ആദ്യം മൂത്ത് പാകമായ് നിന്ന്
കൊതിപ്പിച്ചു.
മഞ്ഞച്ച
കണ്ണുകള്‍ നിന്റെ മേനിയ്ക്ക്
വിലപറഞ്ഞു.
കിട്ടിയ
ഉരുപ്പടിയെ "ഞങ്ങളാവോളം
പുകഴ്ത്തി”.
ഉരുപ്പടിയിലെ
വെള്ള കാണാതെ,
ഞങ്ങളെ
മണ്ടന്മാരാക്കിയതോര്‍ത്ത്അവര്‍
മടങ്ങി.
ലാഭം!എന്ന
വാക്ക് ആര്‍ക്കാണ് കൂടുതല്‍
യോജിയ്ക്കുന്നതെന്നോര്‍ത്ത് തലപുകയാന്‍ നേരം കൊടുത്തില്ല.
"തിടുക്കമായിരുന്നു
വല്ലാത്ത തിടുക്കം”.
പിന്നെ
15 ദിവസത്തിനകം
തരാം
എന്നയാധാരത്തില്‍
മറ്റൊരാള്‍ക്ക്.
അളന്നളന്നയാള്‍
വിലപറഞ്ഞു,
മുറിച്ചു
നോക്കിയിട്ട് ചൂണ്ടുവിരലും
തള്ളവിരലും കൂട്ടി മൂന്നെന്ന്
ആംഗ്യം കാട്ടി.
"വിലയല്ല
ഉഗ്രനെന്നാവണം”.
അയാള്‍
വാക്കു പാലിച്ചു.
15 ദിവസത്തിനകം
അവള് തിരികെ വന്നു.
ആകെ
സുന്ദരിയായിരുന്നു.
ശരീരത്തിന്
നല്ല മിനുമിനുപ്പ്,
കാലുകള്‍
നീണ്ടിട്ടാണ്,
ആഭരണങ്ങളില്ലെങ്കിലും
കുപ്പായം മേല്‍ത്തരമായിരുന്നു.
"അന്ന്
തുടങ്ങിയ നില്‍പ്പാണ്”...
രാപകലോളം
ഉമ്മറത്ത്,
അതിഥികളെ
കാത്ത്,
വിരുന്നിലെ
ലഹരി തീരുന്നതുവരെ,
ചിലപ്പോള്‍
മയക്കവും അവിടെത്തന്നെ,
ഇതെല്ലാം അവള് താങ്ങും,
ഒരു
നിശ്ചല പുഞ്ചിരിയോടെ...
പക്ഷേ!
കാലം
കൊഴിയുമ്പോള്‍
അവളുടെ
നീണ്ട കാലുകള്ക്കുളുക്കുവീണിരിയ്ക്കുന്നു,
അവളുടെ
ശരീരം ചിതലും വെറുത്തിരിയ്ക്കുന്നു,
കുപ്പായത്തിന്റെ
നിറം മങ്ങിയിരിയ്ക്കുന്നു,
മിനുമിനുപ്പല്ല
ഒരു
തരുതരുപ്പാണ്...
വയസ്സായിട്ടും,
അവളഥിതികള്ക്കായി,
മടിനിവര്ത്തിയ്ക്കൊണ്ടേയിരുന്നു...
ഒടുവില്‍
ശക്തിക്ഷയിച്ചൊരു പൊട്ടിത്തകരല്‍!
പിന്നെ,
മാറാലകളുടെ
പണിപ്പുരയിലേയ്ക്ക്...
ഇടവിട്ട
ജനലിഴകളിലൂടെ അവള് കണ്ടു...
ഒരു
പുതുജീവന്‍ മണ്ണില്‍ നിന്നും
കാല്വലിയ്ക്കുന്നത്...
എക്സ്ചേഞ്ച് മേളകള്‍ വരുമല്ലോ
ReplyDeleteപുതിയത് വാങ്ങാന്‍ സമയമായി
സർവ്വം നശ്വരം
ReplyDeleteverygood
ReplyDelete