Skip to main content

തിരിച്ചറിവിന്റെ കാലത്തെ ലോകം



ഈ പോസ്റ്റ് എന്ത് ടൈപ്പാണെന്നെനിയ്ക്കറിയില്ല!!! എനിക്ക് ചുറ്റുമുള്ള ചിലരെന്നെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഞാന്‍ മനസ്സില്‍ കണ്ടു. അതില്‍ കുറെ ദുഃഖിച്ചു. പിന്നെ ഞാനാരാണെന്ന് ഞാനെഴുതി . ഇവ രണ്ടും തമ്മിലുള്ള സംഘട്ടനത്തില്‍ എന്റെ ജയമാണീ പോസ്റ്റ്...

            എന്റെ ശരികള്‍ - മറ്റുളളവരുടെ തെറ്റുകള്‍

         ക്ലാസ്സുകള്‍ എല്ലാവര്‍ക്കും തുല്യത കല്‍പ്പിച്ചപ്പോഴും ഞാന്‍ ചില വിഷയങ്ങളെ ആരുമറിയാതെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു. ഞാനാക്കാര്യം ആരോടും പറഞ്ഞതുമില്ല. ആ കാലത്ത് എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിച്ചില്ല എന്നതാണ് എന്റെ  തെറ്റത്രേ!
          അപായം വരുമ്പോള്‍ ചിലര്‍ എല്ലാ വിഷയങ്ങളെയുമെടുത്ത് രക്ഷയ്ക്കായോടുമ്പോള്‍ ഞാന്‍ ചില വിഷയങ്ങള്‍ക്ക് തണുക്കുവാതിരിയ്ക്കാന്‍ കമ്പിളിയും, വിശക്കുവാതിരിയ്ക്കാന്‍ ഭക്ഷണവും നല്‍കി. അപ്പോഴും ആഹാരം കിട്ടാത്തവരെന്നോടൊന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിലും അത് എന്റെ കുറിയ മനസ്സ് അത് സാധ്യമാകുമായിരുന്നില്ലെന്നു ചിലര്‍.എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിയ്ക്കാത്തതുകൊണ്ടാണ് ഒരു കാലം കഴിഞ്ഞപ്പോള്‍ പേപ്പറുകളില്‍ കിട്ടുന്ന മാര്‍ക്കുകള്‍ ഓരോന്നും എന്നെ  നോക്കി കോക്രികാണിയ്ക്കുവാന്‍ തുടങ്ങിയതെന്നും മാര്‍ക്ക് കൂട്ടിയിടാത്തതും ടീച്ചറിന്റെ തെറ്റാണെന്ന് പറഞ്ഞോടിയാല്‍ ശാപം കിട്ടുമെന്നറിഞ്ഞിട്ടും മിണ്ടാതിരിക്കാത്തതും എന്തിന്റെ കുറവാണെന്നും ഒക്കെ ഞാന്‍ കേട്ടു.
         അധ്യാപകര്‍ക്കെതിരെ ഒരല്‍പ്പം ബഹുമാനക്കുറവോടെ സംസാരിച്ചപ്പോള്‍ ഗുരുത്വം കുറഞ്ഞ കുട്ടിയായി ഞാന്‍ ചിത്രീകരിയ്ക്കപ്പെട്ടപ്പോള്‍ അതിന്‍ ഫലം അവളനുഭവിക്കുമെടോ എന്ന് ഞാന്‍ കേട്ട പിറുപിറുപ്പുകള്‍ .വായിട്ട് കുറെ അധ്വാനിയ്ക്കുവാനല്ലാതെ കൈകൊണ്ട് ചെയ്യുവാന്‍ നിനക്കാകുമോ എന്ന് പ്രത്യക്ഷമായും പരോക്ഷമായും എനിക്കെതിരെയുയര്‍ന്ന ചോദ്യങ്ങള്‍.കൂട്ടുകാരുടേയും ടീച്ചര്‍മ്മാരുടെയും തെറ്റ് ചൂണ്ടിക്കാണിയ്ക്കുകയും അവരെ നേരിടാന്‍ മനസ്സ് സജ്ജമാക്കുകയും പ്രവര്‍ത്തിക്കുകുകയും ചെയ്യുമെന്നതിലുപരി (എനിക്കുള്ള എന്റെ ഗുണം പോസിറ്റിവ് അര്‍ഥത്തില്‍  ) എന്താണ്  ഇത്രയും കാലം ‌പഠിച്ചത് ?
        കാലം കഥാ തന്തുക്കള്‍ മായ്ക്കുകയാണ്.പേനകൊണ്ടെഴുതിയവ പേനയാല്‍ കോറിമായ്ക്കുന്നു. മായ്ക്കപ്പെട്ട വരികളിലുള്‍പ്പെട്ട എനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്നറിയില്ലെന്നു എന്നെക്കൊണ്ട്  പറയിക്കുക വരെ ചെയ്തു ഈ  പിറുപിറുപ്പുകള്‍ .   ഇത്രയും കാലംകൊണ്ട് ഞാന്‍ നേടിയ അറിവ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഏത് മേഖലയിലാണ് ഉചിതമെന്ന് കണ്ടെത്താന്‍ ആരോട് അഭിപ്രായം ചോദിക്കുവാന്‍ വരെ എന്നില്‍ മടിയുണ്ടാക്കി .
         എല്ലാ വിഷയങ്ങളെയും ചേരിതിരവോടെ കണ്ടതും , ഇഷ്ടവിഷയത്തിനായി അധ്വാനിച്ചതും , നിഷ്ഫലമായോ! ഇത്രയേറെ സ്നേഹിച്ച് അധ്വാനിച്ചിട്ടും ഇത് തന്നെ മറ്റുള്ളവരും അധ്വാനിച്ച് നേടിയപ്പോള്‍ എന്റെ സ്നേഹത്തിന് വില മൈനസ് വാല്യവായിരുന്നുവോ!.ഒന്ന് , മൈനസ് ഒന്ന് ഇങ്ങനെയെണ്ണിപ്പോയപ്പോള്‍ എന്റെ വിശ്വാസങ്ങളെല്ലാം തകര്‍ക്കപ്പെടുകയായിരുന്നോ! ഇത്തരത്തിലുള്ള ചിന്തകളാല്‍ എന്റെ മനസ്സ് നിറക്കാന്‍ കഴിഞ്ഞു എന്നത്  മാത്രമാണ്  മറ്റുള്ളവരിലൂടെ എന്നെ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച പ്രതിഭലം.

