Skip to main content

ചൂരല്‍ക്കഷായം തീര്‍ന്നുകെട്ടോ!



 ഇന്നും അവന്‍ തന്നെയായിരിയ്ക്കും ഉസ്കക്കൂളിന്റെ മാവിലെറിഞ്ഞ് സാദിഖിന്റെ തല പൊട്ടിച്ചത് !എന്റെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ കച്ച കെട്ടി ഇറങ്ങീരിക്ക്യാ...  മനസ്സില്‍ ഓര്‍ത്തപ്പൊഴേയ്ക്കും മേരിട്ടീച്ചറ് മേശയ്ക്കുള്ളില് കയ്യിട്ടു. അകത്തേയ്ക്ക് വലിഞ്ഞതാ എന്നിട്ടും ടീച്ചറിന്റെ കയ്യിലിരുന്നു. ഇങ്ങനെത്തവന്മോരുടെ പാറപോലത്തെ ശരീരവും, കരിങ്കല്ല് പോലത്തെ തുടയിലും വീണ് തലതല്ലിച്ചാകാന്‍ തന്നെയാണ് എന്റെ വിധി.


 ഇത്തവണ ബഞ്ചിനിട്ടാണ് തലകൊണ്ടത്. ഇടീടെ ആഘാതത്തില്‍ ഒരു ചെറ്യേ കഷ്ണം ഊരിത്തെറിച്ചും പോയി. അപ്പളാ മനസ്സിലായെ ഇന്ന് മാവേക്കള്ളന്‍ ഞാന്‍ ഉദ്ദേശിച്ചവനല്ലെന്ന്. പക്ഷേ മാവേല്‍ക്കള്ളനാരായാലും കിട്ടണത് നമ്മക്ക് തന്നെയാ. എന്റെ നെറുംകും തലേന്നൊരു കഷ്ണം അടര്‍ന്ന് പോയിട്ടും ഏറ് കിട്ടിയവന്‍ സന്തോഷത്തിലായിരുന്നു.

ദൈവമേ ആറ് എ യിലെ പിള്ളേര്‍ക്കെല്ലാം നല്ല ബുദ്ധി കൊട്ക്കണേ പൊട്ടിയ തലയില്‍ തൊട്ടോണ്ട് പറയുന്നതെങ്കിലും കേള്‍ക്കെണെ എന്റെ ദൈവമേ...അല്ലെങ്കില്‍ ആറ് ബി ക്കാര്‍ക്ക് മാങ്ങാമോഹം ഉണ്ടാക്കണെ. ആറ് ബിയിലെ സിന്ധുട്ടീച്ചറിന്റെ ഡ്രോയില് ഇരിയ്ക്കണതിന് ഒരു പൊട്ടലാകട്ടെ പോറലാകട്ടെ ഒന്നുമില്ല. ക്ലാസ്സ് ലീഡറ് ശ്യാമ കൊണ്ടുവന്നപ്പോളിരുന്ന പോലെ തന്നെ.

    ഡയറി ഇത്രേ ഒള്ളു. ബാക്കി എഴുതിയ്ക്കൊണ്ടിരുന്നപ്പോഴേയ്ക്കും - ആറ് എ യിലെ ചുണക്കുട്ടികളുടെ കൃത്യങ്ങള്‍ പൊട്ടിച്ചീറ്റിയ ചൂരലിന്റെ സംസ്ക്കാരം ഉച്ചയ്ക്ക മുമ്പേ നടത്തിക്കാണണം .രാത്രി ഉറങ്ങാമെന്നും    ഉച്ചനേരത്തെഴുതാമെന്നുമോര്‍ത്ത ആ ചൂരലിന് ആറ് എ ക്കാര്‍ പണി കൊടുത്തതാവാം. പിറ്റേന്നും സാദിഖിന് ഏറ് കൊണ്ടോ, മാവേല്‍ക്കള്ളന്മാര്‍ വീണ്ടും ആറ് എ യില്‍ത്തന്നെ പിറവിയെടുത്തോ, ഇതെല്ലാം അറിഞ്ഞ് ആറ് ബി ചൂരല്‍ ശത്രുസംഹാരം നടത്തിയോ, ആറ് എയിലെ അരുണ്‍ മാവേല്‍ക്കള്ളന്‍ പോസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടോ, ആറ് ബി ചൂരല്‍ ആറ് എ ചൂരലിന് പകരക്കാരനായോ ഒന്നും പറയാതെ ആ ഡയറി അപൂര്‍ണ്ണമായി അവസാനിച്ചു. 

