Skip to main content

ചിരുതയുടെ ഓണച്ചിന്തകള്‍


 ഓണം അത് വിശുദ്ധിയുടെയും,വിശ്വാസത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്  .നാടന്‍ തനിമയുടെ മധുരവും, എരിവും കയ്പ്പും പുളിയും ആസ്വദിക്കുവാനായി കാലം നമുക്ക് നല്‍കുന്ന അവിസ്മരണീയമായ ഒരവസരമാണ് ഈ പുണ്യകാലം.

വര്‍ണ്ണ ശബളങ്ങളായ  ശലഭങ്ങള്‍ വിതറിയ പൂമ്പൊടികള്‍ ചേര്‍ന്നുണ്ടായ മുക്കൂറ്റികളും,നാട്ടു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍ തുപ്പിയിടതെല്ലാം പൂത്ത് നമ്മെ കുളിരണിയിച്ച  തെറ്റിയും,സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്നും മനസ്സില്‍ വിടര്‍ത്തുന്ന തുമ്പയും,മനസ്സിലെ പരിശുദ്ധിയെ  എന്നുമെന്നും   വെളിപ്പെടുത്തുന്ന വെള്ള മന്ദാരവും,കിരീട ധാരിയായ കൃഷ്ണ കിരീടവും,മുറ്റത്തും പറമ്പിലും കയ്യലയിലും വരെ പടര്‍ന്നു നില്‍ക്കുന്ന ഭഗവാന്‍ കതിരും,വീട്ടു  മുറ്റത്തെ തുളസിത്തറയില്‍ എന്നും ഉടുത്തൊരുങ്ങി കണിയായി മാറുന്ന തുളസിയും,വര്‍ണ്ണ വൈവിധ്യങ്ങളുടെ കുടമാറ്റം തീര്‍ത്ത് ഗ്രാമീണ സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന വെലിചെമ്പരതികളും ഓണത്തിന് മുന്‍പേ കളിവള്ളം തുഴഞ്ഞു  ചക്രവാളങ്ങള്‍ക്കപ്പുറം  കടന്നു കഴിഞ്ഞിരുന്നു.

കാരണം പലതാകാം,ഒന്ന് കോപ്പന്‍ ഹെഗനിലും,ക്വട്ടോയിലും എല്ലാം ഉയര്‍ന്നു കേട്ട ആഗോളതാപനത്തിന്റെ ഫലമായ കാലാവസ്ഥാ വെതിയാനം  .
അത്തം മുതല്‍ കറുത്ത ആകാശത്തിനു താഴെ ചിരിച്ചു നില്ക്കാന്‍ പൂക്കളും  ചെടികളും ഒന്നും ഇത്തവണ  തയ്യാറായില്ല.അതുകൊണ്ട് തന്നെ എന്നും ഓണം ആഘോഷിക്കുന്ന  തോവാളക്കാര്‍ക്ക് മുന്നില്‍ നാം മുട്ട് മടക്കിക്കൊണ്ടും ഇരിക്കുന്നു .പൂക്കളങ്ങളിലെ  പൂവിഭവങ്ങള്‍ ആയി  കഥകളിയും,കേരവൃക്ഷങ്ങളും,മലയാളി മങ്കമാരും എല്ലാം ചേര്‍ന്ന് പട്ടണങ്ങളിലെ ഓണം മത്സരച്ചുവയുള്ളതാക്കുന്നു  .

ഇനി ഓണ സദ്യയെപ്പറ്റി ഒന്ന്  പറയാം.തുശനിലയില്‍ നിരക്കുന്ന വിഭവങ്ങള്‍.ഇടതു അറ്റത് ഉറ കെടാത്ത ഉപ്പ്‌.കുമിള  പ്പപ്പടം,തുടുത്ത ഞാലിപൂവന്‍  പഴം,ഒരറ്റത്ത് വഴക്കായ ഉപ്പേരി,പിന്നെയങ്ങു  തുടങ്ങുകയായി അച്ചാര്‍ മേളം.നാരങ്ങയും മാങ്ങയും എല്ലാം ഓണത്തിന് ഒരാഴ്ച മുന്‍പേ ഒരുക്കം തുടങ്ങിയിരിക്കും.108 കറികളുടെ ഒറ്റയാനായി ഇഞ്ചിക്കറി,പിന്നെ തോരന്‍,ശേഷം ഭിമന്റെ സാക്ഷാല്‍  അവിയല്‍.
ഇലയുടെ മധ്യത്ത്  ചിരിക്കുന്ന തുമ്പപ്പൂ ചോറ്.അതിന്റെ വലത്തേ പാതിയില്‍ നന്നായി വെച്ച പരിപ്പും ഒരു തുള്ളി നെയ്യും.പപ്പടം ചോറില്‍ പൊടിച്ചു ഉരുളകളാക്കി വയറ്റിലേക്ക്.പിന്നെ പഴം കൂട്ടി പയസപ്പിടി.നാരങ്ങ അച്ചാറും പായസവും വായില്‍ അറബിക്കടലുണ്ടാക്കും.പിന്നെ മോരും കൂട്ടി ഒരു പര്യവസാനം.മംഗളം ശുഭം.
ഇനിയല്ലേ വെടിവട്ടം പറയല്‍.പടിയില്‍ കലുംമേല്‍ കാലും കേറ്റി ചിലര്‍,ചിലരാകട്ടെ പായില്‍ ഉറക്ക മട്ടില്‍, മടികളില്‍   ആസനസ്ഥരായി കുട്ടിപ്പട്ടാളം,ആകെ ബഹളമയം.നാടും നാട്ടാരും കുശുമ്പിനും കീര്‍ത്തിക്കും പാത്രമാകുമ്പോള്‍  മാവേലിയുടെ വരവ് പ്രതീക്ഷ ഉണര്‍ത്തുന്നു.അങ്ങനെ നാം മറ്റൊരു ഓണത്തിന് കൂടി ഉപചാരം ചൊല്ലുന്നു. എന്നാല്‍ ഇത് പഴയ   ഒരു ഓണ ചിത്രം.

