Skip to main content

പുഴയൊഴുകിയ വഴി

 
കണ്ണ് കണ്ണീരിന്റെ തറവാടാണ്.
തറവാട്ടില്‍പ്പോയി തിരികെ വരുമ്പോള്‍ 
കണ്ണീരും കരയാറുണ്ടത്രേ!
പക്ഷേ, കണ്ണീരിന്റെ ഉള്‍ക്കണ്ണീര്‍ 
കണ്ണ് മാത്രം കാണും.

കണ്ണീരിനു മാത്രം ഗേറ്റ് തുറക്കുന്ന കണ്ണില്‍,
അന്യര്‍ക്ക് പ്രവേശനമില്ലെന്നറിയാത്തവര്‍ വരാറുണ്ട്,
വന്നു കയറമ്പോഴേയ്ക്കും
തറവാട്ടില്‍ക്കയറിയ ശത്രുവിനെയകറ്റാന്‍ 
സ്വയം കരഞ്ഞു   കണ്ണീര്‍ വീണ്ടും...

ഇടയ്ക്ക്  കണ്‍ പീലിപ്പടര്‍പ്പിലെ വിശറിക്കൂട്ടം
തറവാട്ടില്‍ക്കയറാനൊരു ശ്രമം നടത്താറുണ്ട്.
പക്ഷേ കണ്ണീരിന് ഒരവസരം നല്‍കാതെ
തോര്‍ത്തുമുണ്ടിന്റെ അറ്റം 
കൊണ്ടത്‌  എടുത്തുമാറ്റാനവള്‍ക്കറിയാം.

ഇളം കാറ്റില്‍ പറന്നലച്ചുവന്ന ചൊറുപൊടിയ്ക്കാകട്ടെ 
ഒരു ചെറിയ അസ്വസ്ഥത മാത്രമെ നല്‍കാനാകൂ...
കണ്ണ് തിരുമ്മിച്ചുമപ്പിച്ചാല്‍ കണ്ണീരിനെ അലാറം വെച്ച് വിളിപ്പിയ്ക്കും പോലെയാണെന്നാണമ്മ പറയുന്നത്.

അവന്റെ  പഠനങ്ങള്‍ തെളിയിക്കുന്നത്
 കണ്ണിലെ കണ്ണീര്‍ത്തറവാട്ടില്‍ 
കണ്ണീരൊളിപ്പിച്ച പുഴ 
റഡാര്‍ കണ്ടെത്തിയെന്നാണ്!
ഇനി കണ്ണീര് കെട്ടി 
ഫാനും ലൈറ്റും കറക്കാമെന്ന്!
അങ്ങനെ 
റഡാറ് പറഞ്ഞ തറവാട് പൊളിച്ച്
 പുഴകണ്ടെത്താനുത്തരവായി.

ഭൂഗര്‍ഭ അറയിലെ
ഭൂഗര്‍ഭപ്പുഴ തേടിക്കുഴിച്ചയവന്‍ 
ഒടുവില്‍ കണ്ണീര്‍ച്ചാലൊഴുകിയ വഴി കണ്ടു.
കണ്ണീരില്ല തന്നെ .
തണുത്തിടത്തവന്‍ കൈ തൊട്ട് നാവില്‍ വെച്ചു.
ഉപ്പിന്റെ നേരിയ രസമുണ്ട്.

വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.

വഴിമാറിയൊഴുകിയ പുഴ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.


ദാഹം മൂത്തവന്‍ 
വെള്ളം കൊണ്ട് വരാന്‍ 
എല്ലാവരോടും വലിയ ഉച്ചത്തില്‍ കൂകി...
പക്ഷേ ആരും കേട്ടില്ല.
ഒടുവില്‍ റഡാറിനെ നോക്കാതെ 
സ്വന്തം കണ്ണിലെ പുഴവെള്ളം കുടിയ്കക്കാനായവന്‍ കുഴിച്ചു.
തന്റെ കണ്ണിലെ അദൃശ്യമായ 
കടലിനെയും, പുഴയെയും,  
 തേടിയവന്‍ കുഴിയ്ക്കല്‍ തുടര്‍ന്നു.

പക്ഷേ! പിറ്റേന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിക്കുകയായിരുന്നു...
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു -
ജലം കിട്ടാതെയായിരുന്നത്രേ അവന്റെ മരണം .

Comments

  1. ചിരുതക്കുട്ടീ....പറയൂ

    ReplyDelete
  2. നല്ല കവിത. കണ്ണീരും കണ്ണും: തറവാടിയും തറവാടും ഉപമ കലക്കി..

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!