        മുന്നോട്ടോടിയപ്പോള്‍ കണ്ട വഴിവാണിഭക്കാരന്റെ കടയില്‍ കയറി. ആദ്യമെത്തിയിട്ടും അപ്രതീക്ഷിതമായുണ്ടായ തിരക്കുമൂലം എനിക്ക് ഒരേ ജോഡിയുടെ കമ്മല് പോലും കിട്ടിയില്ല. ആ തിരക്കില്‍ നിലനില്‍പ്പിനായുള്ള സമരത്തിലൂടെ തെറ്റായ വ്യതിയാനവുമായി ഏറ്റുമുട്ടിയ എനിക്ക് അര്‍ഹതയുള്ളവരുടെ അതിജീവനത്തിന്റെ പാഠം പഠിയ്ക്കുവാനായില്ലയോ! ഇവരുടെ ഈ ചിന്തകള്‍ എന്നിലുണ്ടാക്കിയ  മുറിപ്പാടിന്റെ ഉദാഹരണം ഇതായിരുന്നു..

       ഹാ! ഇപ്പോഴാണ് എനിക്ക് വെളിപാടുണ്ടായത്.ഇത്രയും നേരം ഞാനീപ്പറഞ്ഞത്, എന്റെ തെറ്റായും കുറവായും ചൂണ്ടിക്കാണിച്ചത്, മറ്റുള്ളവരുടെ കണ്ണിലൂടെയുള്ള എന്റെ വളര്‍ച്ചയായിരുന്നു. ഈ പറഞ്ഞവയെല്ലാം എന്നെക്കൊണ്ട് പറയിച്ചത് എന്നിലസൂയപ്പെട്ടവരാകണം.തിരിച്ചറിവിന്റെ വൈകിയ വേളയില്‍ കുറച്ചുകൂടി...

