മനക്കോഴി ചിക്കിച്ചികയുമ്പോള്‍ മനമുക്കിലായി ഫോര്‍മുലകള്‍. ഭൂപടങ്ങള്‍ ചുക്കിലി വല പോലെ
അങ്ങും ഇങ്ങും.വര്‍ണ്ണനക ളുടെ തനിയാവര്‍ത്തനങ്ങള്‍ ഊണിലും
ഉറക്കത്തിലും.സ്വശരീരത്തിലെ മാംസപേശികളും കാര്‍ന്നു തിന്നുന്ന രോഗങ്ങളും
പേനയുടെ തുമ്പത്തുണ്ട് .പ്രകാശത്തിന്റെ ആട്ടക്കഥയുടെ കൂടെ
ഉണ്ട് ഗുണനപ്പട്ടിക പോലെ മറ്റൊരു പട്ടിക.അത് പഠിച്ചു പിരിയട് [ഡ് ] തീര്‍ന്ന
മട്ടിലെ ഉത്തരക്കടലാസുകള്‍ മറിക്കുമ്പോള്‍ ചായമട്ടുപോലെ തട്ടിയും തടഞ്ഞും
പൂര്‍ത്തിയാകാത്ത ഉത്തരങ്ങള്‍. ഗ്ലാമര്‍ ഉണ്ടായിട്ടും ഗ്രാമറിന് മുന്‍പില്‍
പതറിയപ്പോള്‍ വിവര സാങ്കേതിക വിദ്യയും കൈവിട്ടു. ഒടുവില്‍ വിജയപതാക
കൂട്ടില്‍ പൊട്ടിച്ചിരിക്കുന്നതോ പൊടി പറപ്പിച്ചു ഇരിക്കുന്നതോ?
ഒരു നാള്‍ ഇളനീര്‍ ആകുമെന്ന മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു താഴേക്കു .... വീഴും വഴി അത് ഏറ്റു വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട് പൊട്ടി! വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍ തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച് ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത് പുളിയുടെ കമ്പ് ആയിരുന്നു... മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ ശബ്ദവും, ചോണനുണ്ടായ ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ വെപ്രാളവും! കൊങ്ങക്ക് പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ
ithoru karyam urappikkunnu........................
ReplyDeleteyou are a CHINTHAKUTTY
ചിരുതക്കുട്ടി കട പൂട്ടിയൊ കാണാനില്ലല്ലൊ അതൊ +2 തലക്ക് പിടിച്ചൊ?????????!!!!!!!!!!!!!
ReplyDeleteഇത്തവനത്തെ ബാല ശാസ്ത്ര കോൺഗ്രസ്സിന് വരുന്നുണ്ടൊ
അതിഥിയായി സ്വാഗതം . മിണ്ടാപ്പൂച്ചയോട് പറയണ്ട. ങ്ങ്യാവൂ ങ്ങ്യാവൂ ന്ന് മോങ്ങിയാലൊ............
അതെന്താ ചൂണ്ടേക്കാടേ മിണ്ടാപ്പൂച്ചയോട് പറയേണ്ടാത്തേ..? അങ്ങനെ മോങ്ങി പ്രശ്നം ഉണ്ടാക്കാറില്ല മിണ്ടാപ്പൂച്ച..:-P
ReplyDelete