍കിയോ അറിയില്ലിന്ന്  ?
ഒടുവിലതങ്ങനെ സംഭവിച്ചു ,
അവളെ എനിക്കിന്ന് നഷ്ട്ടമാണ്....
അവളുടെ സൗഹൃദം സ്വപ്നം മാത്രമാണ്.
ഒര്യിരം പ്രശ്നങ്ങള്‍ അവള്‍ക്കുള്ളപ്പോഴും,   
എന്റെ പ്രശ്നങ്ങള്‍  സ്വന്തമാക്കി 
പ്രശ്നങ്ങള്‍ പകുതിയക്കുവാന്‍  അവള്‍ക്കു സമയം ഏറെ വേണ്ടി വേണ്ടിവന്നിരുന്നില്ല.
എന്നാല്‍ എനിക്കോ???
ഹാ,കഷ്ട്ടം ക്ഷമിക്കു എന്റെ പ്രിയ ചങ്ങാതിമാരെ....
എന്നോട് സദയം... 



Comments

  1. എന്റെ ചിരുതക്കുട്ടീ..,ഇദിപ്പോ എന്താ പറയ്യാ?

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!