എന്നാല്‍ ഇന്നോ,പേപ്പര്‍ വാഴയിലയില്‍ ഹോട്ടലുകാരുടെ വിഭവങ്ങള്‍.ഒരുമയിലൂടെ ഉണ്ടാകുന്ന വിയര്‍പ്പിന്റെ ഉപ്പും മുളകും അവര്‍ക്കില്ല തന്നെ.വായില്‍ ഒരു കടലാസ്  വള്ളം പോലും ഇറക്കാന്‍ ഒക്കാത്ത സ്ഥിതി.ഫ്ലാറ്റുകളും,വില്ലകളും നിരന്നപ്പോള്‍ കൂട്ട്കുടുംബങ്ങളാല്‍  ഇഴ മുറികിയ ബന്ധങ്ങള്‍ ഇഴ പോട്ടിയകലുവാന്‍ ആരംഭിച്ചു.അംഗങ്ങള്‍ തമ്മിലുള്ള ഇടപെഴകളിനുള്ള സാധ്യതയെ ചോദ്യംചെയ്യുവാന്‍ മൊബൈല്‍ ഫോണും രംഗത്തുണ്ട്.

ഗ്രാമീണതയിലൂടെ  പച്ചപിടിച്ചു  വളര്‍ന്ന സംസ്കാരത്തില്‍ നിന്നും വെയിലിന്റെ ഊഷരഭൂമിയിലേക്ക്‌  പറിച്ചു മാറ്റപ്പെട്ട കുറേ ജീവിതങ്ങള്‍.ഗ്രാമത്തിന്റെ വിശുദ്ധി പുതുക്കുവാനായി എത്തുന്ന ഓണമെന്ന ആചാരത്തെ ചോദ്യംചെയ്യുന്ന എന്തിനെയും നാം തുരത്തിയോടിക്കണം.ഓണത്തിന് നമുക്കു കിട്ടുന്ന  ശമ്പളവും ബോണസും എല്ലാം  കൈക്കലാക്കി നമ്മെക്കാള്‍ നന്നായി ഓണം ആഘോഷിക്കുന്നവരാണ് വിപണി മുതലാളിമാര്‍.

ഓണച്ചലചിത്രങ്ങളുമായി ടെലിവിഷനുകളും, ഓണ ഓഫറുകളുമായി   വിപണിയും തയ്യാറെടുക്കുമ്പോള്‍ നാം കേരളീയരുടെ   കയ്യിലുള്ളത് അര്‍ദ്ധ  ശൂന്യമാക്കപ്പെടുന്ന  ഓണമെന്ന സംസ്കാരം മാത്രമാണ്.
സ്വര്‍ണ്ണവും മദ്യവും എല്ലാം ആര്‍ത്തിയോടെ വാങ്ങിക്കൂട്ടുന്ന ഒരു ചടങ്ങ്  അല്ല ഓണം.ഐശ്വര്യ പൂര്‍ണം ആയ  ഒരു സംസ്കാരത്തിന്റെ ഉണര്‍ത്തുപാട്ട്കൂടിയാണതു.ഓണം വരഘോഷത്തോടെ   അനന്തപുരിയിലെ ഓണത്തിനും,പുലികളിയോടെ തൃശ്ശൂരിലും എല്ലാം ഓണത്തിന് യാത്രയയപ്പ് നല്‍കി. .  .വരുന്ന ഓണത്തിനെങ്കിലും നമുക്ക് നഷ്ട്ടപ്പെട്ട  എല്ലാംതിരിച്ചെടുക്കാന്‍ കഴിയട്ടെ.

                                                                                                                   എല്ലാവര്‍ക്കും    ചിരുതക്കുട്ടിയുടെ  ഓണാശംസകള്‍.




                                                      


Comments

  1. മോള്‍ക്ക്‌ വല്യ വല്യ കാര്യങ്ങളൊക്കെ സംസാരിക്കാന്‍ അറിയാലോ. മിടുക്കി. നല്ല ഭാഷ.എന്റെ ബ്ലോഗിലും ചെറിയ ഓണക്കുറിപ്പ് ഉണ്ട് .

    ReplyDelete
  2. ചിരുതക്കുട്ടിയുടെ ഓണ വിചാരം കൊള്ളാമല്ലോ..

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!