Skip to main content

ഇല്ല , ഗ്യാരണ്ടി പീരിയഡ് കഴിഞ്ഞിട്ടില്ല !


പനി ഒരുതരത്തില്‍ സുഖമുള്ള ഏര്‍പ്പാടാണ്.
വീട്ടുകര്‍ക്കും ആന്റിബോഡിയ്ക്കും മാത്രമാണ് പണിയുള്ളത്.
ആന്റിബോഡിയുടെ പരാജയം വീട്ടുകാരെ പരാജയത്തിന്റെ പടുകുഴിയിലാക്കുന്നു.
ആന്റിജന്റെ പരാജയമാകട്ടെ വീട്ടുകാരെ സന്തോഷിപ്പിയ്ക്കുകയും ചെയ്യുന്നു.
എന്നാല്‍,ആ‌ന്റിജന്റെ ജയവും ആന്റിബോഡിയുടെ പരാജയവും എന്നെ - വീട്ടിലെ കട്ടിലില്‍ കിടത്തുന്നു.

കമ്പിളി കൊണ്ടുള്ള പുതപ്പാല്‍,
മണിയെത്ര കഴിഞ്ഞാലും എഴുന്നേല്‍ക്കെണ്ട എന്ന ഉറപ്പ് നല്‍കുന്നു...
എന്റെ വിശക്കുന്ന വയറിനേക്കാള്‍ വേഗത്തില്‍ അറിഞ്ഞെല്ലാം ചെയ്യുന്നു...
ശകാരങ്ങളുടെ പേമാരി പെയ്യുന്ന ദിനങ്ങള്‍,
കൊഞ്ചലിന്റെയും കൊഞ്ചിയ്ക്കലിന്റെയും സൂര്യോദയത്തിന് വഴി മാറുന്നു...
സ്വപ്നങ്ങളിലൂടെ ദിക്ക് തെറ്റിയും തെറ്റാതെയും സഞ്ചരിയ്ക്കാന്‍,
വീട്ട്കാരുടെ ഗ്യാരണ്ടി പീരിയഡിലേയ്ക്ക്...
രോഗശാന്തിയ്ക്കായ് എല്ലാവരും പ്രാര്‍ത്ഥിയ്ക്കുമ്പോഴും,
ശ്രുശൂഷയുടെ സുഖം പഠിച്ച്,
താമസിച്ചുണരലിന്റെ സുഖം ഞാന്‍ ആസ്വദിയ്ക്കുന്നു...

എന്നാല്‍ ആന്റിജന്‍ കയ്യൊഴിയുമ്പോള്‍ ആന്റിബോഡി വെണ്ണിയ്ക്കൊടിപാറിയ്ക്കുമ്പോള്‍...
കട്ടില്‍ പുസ്തക മേശയ്ക്കും,
കമ്പിളിയുടെ ചൂട് രാത്രിയുടെ തുളച്ചിറങ്ങും കുളിരിനും,
താമസിച്ചുണരല്‍ അലാറത്തിന്റെ കരകരപ്പിനും,
വിശപ്പിന്റെ അത്യാര്‍ത്തിയ്ക്ക്
മിതത്തിന്റ കൂച്ചു വിലങ്ങിനും സ്ഥാനം കൈമാറുന്നു.

ശകാരത്തിന്റെ കൂര്‍ത്ത -പരുത്ത വാക്കുകള്‍
സുന്ദര സ്വപ്നങ്ങള്‍ക്ക് പോറലേല്‍പ്പിയ്ക്കുമ്പോള്‍ പുറംമോടിയ്ക്കേറ്റ ക്ഷതത്താല്‍ വിടവ് കീറി പുറത്തേയ്ക്ക് വരുമ്പോള്‍...

അമ്മ ചായയുമായി അരികില്‍
ഇല്ല ഗ്യാരണ്ടി പീരിയഡ് കഴിഞ്ഞിട്ടില്ല ."



Comments

  1. അങ്ങനൊന്നും ഗ്യാരണ്ടി തീരൂല്ലാ, ചിരുതക്കുട്ട്യേ...
    ആന്റിജനും ആന്റിബോഡിയുഒന്നുമല്ല അതിന്റെ മാനദണ്ഡം..

    ReplyDelete
  2. ഹോ ഒരു പനി വന്നാരുന്നെങ്കില്‍ എന്ന് മോഹിച്ച ഒരു ബാല്യം എല്ലാര്‍ക്കും കാണും അല്ലേ. നന്നായിട്ടുണ്ട് ചിരുതക്കുട്ടിപ്പെണ്ണേ.

    ReplyDelete
  3. അപ്പോള്‍ എല്ലാരും അങ്ങനെ ഒക്കെ തന്നെ ആണല്ലേ..!

    ReplyDelete
  4. പനിയുടെ ഒരു സുഖമേ...
    (നോക്കാന്‍ ആളുണ്ടെങ്കില്‍....)

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!