Skip to main content

നഗരം


പച്ചപ്പട്ടുടുത്ത പാടത്തിന്റെ ഭംഗിയേക്കാള്‍
പച്ചപ്പട്ടുകളുടെ കുത്തകവ്യാപാരികള്‍
പടര്‍ന്ന് പന്തലിച്ച് കിടക്കുന്നിടമാണെനിയ്ക്കിഷ്ട്ടം!

വയല്‍ വരമ്പിനെ മുറിച്ചുകൊണ്ടോടുന്ന പട്ട്പാവാടക്കാരികളേ,
എനിയ്ക്കിന്ന് സൊന്ദര്യമായ്തത്തോന്നുന്നത്
ജീന്‍സും ടോപ്പുമിട്ട് ഭൂമിയേക്കാളുമുയരത്തില്‍ ഊന്നുവടികളെ തള്ളിമാറ്റിയോടുവാന്‍
ശീലിച്ചിവരെയാണ്!

ഗിരിശൃംഗങ്ങളുടെ ഉയരത്തില്‍ നിന്ന്
താഴേയ്ക്ക് കൂപ്പുകുത്താന്‍ മട്ടില്‍ നില്‍ക്കുന്ന
കൊച്ചുകൂരകള്‍ "തുറന്ന്"നല്‍കുന്ന ഏകാന്തത എനിക്കിഷ്ട്ടമല്ല.
സിമന്റ് കൊട്ടാരങ്ങളിലെ ശീതളിമയിലെ ഏകാന്തതയെ ഞാന്‍ പ്രണയിയ്ക്കുന്നു പക്ഷേ!

നാട്ട് വര്‍ത്തമാനങ്ങളില്‍ നിന്നും പുറത്തേയ്ക്ക തെറിയ്ക്കുന്ന "നേരം വാ നേരെ പോ” ശൈലി,
ഗൃഹാതുരതയുടെ ശക്തിക്ഷയിച്ച കയ്ക്കുന്ന ഓര്‍മ്മകള്‍...
വെറുപ്പാണെനിയ്ക്കിവയെയെല്ലാം.
പാതി ചാരിയ ഹൃദയവുമായ് ജീവിയ്ക്കുവാനും
ഭാഷയെ ചവച്ചരച്ച് അക്ഷരങ്ങളായ്ത്തുപ്പുവാനും ഞാന്‍ നന്നായി പഠിച്ചു!

കളകളമൊഴുകുന്ന പുഴയില്‍ച്ചാടി നീന്തുവാനും
മീനുകളെ പിടിയ്ക്കുവാനും ശ്രമിയ്ക്കുന്നത്
വെറും സമയം കൊല്ലിയാണെന്നും ഞാന്‍ പഠിപ്പിയ്ക്കപ്പെട്ടു.
പകരം പ്രോജക്റ്റുകളില്‍ പുഴകളെക്കുറിച്ചെഴുതിയും
ക്യാമറക്കണ്ണുകളിലൂടെ പാവങ്ങളുടെ
പുറംമോടി വലിച്ചൂരി അത് മഹാശൃംഗലകളിലൂടെ
നാടെങ്ങും പ്രചരിപ്പിയ്ക്കുവാനുമാണെനിക്കിഷ്ട്ടം!

ശൂദ്ധമായ സിമന്റില്‍ വിളയിച്ച കായ്കനികള്‍ക്കുള്ളിലെ
ഉറക്കിക്കിടത്തുന്ന മത്ത് പിടിപ്പിയ്ക്കുന്നതെന്തും
എന്റെ ഭാഗമായ്ക്കഴിഞ്ഞിരിയ്ക്കുന്നു!

ഗ്രാമത്തിന്റെസ്വച്ഛശീതളിമയേക്കാല്‍
നഗരത്തിന്റെ ചൂടും ചൂരുമാണെനിയ്ക്കിഷ്ട്ടം!

ചറപറ വര്‍ത്തമാനംപറയുന്നതിനേക്കാള്‍
ശ്രേഷ്ഠം വായടച്ചിരിയ്ക്കുന്നതാണെന്ന ‍
ധാരണയില്‍ ഞാന്‍ മുങ്ങുകയാണ്...
പക്ഷേ രക്ഷപെടുത്താനുള്ള ശുഭാപ്തി വിശ്വാസം ഞാനെന്നില്‍പ്പോലും കാണുന്നുമില്ല!
പൊയ്മുഖത്തിനുള്ളിലെ കാണാക്കയങ്ങള്‍
കാണാതെപോയ എനിയ്ക്ക്
ഈ ധാരണയിലെ ചുഴിയുടെ ഭാഗഭാക്കാകുവാനാണിഷ്ടം എന്ന് പറയുവാന്‍ ലജ്ജിയ്ക്കേണ്ടതുണ്ടോ!
എന്തിന് ലജ്ജിയ്ക്കണം കാരണം നഗരത്തിന്റേതായ എല്ലാം എന്റേതുകൂടിയല്ലേ. നഗരമരണം പോലും എന്നിലഭിമാനം ഉണ്ടാക്കുകയും ചെയ്യന്നു!

