Skip to main content

ഉത്തരക്കടലാസ്സുകള്‍ പറയുവാന്‍ ബാക്കി വെച്ചത്...

                   (പഠിച്ചു പഠിച്ചു കീഴോട്ട്   ആണല്ലോ എന്ന്  പറയുന്നവര്‍ക്ക് വേണ്ടി   
                                സഹതാപത്തോടെ സമര്‍പ്പിക്കുന്നത് )    

    
നീളത്തിലും,വട്ടത്തിലും,കുറുകെയുമുള്ള ചോന്ന ചിത്രങ്ങള്‍.
ചിലപ്പോള്‍ സഹതാപത്തിന് നേരെ കണ്ണിറുക്കുന്ന  ചോദ്യചിഹ്നങ്ങള്‍.
ചോദ്യ പേപ്പറുകളിലെ ചോദ്യത്തിന് പുറമേ
 കൊഞ്ഞനം ആവര്‍ത്തിക്കുന്ന മറു ചോദ്യങ്ങള്‍.
ശുന്യമായ ഉത്തരക്കടലസ്സില്‍ ചെളിവെള്ളം തെറിച്ചമാതിരി അവിടെയുമിവിടെയും
താങ്ങാവശ്യമുള്ള  ചാഞ്ഞ അക്ഷരങ്ങള്‍.
ഇഷ്ട്ട ചോദ്യത്തിനെ യുക്തിയിലെക്കും,ചിന്തയിലേക്കും
വഴിനടതുമ്പോള്‍...
പിഴച്ചു പോകുന്ന ഉത്തര മാര്‍ഗങ്ങള്‍...

ഉത്തരക്കടലസ്സില്‍ ചോന്ന ശരികളെ മാത്രം അവശേഷിപ്പിക്കുന്നവരോട് അവള്‍ക്കുള്ളത്‌
സഹതാപത്തിന്റെ മറ്റൊരു  മുഖമാണ്...
കാരണം അവര്‍ ജയിക്കുന്നതും,അവരെ ജയിപ്പിക്കുന്നതും...
അന്യന്റെ യുക്തിയുടെ ഫലങ്ങലാണല്ലോ?

A യോ Bയോ Cയോ അവളുടെ അടുത്തുപോലും എത്താറില്ലെങ്കിലും 
അവള്‍ക്കുള്ളത്‌ സ്വന്തം ഉത്തരത്തിന്റെ വിലയും മഹത്വവും തിരിച്ചറിയത്തരോടുള്ള  
പരിഹാസമാണ്...

"ശരിക്കും" ഉത്തരത്തിനു അടുത്ത് പോലും എത്താത്തപ്പോഴും
സ്വന്തം ചിന്തയെ പിച്ചവെപ്പിച്ച കൈകളോട് അവള്‍ക്ക് ബഹുമാനമാണ്. ..

ഇതിനെ ചലനമറ്റതാക്കാന്‍  അവള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും
പലവഴികളെ പ്രണയിക്കാത്തവര്‍ ,
വ്യത്യസ്തതയെ മനസ്സിലാക്കത്തവര്‍
ഉത്തരക്കടലസ്സില്‍ പൊതിഞ്ഞു നല്‍കുന്നത്
വിഷച്ചവര്‍പ്പുള്ള ഒരു പിടി ചോര തുള്ളികള്‍ മാത്രം ആണ്...





Comments

  1. ചിന്ത കൊള്ളാലോ
    ഉത്തരക്കടലാസില്‍ ചോന്ന ശരികള്‍ മാത്രം വാങ്ങിച്ചിട്ടുള്ളവരെക്കള്‍ പലപ്പോഴും ജീവിതത്തില്‍ ലക്‌ഷ്യം കണ്ടെത്തിയിട്ടുള്ളത് ഇങ്ങനെ മാറി ചിന്തിക്കുന്നവരാണ്.

    ReplyDelete
  2. എന്താ ഇങ്ങിനെ ?എന്നാലോചിക്കുന്നവര്‍ ചിന്തിക്കട്ടെ അല്ലേ. കൊള്ളാം

    ReplyDelete
  3. വേറിട്ട ഒരുചിന്ത.. പുതിയചിന്തകള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!