ഒറ്റയ്ക്കാകുമ്പോള്‍
കറുത്ത മുഖം മൂടിയണിഞ്ഞ്...
തണുത്ത
രാത്രികളില്‍ നിശബ്ദമായി
കൂകിക്കൊണ്ട്...
പരീക്ഷാത്തലേന്ന്
മനസ്സിലാഞ്ഞടിയ്കക്കുന്ന
ഇടിവാള്‍ രൂപത്തില്‍...
പട്ടിക്കൂട്ടം
പിറകെ വരുമ്പോള്‍ കാലുകളുടെ
ഊന്നുവടി ഒളിപ്പിച്ചുവെച്ചുകൊണ്ട്...
വയറ്
കണ്ണിനെ നനച്ച് നിര്‍ത്തുമ്പോള്‍
തുടരെത്തുടരെ ആവര്‍ത്തിയ്ക്കുന്ന
വര്‍ണ്ണശബളമായ് സ്വപ്നങ്ങളുടെ
രൂപത്തില്‍...
എത്തുന്ന
നിന്നെ...
“നിന്നെ
മാത്രമാണെനിയ്ക്ക് ഭയം"
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോട് കൂടെയുണ്ട്...എന്ന് കേട്ടിട്ടില്ലേ
ReplyDeleteകരുതുക കയ്യിലൊരു വാൾ
ReplyDeleteമുഖം മൂടികളെ പിളർക്കാൻ
പട്ടിക്കൂട്ടത്തിലൊന്നിന്റെ തലയറുക്കാൻ
നെഞ്ചിൽ കുത്തിയിറക്കാൻ
പിന്നെ പൊങ്ങിപ്പറക്കാനാകതെ
കെട്ടിയിട്ടിരിക്കുന്ന സ്വപ്നക്കൂട്ടിലെ
അപ്പൂപ്പൻ താടിയുടെ നൂലറുക്കാൻ
കരുതുക കയ്യിലൊരു ഉറയൂരിയ വാൾ
എനിക്കും കുടി തരുമോ ഈ വാള്‍ ?
Deleteആരുടെയും വാള്‍ തുരുമ്പിക്കാതെ ഇരിക്കട്ടെ!
ReplyDelete