ഷോപ്പിങ്ങ് മാളുകളില്‍ ചെന്ന്
ആതിഥ്യമര്യാദകളോരോന്നായി വെട്ടിവിഴുങ്ങി
അതിന് വില നലി‍കിയിറങ്ങുന്ന അതിഥിയാവാനാണിന്ന് എനിയ്ക്കിഷ്ട്ടം!

ഭൂഗോളത്തില്‍പ്പാറി നടന്ന്
ഇഷ്ട്ടവും പങ്കുവെയ്ക്കലും സാദ്ധ്യമാക്കി
ഒഴിഞ്ഞുമാറല്‍ ജീവിതശൈലിയെ
ഒന്നാന്തരമായ് വാഴ്ത്തുന്ന
സമൂഹത്തെ സമൂഹമെന്ന് വിളിയ്ക്കാന്‍ ഞാനാശിയ്ക്കുന്നു!

കടമകളിലൊളിഞ്ഞിരിയ്ക്കുന്ന കാടത്തത്തിന്
നിഷ്ക്കളങ്കതയും നന്മകളുമേകി അതിലഭിരമിച്ച്
കഴിയുവാനാണ് എനിയ്ക്കിഷ്ട്ടം!

കയ്യിലെ ചേറും ചെളിയും ഹാന്റ് വാഷുകളാല്‍
ശൂദ്ധീകരിയ്ക്കുമ്പോള്‍
നശിപ്പിയ്ക്കപ്പെടുന്ന അണുക്കള്‍ക്ക് പോലും ഉണ്ടായിരുന്ന നിസ്വാര്‍ത്ഥതയെ
മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതിരിയ്ക്കുന്നത്
എന്റെ സമൂഹത്തോടുള്ള ബാധ്യതകൊണ്ടു കൂടിയാണ്!

കുന്നുകള്‍ വഴിപാകിയ ഹൈവേകളിലൂടെ
ചീറിപ്പായുമ്പോള്‍
യാചകരെയും ഭിക്ഷക്കാരെയും കാണുമ്പോള്‍
മനസ്സിലെ കള്ളി മുഖത്ത് പുച്ഛത്തിന്റെ പേമാരിപെയ്യിക്കുന്നു!
പണ്ടെന്നോ നാണയത്തുട്ടുകളിട്ടവരുടെ
സന്തോഷത്തിലേറ്റം സന്തോഷിച്ച കാലത്തെ ഹൃദയത്തില്‍
സ്വാര്‍ത്ഥത എന്ന വിഷം
ഓസ്മോസ്സിസ് നടത്തിയിരിയ്ക്കുന്നു.
വറ്റിയ ഹൃദയം
മിടിയ്ക്കുന്നത് ഒരിറ്റു ജലത്തിനാണെങ്കിലും
കയ്യിലെത്തുക വറ്റിവരണ്ട ബ്രഡ്ഡ് കഷ്ണങ്ങളാകുന്നു!
അല്ലെങ്കില്‍ തലയില്‍ കാല്‍ കയറ്റിയ ഷട്ടപ്പുകളും!

വേനലില്‍ സൂര്യന്‍ കരുണ കാട്ടാത്തപ്പോള്‍
മാത്രം ഗ്രാമക്കാരോട് കാട്ടിയ കരുണയില്‍
അഭിമാനം കൊള്ളുന്നു.
എങ്കിലും കുപ്പികളിലെ മിനറല്‍ വാട്ടര്‍ ദാഹമകറ്റുമ്പോള്‍
മതിവരാത്ത ദാഹം തീര്‍ക്കുവാന്‍ കഴിയാതെ ജീവിതം യാത്ര ചൊല്ലുന്നു!

കയ്യിലെ പണത്തില്‍ ജീവിതം "അടിപൊളി സ്റ്റൈല്‍”ആക്കി
ഒടുവില്‍ വന്ന വഴിയെ വന്ന രീതിയില്‍ യാത്രയയപ്പ്!

ശരീരം മണ്ണിലര്‍പ്പിയ്കകുമ്പോള്‍,
മണ്ണ് മണ്ണോട് ചേരുമ്പോള്‍,
ഹൃദയെ വീണ്ടും മിടിയ്ക്കുന്നത് നഗരത്തന് വേണ്ടിത്തന്നെയാണ്!


Comments

  1. കൈവിട്ടു പോയോ ചിരുതക്കുട്ട്യേ?
    :-P

    ReplyDelete
  2. എനിക്കും മോഡേണ്‍ ആവണം....!!

    ReplyDelete
    Replies
    1. അദ്ദന്നെയാണിപ്പോ എനിക്കും തോന്നണേ!

      Delete
  3. വായടച്ച ശ്രേഷ്ഠത്തേക്കൾ കല്ലെടുത്തിട്ട കാക്കക്കൂടാണ് ഞങ്ങൾക്കിഷ്ടം .

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!