       പത്രക്കാരും ചാനലുകാരും സര്‍വ്വ വിഷയസ്നേഹികള്‍ക്കായോടുമ്പോള്‍ ചില വിഷയങ്ങളെ അടുത്തറിയുന്നതിന്റെ രസതന്ത്രം മനസ്സിലാക്കിയവരെ വിട്ടുപോകുന്നു. യവനികയ്ക്കുള്ളില്‍ മറയേണ്ടവരായവര്‍ മാറുമ്പോള്‍ നിങ്ങള്‍ തന്നെ പറയും നിങ്ങള്‍ക്കായെന്തോ ചെയ്യാന്‍ അവരുടെ കയ്യില്‍ എന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് !!! ഫ്ലക്സ് ബോര്‍ഡുകളിലും ബാനറുകളിലും പുഞ്ചിരിയോടെ ചിരിയ്ക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ പിന്‍ഗാമികള്‍ക്കും വിജയാശംസകള്‍. എന്റെ കൂട്ടുകാരേ അഭിനന്ദത്തിന്റെ ഭാ‍ഷ്യങ്ങള്‍ കേട്ട് നിങ്ങള്‍ക്ക് ബോറടിച്ചിട്ടുണ്ടാകും. എങ്കിലും ഔപചാരികതയ്ക്കായ്ത് ഞാനും അത് ചെയ്യേണ്ടതാണല്ലോ
ഒഴുക്കിനൊപ്പം നീന്തി ജയത്തിന്റെ പടികയറുന്നവരേക്കാള്‍ സ്വന്തം നീന്തലാല്‍ ഒഴുക്കിന്റെ ഗതി മാറ്റുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. ഒഴുക്കിന്റെ ഗതി മാറ്റുവാനൊക്കില്ലെന്ന് നിങ്ങള്‍ വാദിച്ചോളൂ! പക്ഷേ ഞങ്ങള്‍ ഞങ്ങളാണ്.അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.
       ചെല‌വുകള്‍ക്കിടയിലെ മിഠായിത്തരികളില്‍ സന്തോഷത്തിന്റെ പൊട്ടിച്ചിരികളില്‍ പ്രതീക്ഷിച്ചത് സാധ്യമാക്കാത്തവന്റെ വേദന തിരിച്ചറിയുക സാധ്യമല്ലെങ്കിലും അവന്റെ പിഴയായത് ചിത്രീകരിയ്ക്കുമെങ്കിലും ഞങ്ങള്‍ക്കതിനാവില്ല. കാരണം ഞങ്ങള്‍ ഞങ്ങളാണ്. നാടിന്റയും നാട്ട്കാരുടേയും പ്രതീക്ഷയ്ക്കൊത്ത് വളരാത്തതിന്റെ ദുഃഖത്താല്‍ സ്വയം അപഹാസ്യയെന്ന് പറയുന്ന സുഹൃത്തുക്കളേ കാലമിനിയും ഉരുളുമ്പോള്‍ ആ കഥകളിലെ മുഖ്യകഥാപാത്രത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുക. അതിലുമാരെങ്കിലുമായ്ത്തീരട്ടെ. നീ നീയായ് തുടരുക.
        മിശ്രിതമായി ഈ ലോകത്ത് ഇതുവരെ എന്നോടൊപ്പമിരുന്ന സുഹൃത്തുക്കളേ നിങ്ങള്‍ ഒരുകാല്‍ മുന്നോട്ട് കൂടുതല്‍ വച്ചിരിയ്ക്കുന്നു. ഇതാ മറ്റൊരു തലക്കെട്ടിനു കീഴില്‍ ഇരിയ്ക്കുവാന്‍ നിങ്ങളെ വിളിയ്ക്കുന്നു. ഞങ്ങള്‍ കാത്തിരിയ്ക്കുന്നു ഞങ്ങളുടെ പേര് വിളിയ്ക്കുവാനായി...
          ഒരു കാരണവശാലും മറ്റൊരാളാകുവാന്‍ ശ്രമിയ്ക്കാതെ ,നീ നീയായ് തുടരുക. നാം മറ്റ് ചിലരാകുവാന്‍ ശ്രമിച്ചാല്‍ പരാജയം സുനിശ്ചിതം. അതിനാല്‍ സ്വന്തം ഇഷ്ടത്തിനായ് പറന്നോളൂ. അതിനുള്ള സമയമായ്ക്കഴിഞ്ഞു.ഒരു പുതിയ ലോകം ഞങ്ങള്‍ക്കായെവിടെയോ കാത്തിരിപ്പുണ്ട്...



ആയിരത്തില്‍ ഒരുവളായി ജനിക്കുന്നു..
                                                                                                                                                           

കാത്തിരുന്നു പോരാടുന്നു... 









                                                                                          
       

ഒരു    ലോകം  കാത്തിരിക്കുന്നുണ്ടാകും...

 


          

Comments

  1. ചിരുതക്കുട്ടീ,
    ചിലയിടങ്ങളില്‍ നിന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെല്ലാം അക്ഷരങ്ങള്‍ വെളിവാക്കുന്നില്ലെന്ന് തോന്നുന്നു..അല്ലെങ്കില്‍ ഈ അക്ഷരങ്ങ്ളിലൂടെ ചിരുതേടെ മനസ്സ് മുഴുവന്‍ വായിക്കാന്‍ മിണ്ടാപ്പൂച്ചയ്ക്ക് പറ്റിയില്ലെന്നും പറയാം..അതുമല്ലെങ്കില്‍ മനസ്സില്‍ തോന്നിയത് മുഴുവന്‍ അങ്ങ് വ്യക്തമാക്കണ്ടാന്ന് ചിരുത തീരുമാനിച്ചതാവാനും മതി..