   വര്‍ഷങ്ങളായി എച്ച്.എം ആയി സേവനമനുഷ്ഠിയ്ക്കുന്ന വിജയലക്ഷ്മിട്ടീച്ചറിനോടൊപ്പം വന്ന ചൂരല്‍ ഇന്ന് പഴയചാര്‍ട്ടുകള്‍ക്കിടയിലൊളിച്ചിരുന്ന് വായനാ ദിനത്തില്‍ അപ്പൂപ്പന്റെ ഡയറി സമാഹാരത്തിലെ അപൂര്‍ണ്ണമായ അവസാന ഭാഗം വായിച്ചുറങ്ങുവാന്‍ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ മടുത്തപ്പോഴാണ് ഇത് വായിക്കാമെന്ന കരുതിയത്. ബോറായി, എന്ത് പറ്റിയെന്ന് പറയാതെ അവസാനിയ്ക്കുന്ന ഒരു പൊട്ട ക്ലൈമാക്സും. പൊടിക്കിടയിലെ ഉറക്കത്തിലേയ്ക്ക് വീണ്ടും... ചൂരല്‍പ്പേരക്കുട്ടികളെയെല്ലാം ഉറക്കിക്കൊണ്ടൊരു തരാട്ട് പോലെ... ഉറക്കം മടുത്തു പക്ഷേ!    ഒടുവില്‍ പഴയ ചാര്‍ട്ടുകളില്‍ നിന്നും സടകുടഞ്ഞെഴുന്നേറ്റ് ചൂരല്‍  പതിയെ കണ്ണ് തുറന്നു. ആരുടെയെങ്കിലും അടുത്ത് പോയി ഒരടിവാങ്ങാന്‍ കൊതിച്ചു

അപ്പൂപ്പന്റെ കാലത്തെ തെമ്മാടിപ്പിള്ളേരെയും കാത്ത്...
മധുരക്കനിയേകുന്ന മാവ് കുട്ടികളെ കൈനീട്ടി വിളിയ്ക്കുന്നതും കാത്ത്...
ഡ്രോയറില്‍ നിന്നും ചാടിയിറങ്ങി തുടയിലോ കയ്യിലോ ചാടി വീഴുന്നതും കാത്ത്...
പക്ഷേ ഒന്നും സംഭവിച്ചില്ല...
ആരും ചൂരലിനെ തിരിഞ്ഞ് നോക്കിയില്ല.
ക്യൂ പാലിച്ച് പോകുന്ന കുട്ടികളും,
തണലോ,മധുരമോ ഏകാത്ത മാവും,
വായില്‍ നിന്നും ഒലിച്ചിറങ്ങി കയ്യില്‍ കയറിയ നരച്ച ആംഗലേ
യ പദങ്ങളുമായി ശാസനയുടെ പുതിയ  രൂപം കണ്ട്...
ഒരിറ്റു കണ്ണീരു ബാക്കിയാക്കി ചൂരലയ്യോ! പൊട്ടിത്തെറിച്ചു...




Comments

  1. കുട്ടി കൈ നീട്ടൂ.....!!!

    ഒന്ന്
    രണ്ട്
    മൂന്ന്

    ഹൌ..എന്തൊരു വേദന
    കാലന്‍ മാഷ്

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!