Skip to main content

ആളിക്കത്തല്‍




ജീവിതമാകുന്ന രണ്ടുവര കോപ്പി ബുക്കില്‍
ദിവസങ്ങള്‍ കൊണ്ടെഴുതുമ്പോള്‍
സന്തോഷത്തില്‍ അക്ഷരങ്ങള്‍ വടിവൊത്തതാകുന്നു.
സങ്കടത്തില്‍ കൈവിറയലാല്‍ അക്ഷരങ്ങള്‍ക്ക് സ്ഥിരത നഷ്ടമാകുന്നു.

ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍
പേജുകള്‍ മറിയുമ്പോള്‍
മറിയാത്ത പേജുകള്‍ ശക്തിയായ് മറിയ്ക്കുമ്പോള്‍
ജീവിതത്തിന് മുറിവേല്‍ക്കുന്നു.
ആ മുറിവില്‍ നിന്ന് വാര്‍ന്നൊഴുകുന്ന രക്ത നിറമുള്ള കണ്ണീരാണ്
മനസ്സ് മരവിപ്പിയ്ക്കുന്ന ഇഞ്ചക്ഷന്‍.

മറിച്ചിട്ടും മറിയാത്തവയെ ഉമിനീരാല്‍ തട്ടിമാറ്റുമ്പോള്‍
തട്ടിമാറ്റിയ പേജിലെ തെറ്റുകള്‍ തിരുത്താന്‍
അദ്ധ്യാപകന്റെ കയ്യില്‍ക്കൊടുക്കാന്‍ നാം മറന്നിട്ടുണ്ടാകും.
ആ തെറ്റിന് നിസ്സാര വില നല്‍കി
മുന്നോട്ട് പോകുമ്പോള്‍ നിറം മങ്ങിയ പേജുകള്‍ കൂടുന്നു.
ഈ പേജുകള്‍ വിട്ട് അടുത്ത പേജുകാണുവാനുള്ള വെമ്പല്‍
കയ്യക്ഷരം വലുതാക്കുവാനും പ്രേരിപ്പിയ്ക്കുന്നു.
അങ്ങനെ ജീവിതത്തിന് വേഗതയേറുന്നു.
തണുത്ത വെള്ളം ചൂടായപ്പോള്‍
ഇറങ്ങിപ്പോകാന്‍ കഴിയാത്ത തവളയായ് നാം ചിത്രീകരിക്കപ്പെടുന്നു.
തെറ്റ് അസാധാരണമാം വിധം പെരുകുമ്പോള്‍ റബറെടുത്ത് മായ്ക്കുന്നു.
പെന്‍സില്‍ പേനയ്ക്ക് വഴിമാറിയതെന്നെന്ന് മറന്ന് പോകുന്നു.

ഒടുവില്‍ പേനറബറെടുത്ത് മായ്ക്കുമ്പോള്‍ കറുത്ത നിറം പ്രത്യക്ഷ്പപെടുന്നു.
അത് മറ്റൊരു നിറത്താല്‍ നിയന്ത്രിയ്ക്കപ്പെട്ട് ചുവന്ന വരയാകുന്നു.
ആദ്യ പേജുകളിലെ ഭംഗിയ്ക്ക്
കോട്ടമാകുമെന്ന് കരുതി പിന്നീടെഴുതിയവ കീറുമ്പോള്‍,
ബുക്കിന്റെ സിഥിരതയപ്പാടെ നഷ്ടമാകുന്നു.

കുത്ത് വിട്ട ബുക്കില്‍ നിന്നും പേജുകള്‍ വീണ്ടും പിന്നുമ്പോള്‍
പുറം ചട്ടയിലെഴുതിയ പേരിനും നാളിനും പോലും
പായല്‍ പിടിയ്ക്കപ്പെടുന്നു.
പുറംചട്ടയിലെ പേരും നാളും മാറ്റിയും തിരുത്തിയും
വീണ്ടും ആളിക്കത്തുന്നു.

"ഒടുവില്‍ ഇനിയിതിനാവില്ല" എന്ന പറയും വരെ മാത്രമായി ഒരാളിക്കത്തല്‍!






Comments

  1. ഇത്തവണ ചിരുതക്കുട്ടി കനമേറിയ തത്വചിന്തയുമായിട്ടാണല്ലോ വരവ്.

    ReplyDelete
  2. പതിവുമട്ടിലൊരു ചിന്താശകലം.:). ചിന്തകള്‍ പങ്കുവെക്കുന്ന ഈ താളില്‍ അതല്ലാതെന്തല്ലേ,?

    ആ ഇഞ്ചക്ഷന്‍ അവിടെ ചേരുന്നില്ലാന്ന് തോന്നി..
    പിന്നെ ആകെമൊത്തം കുറച്ചൂടൊന്നാറ്റിക്കുറുക്കാമായിരുന്നെന്നും...

    ReplyDelete
  3. ഒരു ആളികത്തല്‍ ..എവ്ടെയോക്കെയോ അര്‍ഥം വെച്ചുള്ള വരികള്‍ ,നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!