    *ഒരു കാരണവശാലും മറ്റൊരാളാകുവാന്‍ ശ്രമിയ്ക്കാതെ ,നീ നീയായ് തുടരുക. നാം മറ്റ് ചിലരാകുവാന്‍ ശ്രമിച്ചാല്‍ പരാജയം സുനിശ്ചിതം. അതിനാല്‍ സ്വന്തം ഇഷ്ടത്തിനായ് പറന്നോളൂ. അതിനുള്ള സമയമായ്ക്കഴിഞ്ഞു.ഒരു പുതിയ ലോകം ഞങ്ങള്‍ക്കായെവിടെയോ കാത്തിരിപ്പുണ്ട്.

    *ഒഴുക്കിനൊപ്പം നീന്തി ജയത്തിന്റെ പടികയറുന്നവരേക്കാള്‍ സ്വന്തം നീന്തലാല്‍ ഒഴുക്കിന്റെ ഗതി മാറ്റുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. ഒഴുക്കിന്റെ ഗതി മാറ്റുവാനൊക്കില്ലെന്ന് നിങ്ങള്‍ വാദിച്ചോളൂ! പക്ഷേ ഞങ്ങള്‍ ഞങ്ങളാണ്.അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.
    ചിന്തയും എഴുത്തും പ്രവൃത്തിയും തടസ്സങ്ങളില്ലാതെ ഒഴുകട്ടെ..

    ReplyDelete
    Replies
    1. വ്യാകരണപ്പിശകുകളൊഴിവാക്കി പാരഗ്രാഫ് തിരിച്ച് ഭംഗിയാക്കിയാല്‍ വായനാസുഖമേറിയേനെയെന്നും അഭിപ്രായമുണ്ട് ചിരുതക്കുട്ടീ.. :)

      Delete
  2. ചിരുതക്കുട്ടീ, ചിതറിക്കിടക്കുന്ന ചിന്തകള്‍ പോലെ തോന്നി വായിച്ചപ്പോള്‍. വ്യക്തമായ ഒരു ലക്ഷ്യത്തിലേയ്ക്ക് എത്താത്ത അമ്പ് പോലെ. വിഷയത്തിലേയ്ക്ക് ഫോക്കസ് ചെയ്യൂ.

    ReplyDelete
    Replies
    1. വിഷയത്തിലേക്ക് ഫോക്കസ് ചെയ്യുന്തോറും അവക്ക് പിന്നെയും വിസരണം സംഭവിക്കുന്നു...അഭിപ്രായത്തിനു നന്ദി.

      Delete
  3. ഈ ഫുൾ എ+ നേക്കൊണ്ട് മടുത്തു. രണ്ടെണ്ണം കുറഞ്ഞാക്കുറ്റം കൂടിയക്കുറ്റം . എന്തിനും ഏതിനും കുറ്റം പറഞ്ഞു ശീലിച്ചവർക്ക് 8എ+, 9എ+ നല്ലതാവില്ലലൊ 88,89% അത്ര മോശമാണെന്ന് ആരാ പറഞ്ഞത് .പിന്നെ ഈ ശാപവും അനുഗ്രഹവും. പോകാമ്പറ. മാർക്ക് അടുത്ത അഡ്മിഷനു വേണ്ടിയുള്ളതാണ് . അനുഗ്രഹമുണ്ടായത് കൊണ്ട് കന്യാസ്രികൾ ഫുൾ എ+ വാങ്ങുന്ന ചരിത്രമൊന്നും ഇതേ വരെ കേട്ടിട്ടില്ല . പരീകഷയെഴുതിയ സ്വാമിമാരും . കുട്ടിയോട് കാണിക്കാത്ത ബഹുമാനം അദ്ധ്യാപകൻ ചോദിച്ച് വാങ്ങുന്നതെന്തിന് ?????.അർഹതയുടെ ബഹുമാനം താനേ വന്നു ചേരും. ജീവിതത്തിൽ ഫുൾ എ+ ന് വേണ്ടി പണിയെടുക്കാം . എല്ലാം ചെന്നെത്തുന്നത് അവിടെത്തന്നെയാണുതാനും .കുരുമുളക് തണ്ട് അവർ കൊണ്ടു പോയാലും ഞാറ്റുവേല അവർക്ക് കൊണ്ടുപോകാനാകില്ലല്ലൊ. ധീരമായി മുന്നേറുക . ധീരമായി ജീവിക്കുക .തെറ്റ് തെറ്റാണെന്ന് മുഖം നോക്കതെ മുഖത്ത് നോക്കിപ്പറയുക .

    ReplyDelete
    Replies
    1. "കുരുമുളക് തണ്ട് അവർ കൊണ്ടു പോയാലും ഞാറ്റുവേല അവർക്ക് കൊണ്ടുപോകാനാകില്ലല്ലൊ " എന്ന സാമൂതിരി രാജാവിന്റെ ഈ പ്രതികരണം പ്രോചോദനം തന്നെയാണ്. ധീരമായി ജീവിക്കുവാനുള്ള പ്രചോദനം...
      അഭിപ്രായത്തിനു നന്ദി...

      Delete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!