Skip to main content

തിരികെ വരൂ നീ...


ഇന്നലെ മഴ "ചാറ്റില് ണ്ടാര്ന്നു”.
അപ്പളാ അറിഞ്ഞേ ഓക്കടെ പാദസരം കളഞ്ഞ് പോയിന്ന്
അതിനെ ഓളെ അമ്മ തല്ലീന്നും പൊടിഞ്ഞ ചോര കണ്ട് ചിണ്ങ്ങിപ്പളാ ഇന്നലെ മഴ പെയ്തേന്നുമപ്പളല്ലേ മ്മക്ക് പുടി കിട്ടീദ്!
അതിന്റേടയ്ക്ക് മോങ്ങാനിരന്നോന്റെ തലേല് തേങ്ങാക്കൊല വീണ മാതിരി കണ്ണീരോണ്ട് നല്ല കമ്പനി വാച്ചല്ലേ നിന്നോയത്!  
അതോണ്ട് നേരത്തിനും കാലത്തിനും കാറ്റോടും പറയാനായില്ലന്നത്രേ ഓക്ക്!
ഓക്ക് വെളിവില്ലാച്ച്ട്ട് കാലബോധമില്ലാത്ത കാലാവസ്ഥ എന്ന് അഭിപ്രായോം കിട്ടീ കേരളക്കാലത്തിന് കേരളീയരുടെ വക.
നിരീക്ഷണകേന്ദ്രത്തിന്റെ പറച്ചിലെല്ലാം തെറ്റിച്ചതിന് ഓക്കിന്നലെ മാരുതി വാദ്ധ്യാരു പെട കിട്ടീന്നൊരു വാര്‍ത്ത കിട്ടി.

ഇത്രേംക്കെ കേട്ട്ട്ടും ഞാന്‍ മഴേടെ സെറ്റ് തന്ന്യാ...
എത്ര നാശം വിളികള്‍ കേട്ടിട്ട് അള്ടെ ഹൃദയം കലങ്ങീട്ടണ്ടാവും.അതാവും മേഘത്തെ സമാധാനിപ്പച്ച് വെള്ളത്തുള്ളിയാക്കിത്തന്നെ സംഭരിപ്പിക്കണെ....

കാലവര്‍ഷവും, തുലാവര്‍ഷവും, പഠിച്ച വന്നപ്പഴേയ്ക്കും മഴ വിജ്ഞാന കോശങ്ങളില്‍ കേറിയൊളിച്ചിര്ന്ന് കരയുന്ന് സ്വപ്നത്തിലൂങ്കൂടെ വിചാര്ച്ചില്ലട്ടാ!

മിണ്ടി മിണ്ടി ഒരു സ്മൈലിയിട്ട് ഗൂഡ് നൈറ്റും ടേക്ക് കെയറും പറഞ്ഞ് മടങ്ങാന്ന് തന്ന്യാര്ന്നു മനസ്സില്. പക്ഷേ! അപ്പളേയ്ക്കും മാറാത്ത മനസ്സിന്നുടമകളോടെല്ലാം ബൈ ബൈ പറഞ്ഞവള്‍ അക്കൌണ്ട് ഡിലീറ്റി.പിന്നീട് മഴാന്ന് സേര്‍ച്ച് ചെയ്തപ്പോഴും ഫ്രണ്ട് ലിസ്റ്റില്‍ നിന്നും അവള്‍ റിമൂവായ്ര്ന്നു. തിരയല്‍ തുടര്‍ന്നപ്പോള്‍ ഗൂഗിളും പറഞ്ഞു "No Information”


Comments

  1. ചിന്തകൾക്ക് അന്തമില്ല.... അന്തിച്ചിട്ട് ഒരു കുന്തോമില്ല... മഴയോട് ഗുഡ് ബൈ പറയാറായി എന്ന് ഓർമപ്പെടുത്തുന്നു..നന്നായിട്ടുണ്ട് ചിരുതക്കുട്ടീ

    ReplyDelete
  2. ഇത്രേംക്കെ കേട്ട്ട്ടും ഞാന്‍ മഴേടെ സെറ്റ് തന്ന്യാ...Me too

    ReplyDelete
  3. Kashtayallo mazhete karyam....:(

    Kandal thirichu varan parayatta...

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!